Skip to main content

രാഹുലിനും പ്രിയങ്കയ്ക്കും മോദിയുടെ സ്വരം

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നരേന്ദ്ര മോദിയുടെ അതേ സ്വരം. നരേന്ദ്ര മോദി എന്ത് പറയുന്നോ അത് തന്നെയാണ് രാഹുൽ ഗാന്ധിയും സഹോദരിയും കേരളത്തിൽ വന്ന് പറയുന്നത്. മുഖ്യമന്ത്രിയെ എന്തുകൊണ്ടു അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിക്കുന്നത് എന്തിനാണ്? മുഖ്യമന്ത്രിക്കെതിരെ എന്ത് കേസാണുള്ളത്? കെജ്രിവാളിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിച്ച കോൺഗ്രസ് അറസ്റ്റിന് ശേഷം പ്രതിഷേധമുയർത്തി. അത്തരത്തിൽ അപക്വമായ നിലപാടുകളാണ് കോൺഗ്രസ് ഇപ്പോഴും തുടരുന്നത്. അപക്വമായ അഭിപ്രായമാണ് രാഹുൽ ഗാന്ധിയും സഹോദരിയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പറയുന്നത്.

ഒരു നിലപാടും നയവുമില്ലാത്ത സംഘടനയായി കോൺഗ്രസ് മാറി. വ്യക്‌തതയോടെ രാഷ്‌ട്രീയ, സംഘടനാ നിലപാട്‌ കൈക്കൊള്ളാൻ അവർക്കാകുന്നില്ല. രാജ്യത്തെ മതരാഷ്ട്രമാക്കാൻ ശ്രമിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടില്ല. രാമക്ഷേത്ര വിഷയത്തിലും തുടക്കത്തിൽ മിണ്ടിയില്ല. സിപിഐ എം നിലപാട് വ്യക്തമാക്കിയപ്പോഴാണ് കോൺഗ്രസും നിലപാട് പറഞ്ഞത്. വർഗീയതയ്‌ക്കെതിരെ ഉറച്ച നിലപാട്‌ സ്വീകരിക്കാൻ കോൺഗ്രസിനാകുന്നില്ല. മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയത്തെ പ്രതിനിധാനം ചെയ്യാൻ കോൺഗ്രസിനാകുന്നില്ല. അശോക്‌ ചൗഹാൻ ചെയ്‌തത്‌ പോലെ കരഞ്ഞ്‌ പിടിച്ച്‌ ബിജെപിയിൽ ചേരുന്നവരല്ല സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രവർത്തകർ. അങ്ങനെ നിലപാടെടുക്കാൻ രാഹുലിനും പ്രിയങ്കക്കും ആകില്ല.

ലോകത്തിന് തന്നെ മാതൃകയാകുന്ന വികസന, ക്ഷേമ പദ്ധതികളാണ് സംസ്ഥാന എൽഡിഎഫ് സർക്കാർ നടപ്പാക്കിയത്. കേരള സമൂഹത്തെ വിജ്ഞാന സമൂഹമായി മാറ്റി, വിജ്ഞാന സമ്പദ്‌വ്യവസ്ഥയിൽ എത്തിക്കുകയാണ്‌ ഇടതുപക്ഷം ലക്ഷ്യമിടുന്നത്‌. കേരളത്തിന്റെ ശബ്ദം പാർലമെന്റിൽ ഉയർത്താനും ഹിന്ദുത്വ അജണ്ട കൈകാര്യം ചെയ്യുന്ന ബിജെപി നിലപാടിനെ എതിർക്കാനും മതനിരപേക്ഷ ശക്‌തികൾ ആകെ ഇടതുപക്ഷത്തിന്‌ വോട്ട്‌ ചെയ്യും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വികാരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വികാരം ദൃശ്യമാണ്. ബിജെപി കെട്ടിപ്പൊക്കിയ കോട്ടകള്‍ തകര്‍ന്നു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന സമീപനത്തിന്‌ എതിരായി തെരഞ്ഞെടുപ്പിൽ വികാരം ഉണ്ടായി. ബിജെപി പരാജയത്തിലേക്ക് നീങ്ങുന്ന കാഴ്‌ചയാണ് ഇപ്പോള്‍ കാണുന്നത്.

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ വിജയികൾക്കുള്ള സമ്മാനദാനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ വിജയികൾക്കുള്ള സമ്മാനദാനം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. മലയാളത്തിന്റെ അഭിമാനതാരം മോഹൻലാൽ മുഖ്യാതിഥിയായി.

രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാത്ത വര്‍ഗീയതയാണ് വടകരയില്‍ യുഡിഎഫ് ഭാഗത്തുനിന്ന് ഉണ്ടായത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാത്ത വര്‍ഗീയതയാണ് വടകരയില്‍ യുഡിഎഫ് ഭാഗത്തുനിന്ന് ഉണ്ടായത്. എന്നിട്ടിപ്പോൾ അവർ മത സൗഹാര്‍ദത്തിന് വേണ്ടി പ്രചാരണം സംഘടിപ്പിക്കും എന്നാണ് പറയുന്നത്. കള്ളന്‍ മാലപൊട്ടിച്ച് ഓടുമ്പോള്‍ കള്ളനെ പിടിക്കാന്‍ കള്ളനും ഒപ്പം ഓടുന്ന കാഴ്‌ചയാണിത്.

കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി കവല പ്രസംഗം കോടതിയിൽ തെളിവാകില്ല

സ. ഇ പി ജയരാജൻ

മാസപ്പടി ആരോപണത്തില്‍ അന്വേഷണമില്ലെന്ന വിജിലന്‍സ് കോടതിവിധി കുഴൽനാടന്‍റേയും പ്രതിപക്ഷത്തിന്‍റേയും നുണ പ്രചാരണത്തിനേറ്റ തിരിച്ചടിയാണ്. മുഖ്യമന്ത്രിയേയും മകൾ വീണയേയും അവർ ക്രൂരമായി വേട്ടയാടി. കുഴൽനാടന് തെളിവിന്‍റെ കണിക പോലും ഹാജരാക്കാനായില്ല. കോൺഗ്രസിൽ നിന്ന് കുഴൽനാടൻ ഒറ്റപ്പെട്ടു.