Skip to main content

ജനാധിപത്യത്തിൽ പുതിയ സംഭാവന നൽകുന്നതാണ്‌ നവകേരള സദസ്‌

ജനാധിപത്യത്തിൽ പുതിയ സംഭാവന നൽകുന്നതാണ്‌ നവകേരള സദസ്‌ എന്ന്‌ സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഒന്നാം പിണറായി സർക്കാർ കാലത്തെ പ്രോഗ്രസ്‌ റിപ്പോർട്ട്‌ പോലെ മറ്റൊരു ചുവടുവയ്‌പ്പായിരുന്നു നവകേരള സദസ്‌. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം ജനങ്ങളെ അറിയിക്കാൻ പുതിയ അധ്യായം തുറന്നു. വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഇടപെടൽകൂടി ഇതിലുണ്ടായി. പൊതുവായ കേരളത്തിന്റെ ചിത്രം ലഭിക്കാനിടയായി. ലക്ഷക്കണക്കിന്‌ നിവേദനങ്ങളാണ്‌ ലഭിച്ചത്‌. ഇത്‌ പരിഹരിക്കുന്നതിനായി പ്രത്യേക സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്‌. ഇത്തരത്തിൽ ഒന്ന്‌ മുൻപ്‌ ഉണ്ടായിട്ടില്ല.

35 ലക്ഷം ജനങ്ങളുമായി സംവദിക്കാൻ സാധിച്ചു. പകുതിയിലധികം സ്‌ത്രീകളാണ്‌. ഇത്‌ കണ്ട്‌ യുഡിഎഫ്‌ നടത്തിയ ബദൽ പരിപാടി ശോഷിച്ചുപോയി. പരിപാടിയുടെ വിജയംകണ്ട്‌ അങ്കലാപ്പുണ്ടാക്കാനാണ്‌ പ്രതിപക്ഷം ശ്രമിച്ചത്‌. അതിനാണ്‌ പ്രതിപക്ഷ നേതാവ്‌ കലാപാഹ്വാനം ചെയ്‌തത്‌. രാഷ്‌ട്രീയമായ സമനില തെറ്റലാണ്‌ ഉണ്ടായിട്ടുള്ളത്‌.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.