Skip to main content

സന്തോഷവും സമൃദ്ധിയും ആഘോഷവും സമൂത്തിലെ എല്ലാ മനുഷ്യർക്കും പ്രാപ്തമാകണം, ആ നല്ല നാളിലേക്കുള്ള യാത്രയിൽ നവകേരള സൃഷ്ടിക്കായുള്ള പോരാട്ടങ്ങളിൽ നമുക്ക്‌ കൈകോർക്കാം

സമത്വത്തിന്റെ സമ്മോഹനമായ സന്ദേശമാണ് ഓരോ ഓണവും മലയാളിക്ക് കൈമാറുന്നത്. വേർതിരിവിന്റെ സങ്കുചിത കാഴ്ചപ്പാടുകളെ മറികടക്കാൻ ഒരുമയുടെ ഈ മഹത്തരമായ കാലം നമുക്ക് കൂടുതൽ പ്രചോദനം നൽകും.

പ്രകൃതിദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും അതിജീവിന പാതയിലൂടെ കേരളം മുന്നേറുന്ന പശ്ചാത്തലത്തിലാണ് ഇത്തവണ ഓണമെത്തുന്നത്. വയനാട്ടിലെ അപ്രതീക്ഷിത ഉരുൾപ്പൊട്ടലിൽ സർവ്വം നഷ്ടമായവരെ പുനരധിവസിപ്പിക്കാനും ഉപജീവനമാർഗ്ഗങ്ങൾ തിരികെ പിടിക്കാനും, ടൗൺഷിപ്പുകൾ ഉൾപ്പടെ നിർമ്മിച്ച് ആ പ്രദേശത്തെയാകെ ഉന്നതിയിലേക്ക് ഉയർത്താനും സർക്കാർ നടത്തുന്ന പരിശ്രമങ്ങളിൽ നാടൊന്നാകെ കൈകോർക്കുകയാണ്. അതിജീവനത്തിന്റെ പുതുചരിതം രചിക്കുന്ന മുണ്ടക്കൈയിലെയും ചൂരൽമലയിലെയും സഹോദരങ്ങളെ ഈ ഓണക്കാലത്ത് നമ്മോടൊപ്പം ചേർത്ത് നിർത്താനാകണം. ദുരന്തബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിൽ പങ്കാളികളാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തുകൊണ്ട് നമുക്ക് ഈ ഓണം കൂടുതൽ മനോഹരമാക്കാം.

മാനുഷരെല്ലാരും ഒരുപോലെ വസിക്കുന്ന നല്ല കാലത്തിലേക്കാണ്‌ നമുക്ക്‌ കുതിക്കേണ്ടത്‌. സന്തോഷവും സമൃദ്ധിയും ആഘോഷവും സമൂഹത്തിലെ എല്ലാ മനുഷ്യർക്കും പ്രാപ്തമാകണം. ആ നല്ല നാളിലേക്കുള്ള യാത്രയിൽ നവകേരള സൃഷ്ടിക്കായുള്ള പോരാട്ടങ്ങളിൽ നമുക്ക്‌ കൈകോർക്കാം.

എല്ലാവർക്കും ഓണാശംസകൾ!

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

മുസ്ലിം ലീഗ് മന്ത്രിയെക്കൊണ്ടുതന്നെ പിഎം ശ്രീയിൽ ഒപ്പിടുവിക്കും എന്ന് കെ സുരേന്ദ്രൻ പറഞ്ഞത് തികച്ചും ശരിയാണെന്ന് കെ എം ഷാജി തെളിയിക്കുന്നു

സ. എം വി ജയരാജൻ

അസാധാരണമായ രണ്ട് സംഭവവികാസങ്ങളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് (2026 ജൂൺ 29ന്) അരങ്ങേറിയത്. ഒന്ന്, കാപ്പ കേസിലെ പ്രതിയെ സംരക്ഷിക്കാൻ വനിതകളടങ്ങുന്ന പ്രതിപക്ഷ കൗൺസിലർമാർക്ക് നേരെ നടത്തിയ ഗുണ്ടാരാജ്.

രാജ്യം തകരാതിരിക്കാനും സകല മനുഷ്യർക്കും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാർ വാഴ്ചയ്ക്കെതിരെ പൊരുതുകയല്ലാതെ മറ്റു വഴികളില്ല

സ. എം സ്വരാജ്

രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഒട്ടും അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്ന അനുഭവങ്ങളാണുണ്ടാവുന്നത്.
എല്ലാ വിയോജിപ്പുകളെയും തുടച്ചുനീക്കാനും ആജ്ഞാനുവർത്തികളുടെ മതരാഷ്ട്രം സൃഷ്ടിക്കുവാനുമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രിയുടെ ഫോട്ടോ അടക്കമുള്ള ലോഗോ എന്ന ചാപ്പ വീടുകളിൽ പതിക്കുന്നത് പോലെ, എൽഡിഎഫ് കാലത്ത് നിയമിക്കപ്പെട്ട അഭിഭാഷകരുടെ മേൽ ഒരു ചാപ്പ കുത്താനുള്ള നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്

സ. എം വി ജയരാജൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പരാതിയിന്മേലുള്ള കേസിൽ പ്രതിയായ ഒരാൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചപ്പോൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തെളിയിച്ചത് തന്റെ രാഷ്ട്രീയ കൂറാണ്. അല്ലാതെ നിയമത്തോടും നിയമവ്യവസ്ഥയോടുമുള്ള കൂറല്ല.