Skip to main content

കേരളത്തിന്‌ അർഹമായ സാമ്പത്തിക വിഹിതം നൽകാതെ കേന്ദ്രസർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു

കേരളത്തിന്‌ അർഹമായ സാമ്പത്തിക വിഹിതം നൽകാതെ അവഗണിക്കുക വഴി കേന്ദ്രസർക്കാർ ജനങ്ങളെയാണ്‌ വെല്ലുവിളിക്കുന്നത്. ഏഴ്‌ കൊല്ലം കൊണ്ട്‌ നമുക്ക്‌ കിട്ടേണ്ട 1,07,500 കോടി രൂപയാണ്‌ കേന്ദ്രസർക്കാർ നിഷേധിച്ചത്‌. എന്നാൽ ഇവിടുത്തെ പ്രതിസന്ധി കേന്ദ്രസർക്കാർ മൂലമാണെന്ന്‌ ജനം അറിയരുതെന്ന നിലപാടാണ്‌ യുഡിഎഫിന്‌.

കേരളത്തിൽനിന്നുള്ള 18 യുഡിഎഫ്‌ എംപിമാർ കേരളവിരുദ്ധതയല്ലാതെ കേന്ദ്ര നിലാടുകൾക്കെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല. എല്ലാ വികസനത്തെയും എതിർക്കുമെന്ന്‌ പരസ്യനിലപാടെടുക്കുന്ന ഒരു പ്രതിപക്ഷ നേതാവ്‌ മുമ്പ്‌ കേരളത്തിനുണ്ടായിട്ടില്ല. കേന്ദ്രനയങ്ങളോടുള്ള യുഡിഎഫിന്റെ അനുകൂലനിലപാടും യുഡിഎഫ്‌ എംപിമാരുടെ നിഷ്‌ക്രിയത്വവും തെരഞ്ഞെടുപ്പിൽ വോട്ടർമാർ വിലയിരുത്തും.

നരേന്ദ്രമോദി അധ്വാനിക്കുന്നത്‌ അംബാനിയെയും അദാനിയെയും ലോക മുതലാളിമാരാക്കാനാണ്‌. രാജ്യത്തെ ഭരണവർഗത്തിന്റെ നിലപാട്‌ മൂലമാണ്‌ അവരുടെ സഞ്ചിത മൂലധനം വർധിച്ചത്‌. രാജ്യത്തെ ഹിന്ദുരാഷ്‌ട്രമാക്കുന്നതും ഈ കോർപറേറ്റ്‌ മുതലാളിമാർക്കു വേണ്ടിയാണ്‌. എക്‌സിക്യൂട്ടിവിന്‌ തെറ്റുപറ്റിയാൽ തിരുത്തേണ്ടവരാണ്‌ ജുഡീഷ്യറി. എന്നാൽ ആ ജുഡീഷ്യറിയെപ്പോലും എക്‌സിക്യൂട്ടിവിന്റെ ഭാഗമാക്കി മോദിസർക്കാർ മാറ്റി.

പൊതുവിദ്യാഭ്യാസ മേഖലയെ എല്ലാക്കാലവും ഇടതുപക്ഷം പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. വിദ്യാഭ്യാസം സ്വകാര്യമേഖലയിലായാലും അതിൽ സുതാര്യതയും തുല്യതയും സംവരണം പോലുള്ള കാര്യങ്ങളും വേണമെന്നാണ്‌ സിപിഐ എം നിലപാട്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.