Skip to main content

ക്രിയാത്മകമായ എല്ലാ വിമർശനങ്ങളെയും കേട്ട്‌ ജാഗ്രതയോടെ പ്രവർത്തിക്കുന്ന പാർടിയാണ്‌ സിപിഐ എം

ക്രിയാത്മകമായ എല്ലാ വിമർശനങ്ങളെയും കേട്ട്‌ ജാഗ്രതയോടെ പ്രവർത്തിക്കുന്ന പാർടിയാണ്‌ സിപിഐ എം. ഒരാൾ പറയുന്ന വിമർശനം മാത്രമല്ല, പല സാഹചര്യങ്ങളിൽ വരുന്ന വിമർശനങ്ങൾ പരിശോധിച്ച്‌ മാറ്റം വരുത്താൻ തയ്യാറായി നൽക്കുന്ന പാർടിയാണ്‌. മാറ്റത്തിന്‌ വിധേയമാകാത്ത പ്രവർത്തനമല്ല സിപിഐ എമ്മിനുള്ളത്.

ഏത്‌ വിമർശനപരമായ നിലപാടിനെയും ശരിയായ രീതിയിൽ മനസിലാക്കാനും, തെറ്റ്‌ തിരുത്താനും തയ്യാറാണ്‌. പാർടിക്കകത്ത്‌ തന്നെ തെറ്റ്‌ തിരുത്തൽ നടപടി സ്വീകരിക്കുന്നുണ്ട്‌. പറയുന്ന കാര്യങ്ങൾ തെറ്റായി അടർത്തിയെടുത്ത്‌ പറയുന്നതാണ്‌ മാധ്യമങ്ങളുടെ രീതി. 2003 ൽ എഴുതിയതാണ്‌ എംടിയുടെ ലേഖനം. അന്ന്‌ എ കെ ആന്റണിയാണ്‌ മുഖ്യമന്ത്രി. അന്ന്‌ അത് കോൺഗ്രസ്‌ മുഖ്യമന്ത്രിയെ ആണ്‌ ഉദ്ദേശിച്ചതെന്ന്‌ മാധ്യമങ്ങൾക്ക്‌ ഉറപ്പില്ല. ഒരു കാര്യവും സൂക്ഷ്‌മാംശത്തിൽ പരിശോധിക്കുന്ന രീതി മാധ്യമങ്ങൾക്കില്ല. ലോകത്തിന്റെ പൊതുചിത്രമാണ്‌ അദ്ദേഹം പറഞ്ഞത്‌. മാധ്യമങ്ങൾക്ക്‌ ആവശ്യമുള്ളതാണ്‌ വ്യാഖ്യാനിക്കുന്നത്‌.

വ്യക്തിപൂജ അംഗീകരിക്കുന്ന പാർടിയല്ല സിപിഐ എം എന്ന്‌ എല്ലാവർക്കും അറിയാം. കേന്ദ്ര ഏജൻസികൾ നടത്തുന്ന ഏത്‌ അക്രമത്തിനും മുഖ്യമന്ത്രിയിലേക്ക്‌ അടുക്കാൻ കഴിയില്ല എന്നാണ്‌ ഉദ്ദേശിച്ചതെന്ന്‌ എല്ലാർക്കും മനസിലായിട്ടുണ്ട്‌. മാധ്യമങ്ങൾക്ക്‌ മനസിലായതല്ല പലപ്പോഴും വാർത്തകളിൽ പ്രകടിപ്പിക്കുക. കേന്ദ്ര ഏജൻസികൾ പ്രതിപക്ഷ നേതാക്കാളെ വേട്ടയാടാൻ നടക്കുകയാണ്‌. ഒരു അന്വേഷണവും മുഖ്യമന്ത്രിയുടെ അടുത്തേക്ക്‌ എത്തുന്നില്ല. അക്കാര്യമാണ്‌ പറഞ്ഞത്‌. അതിൽ ഒരു വ്യക്തിപൂജയുമില്ല. കേന്ദ്ര ഏജൻസിക്ക്‌ അടുത്തെത്താൻ കഴിയില്ല എന്നാണ്‌ പറഞ്ഞതെന്ന്‌ സാധാരണ ജനങ്ങൾക്ക്‌ മനസ്സിലായിട്ടുണ്ട്‌.

