Skip to main content

കേരളത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റത്തിന് പാത സൃഷ്ടിച്ച കമ്യൂണിസ്റ്റ്‌ നേതാവാണ് സഖാവ് എൻ ശ്രീധരൻ

കേരളത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റത്തിന് പാത സൃഷ്ടിച്ച കമ്യൂണിസ്റ്റ്‌ നേതാക്കളിൽ ഒരാളാണ് സഖാവ് എൻ ശ്രീധരൻ. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സംസ്ഥാനത്തെ അതുല്യ സംഘാടകരിൽ ഒരാളായ അദ്ദേഹം ഓർമയായിട്ട് 39 വർഷമായി. കോൺഗ്രസ് നേതൃഭരണത്തിന്റെ പൊലീസ്– -ഗുണ്ടാ തേർവാഴ്ചയ്‌ക്കെതിരായി പോരാട്ടം നയിച്ച് മടങ്ങുമ്പോൾ വാഹനാപകടത്തിലാണ് 57-ാം വയസ്സിൽ വേർപാടുണ്ടായത്. അന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരുന്നു. നാവികത്തൊഴിലാളിയായും ബീഡിത്തൊഴിലാളിയായും ജീവിതം തുടങ്ങിയ അദ്ദേഹം അവിഭക്ത കമ്യൂണിസ്റ്റ്‌ പാർടിയുടെ ആലപ്പുഴ ജില്ലാ ആക്ടിങ്‌ സെക്രട്ടറിയായി. പിന്നീട് ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ സിപിഐ എമ്മിന്റെ ജില്ലാ സെക്രട്ടറിയായി. ഒരാൾ എങ്ങനെ കമ്യൂണിസ്റ്റ് ആകാമെന്നതിന് നിരവധി കാര്യങ്ങൾ എൻ എസിന്റെ ജീവിതത്തിൽനിന്ന്‌ പഠിക്കാനാകും.

ഇ എം എസ് മുതൽ നായനാർവരെയുള്ളവർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ ശത്രുവർഗ ആക്രമണങ്ങൾ എത്ര ക്രൂരമായിരുന്നു. ഇതിനെതിരെ കമ്യൂണിസ്റ്റുകാരും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സ്നേഹിക്കുന്നവരും ഇടതുപക്ഷക്കാരും ഒരേ മനസ്സോടെ എങ്ങനെ അണിനിരക്കണമെന്ന് എൻ എസ് വ്യക്തമാക്കിയിരുന്നു. കോൺഗ്രസും ബിജെപിയും മാധ്യമങ്ങളും ചേർന്നുള്ള മുക്കൂട്ടു മുന്നണി അന്നും സജീവമായിരുന്നു. ഇതിനെ പരാജയപ്പെടുത്താൻ ഇടതുപക്ഷ ബദൽ മാധ്യമങ്ങളുടെ പ്രചാരവും കരുത്തും വർധിപ്പിക്കേണ്ടതിന്റെ അനിവാര്യത എൻ എസ് അടിവരയിട്ടിരുന്നു.

മുതലാളിത്ത സമ്പദ്ഘടന നാട്ടിൽ ദാരിദ്ര്യവും അന്തരവും സൃഷ്ടിച്ചത് എങ്ങനെയെന്നും അതിനെ അഭിമുഖീകരിക്കാൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്തു ചെയ്‌തെന്നും മനസ്സിലാക്കാൻ എൻ എസിനെപ്പോലുള്ള നേതാക്കളുടെ സ്മരണ ഉപകരിക്കും.ആത്മാഭിമാനമുള്ള മനുഷ്യരുടേതാക്കി കേരളത്തെ മാറ്റിത്തീർത്തതിൽ എൻ എസ് അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കൾക്കും കമ്യൂണിസ്റ്റ്‌ പാർടിക്കും കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഭരണങ്ങൾക്കും വലിയ പങ്കുണ്ട്. ഈ സംസ്ഥാനത്ത് ഇടതുപക്ഷ നേതൃഭരണം തുടർച്ചയായി ഉണ്ടാകണം എന്നതായിരുന്നു കമ്യൂണിസ്റ്റ് നേതാക്കളുടെ സ്വപ്നം. അത് ഇന്ന് യാഥാർഥ്യമായി. എന്നാൽ, ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുന്നതിനുള്ള അജൻഡയുമായി ഹിന്ദുത്വശക്തികൾ ഇറങ്ങിയിരിക്കുന്നു. ഇതിനെ ഫലപ്രദമായി നേരിടാൻ കേരളത്തിൽ എൽഡിഎഫിന്റെ സമ്പൂർണവിജയം ഉണ്ടാകണം. അതിന് ഉറച്ച മനസ്സോടെ മുന്നോട്ടുപോകുന്നതിന് കരുത്തുപകരുന്നതാണ് എൻ എസ് സ്മരണ.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ലെനിൻ; ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി ലെനിന്റെ ഓർമ്മദിവസമാണിന്ന്. പുതിയൊരു ലോകക്രമം എന്ന മനുഷ്യരാശിയുടെ സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാരഥൻ.

ലോകത്താകമാനമുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളുടെ പോരാട്ടങ്ങൾക്ക് ലെനിന്റെ ഐതിഹാസിക സ്മരണ എക്കാലവും പ്രചോദനമാവും

സ. പിണറായി വിജയൻ

മഹാനായ ലെനിന്റെ ഓർമ്മദിനമാണ് ഇന്ന്. മാർക്സിസം കേവലം തത്വചിന്തയല്ലെന്ന കാൾ മാർക്സിൻ്റെ കാഴ്ചപ്പാടിനെ പ്രയോഗവൽക്കരിച്ചു എന്നതാണ് ലെനിൻ്റെ ഏറ്റവും വലിയ സംഭാവന. ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവത്തിലൂടെ മാർക്സിസം - ലെനിനിസം ലോകത്തിൻ്റെ വിപ്ലവ സിദ്ധാന്തമായി വളരുകയായിരുന്നു.

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കേണ്ട വർത്തമാനകാലത്ത് ഇ ബാലാനന്ദന്റെ സ്മരണ നമുക്ക് പുതിയ ഊർജമേകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ശക്തനായ ദേശീയ നേതാവും മികച്ച പാർലമെന്റേറിയനുമായിരുന്നു സ. ഇ ബാലാനന്ദൻ. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 17 വർഷം തികയുന്നു. 2009 ജനുവരി 19 നാണ്‌ അദ്ദേഹം അന്തരിച്ചത്‌. കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായിരുന്നു ഇ ബാലാനന്ദൻ.