Skip to main content

രാമക്ഷേത്ര ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ്‌ നിലപാട്‌ എടുക്കാത്തത്‌ രാഷ്‌ട്രീയ പാപ്പരത്തം

രാമക്ഷേത്ര ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ്‌ നിലപാട്‌ എടുക്കാത്തത്‌ രാഷ്‌ട്രീയ പാപ്പരത്തമാണ്. ബിജെപിയുടെ വർഗീയ രാഷ്‌ട്രീയത്തിനെതിരെ മൃദുഹിന്ദുത്വ നിലപാട്‌ സ്വീകരിച്ച്‌ മുന്നോട്ടു പോകാനാകില്ല. മധ്യപ്രദേശിലെയും ഗുജറാത്തിലെയും അനുഭവത്തിൽനിന്ന്‌ കോൺഗ്രസ്‌ പാഠം പഠിച്ചിട്ടില്ല.

രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിന്റെ ആണിക്കല്ല്‌ തകർത്താണ്‌ ബാബ്‌റി മസ്ജിദ് സംഘപരിവാർ ഇടിച്ചുനിരത്തിയത്‌. ഇപ്പോൾ സർക്കാർ ചെലവിൽ നടത്തുന്ന ക്ഷേത്ര ഉദ്‌ഘാടനം ഭരണഘടനാവിരുദ്ധവും സുപ്രീംകോടതി വിധികളുടെ ലംഘനവുമാണ്‌. സിപിഐ എം വിശ്വാസത്തിന്‌ എതിരല്ല. എന്നാൽ, വിശ്വാസം രാഷ്‌ട്രീയ മുതലെടുപ്പിന്‌ ഉപയോഗിച്ചാൽ എതിർക്കും. ശ്രീരാമ ക്ഷേത്ര ട്രസ്‌റ്റുകാർ ക്ഷണിച്ചപ്പോൾ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കില്ലെന്ന്‌ അറിയിച്ചു.

പണിപൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രതിഷ്ഠനടത്തി സംഭവമാക്കുന്നതിനുപിന്നിൽ ബിജെപിക്ക്‌ രാഷ്‌ട്രീയ ലക്ഷ്യമുണ്ട്‌. ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കുന്ന ‘ഇന്ത്യ’ മുന്നണിയിലെ പാർടികൾ മൃദുഹിന്ദുത്വ നിലപാട്‌ സ്വീകരിക്കരുത്‌. പലസ്തീൻ വിഷയത്തിലുൾപ്പെടെ കോൺഗ്രസ്‌ നിലപാട്‌ പരമ്പരാഗത നയത്തെ തള്ളുന്നതാണ്‌. മുന്നണി ബന്ധത്തിന്റെ സാങ്കേതികത്വം പറഞ്ഞാണ്‌ കോൺഗ്രസ്‌ നടപടികളെ മുസ്ലിംലീഗ്‌ സമീപിക്കുന്നത്‌. ഇരുകൂട്ടരേയും അത്‌ ദുർബലപ്പെടുത്തും. ശക്തമായ നിലപാട്‌ എടുക്കണമെന്ന്‌ വാദിക്കുന്നവർ ലീഗിനകത്തുണ്ട്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.