എക്‌സാലോജിക്‌ കമ്പനിക്കെതിരെ അന്വേഷണം നടക്കട്ടെ. ഇത്‌ രാഷ്‌ട്രീയമായ പകപോക്കലാണ്‌. ബിജെപി പ്രതിപക്ഷ രാഷ്‌ട്രീയ പാർടികളെ നേരിടുന്നത്‌ എങ്ങനെയെന്ന്‌ അറിയാവുന്നതാണ്‌. കേന്ദ്ര ഏജൻസികളെ വച്ചുള്ള രാഷ്‌ട്രീയക്കളിയിൽ കോൺഗ്രസ്‌ നിലപാട്‌ പരസ്‌പര വിരുദ്ധമാണ്‌. പല സംസ്ഥാനത്തും പല നിലപാടാണ്‌. ചില സംസ്ഥാനങ്ങളിൽ ഏജൻസികളുടെ ഇടപെടലിന്‌ എതിരായി നിലപാടെടുക്കുന്നു. ചിലയിടത്ത്‌ അനുകൂലമാണ്‌.

ഒരു അന്വേഷണത്തെയും സിപിഐ എം ഭയപ്പെടുന്ന കാര്യമില്ല. പിണറായി വിജയന്റെ മകൾ എന്ന രീതിയിലുള്ള അന്വേഷണമാണ്‌ നടത്തുന്നത്‌. അല്ലെങ്കിൽ എന്ത്‌ അന്വേഷണം. സിപിഐ എം പ്രതിക്കൂട്ടിലാകും എന്ന ധാരണ മാധ്യമങ്ങൾക്ക്‌ വേണ്ട. രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ച്‌ കോടതി പറഞ്ഞ വിധിയിൽ ഉള്ള കാര്യങ്ങളാണ്‌ പറഞ്ഞത്‌. ആശുപത്രിയുടെ സീലിലും പേരിലും കോടതിക്ക്‌ സംശയം ഉണ്ടായി. വ്യക്തതയില്ല എന്നാണ്‌ പറയുന്നത്‌. മെഡിക്കൽ സർട്ടിഫിക്കറ്റിൽ സംശയം തോന്നിയ കോടതി വേറെ ഡോക്‌ടർമാരെക്കൊണ്ട്‌ പരിശോധിച്ചു. അങ്ങനെയാണ്‌ റിമാൻഡ്‌ ചെയ്യാൻ തീരുമാനിച്ചത്‌

രാമക്ഷേത്രം ഉദ്‌ഘാടനത്തിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്‌ എന്നായിരുന്നു കോൺഗ്രസിന്റെ ആദ്യ നിലപാട്‌. കേരളത്തിൽപോലും കോൺഗ്രസിന്‌ വ്യത്യസ്‌ത നിലപാട്‌ സ്വീകരിക്കാൻ ആയില്ല. ഇപ്പോഴും വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ്‌ നേതൃത്വം പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. ചിലയിടത്ത്‌ ഇതിനോടനുബന്ധിച്ചുള്ള പരിപാടികൾ സംഘടിപ്പിക്കുന്നു. രാമക്ഷേത്ര ഉദ്‌ഘാടന വിഷയത്തിൽ ഇടതുപക്ഷ പാർടികൾ ആദ്യമേ കൃത്യമായ നിലപാട്‌ സ്വീകരിച്ചു. 2025 ൽ പണി പൂർത്തിയാകുന്ന ക്ഷേത്രത്തിൽ രാഷ്‌ട്രീയ പദ്ധതിയുടെ ഭാഗമായാണ്‌ ഇപ്പോഴത്തെ ഉദ്‌ഘാടനം നടത്തുന്നത്‌. അത്‌ വർഗീയ നിലപാടാണ്‌. അവസാനം ഇതിന്‌ അംഗീകാരം നൽകുന്ന നിലപാടാണ്‌ കോൺഗ്രസ്‌ ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്‌. ഒന്നാം യുപിഎ സർക്കാരിൽ ജനകീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഇടതുപക്ഷം ഇടപെട്ടിരുന്നു. രണ്ടാം യുപിഎ സർക്കാരിൽ ഇടതുപക്ഷം ഇല്ലാതെ പ്രവർത്തിച്ച്‌ ജനങ്ങളിൽ നിന്നകന്ന്‌ അധികാരം നഷ്‌ടപ്പെടുത്തുകയാണ്‌ കോൺഗ്രസ്‌ ചെയ്‌തത്‌. ദേശീയ രാഷ്‌ട്രീയത്തിലും ലോക്‌സഭയിലും ഇടതുപക്ഷത്തിന്റെ ശക്തി വർധിപ്പിക്കേണ്ടത്‌ അനിവാര്യമാണ്‌ എന്ന്‌ ഇതിലൂടെ വ്യക്തമാണ്‌.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.