Skip to main content

കേരളത്തിന്‌ അർഹമായ സാമ്പത്തിക വിഹിതം നൽകാതെ കേന്ദ്രസർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു

കേരളത്തിന്‌ അർഹമായ സാമ്പത്തിക വിഹിതം നൽകാതെ അവഗണിക്കുക വഴി കേന്ദ്രസർക്കാർ ജനങ്ങളെയാണ്‌ വെല്ലുവിളിക്കുന്നത്. ഏഴ്‌ കൊല്ലം കൊണ്ട്‌ നമുക്ക്‌ കിട്ടേണ്ട 1,07,500 കോടി രൂപയാണ്‌ കേന്ദ്രസർക്കാർ നിഷേധിച്ചത്‌. എന്നാൽ ഇവിടുത്തെ പ്രതിസന്ധി കേന്ദ്രസർക്കാർ മൂലമാണെന്ന്‌ ജനം അറിയരുതെന്ന നിലപാടാണ്‌ യുഡിഎഫിന്‌.

കേരളത്തിൽനിന്നുള്ള 18 യുഡിഎഫ്‌ എംപിമാർ കേരളവിരുദ്ധതയല്ലാതെ കേന്ദ്ര നിലാടുകൾക്കെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല. എല്ലാ വികസനത്തെയും എതിർക്കുമെന്ന്‌ പരസ്യനിലപാടെടുക്കുന്ന ഒരു പ്രതിപക്ഷ നേതാവ്‌ മുമ്പ്‌ കേരളത്തിനുണ്ടായിട്ടില്ല. കേന്ദ്രനയങ്ങളോടുള്ള യുഡിഎഫിന്റെ അനുകൂലനിലപാടും യുഡിഎഫ്‌ എംപിമാരുടെ നിഷ്‌ക്രിയത്വവും തെരഞ്ഞെടുപ്പിൽ വോട്ടർമാർ വിലയിരുത്തും.

നരേന്ദ്രമോദി അധ്വാനിക്കുന്നത്‌ അംബാനിയെയും അദാനിയെയും ലോക മുതലാളിമാരാക്കാനാണ്‌. രാജ്യത്തെ ഭരണവർഗത്തിന്റെ നിലപാട്‌ മൂലമാണ്‌ അവരുടെ സഞ്ചിത മൂലധനം വർധിച്ചത്‌. രാജ്യത്തെ ഹിന്ദുരാഷ്‌ട്രമാക്കുന്നതും ഈ കോർപറേറ്റ്‌ മുതലാളിമാർക്കു വേണ്ടിയാണ്‌. എക്‌സിക്യൂട്ടിവിന്‌ തെറ്റുപറ്റിയാൽ തിരുത്തേണ്ടവരാണ്‌ ജുഡീഷ്യറി. എന്നാൽ ആ ജുഡീഷ്യറിയെപ്പോലും എക്‌സിക്യൂട്ടിവിന്റെ ഭാഗമാക്കി മോദിസർക്കാർ മാറ്റി.

പൊതുവിദ്യാഭ്യാസ മേഖലയെ എല്ലാക്കാലവും ഇടതുപക്ഷം പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. വിദ്യാഭ്യാസം സ്വകാര്യമേഖലയിലായാലും അതിൽ സുതാര്യതയും തുല്യതയും സംവരണം പോലുള്ള കാര്യങ്ങളും വേണമെന്നാണ്‌ സിപിഐ എം നിലപാട്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.