Skip to main content

സന്തോഷവും സമൃദ്ധിയും ആഘോഷവും സമൂത്തിലെ എല്ലാ മനുഷ്യർക്കും പ്രാപ്തമാകണം, ആ നല്ല നാളിലേക്കുള്ള യാത്രയിൽ നവകേരള സൃഷ്ടിക്കായുള്ള പോരാട്ടങ്ങളിൽ നമുക്ക്‌ കൈകോർക്കാം

സമത്വത്തിന്റെ സമ്മോഹനമായ സന്ദേശമാണ് ഓരോ ഓണവും മലയാളിക്ക് കൈമാറുന്നത്. വേർതിരിവിന്റെ സങ്കുചിത കാഴ്ചപ്പാടുകളെ മറികടക്കാൻ ഒരുമയുടെ ഈ മഹത്തരമായ കാലം നമുക്ക് കൂടുതൽ പ്രചോദനം നൽകും.

പ്രകൃതിദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും അതിജീവിന പാതയിലൂടെ കേരളം മുന്നേറുന്ന പശ്ചാത്തലത്തിലാണ് ഇത്തവണ ഓണമെത്തുന്നത്. വയനാട്ടിലെ അപ്രതീക്ഷിത ഉരുൾപ്പൊട്ടലിൽ സർവ്വം നഷ്ടമായവരെ പുനരധിവസിപ്പിക്കാനും ഉപജീവനമാർഗ്ഗങ്ങൾ തിരികെ പിടിക്കാനും, ടൗൺഷിപ്പുകൾ ഉൾപ്പടെ നിർമ്മിച്ച് ആ പ്രദേശത്തെയാകെ ഉന്നതിയിലേക്ക് ഉയർത്താനും സർക്കാർ നടത്തുന്ന പരിശ്രമങ്ങളിൽ നാടൊന്നാകെ കൈകോർക്കുകയാണ്. അതിജീവനത്തിന്റെ പുതുചരിതം രചിക്കുന്ന മുണ്ടക്കൈയിലെയും ചൂരൽമലയിലെയും സഹോദരങ്ങളെ ഈ ഓണക്കാലത്ത് നമ്മോടൊപ്പം ചേർത്ത് നിർത്താനാകണം. ദുരന്തബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിൽ പങ്കാളികളാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തുകൊണ്ട് നമുക്ക് ഈ ഓണം കൂടുതൽ മനോഹരമാക്കാം.

മാനുഷരെല്ലാരും ഒരുപോലെ വസിക്കുന്ന നല്ല കാലത്തിലേക്കാണ്‌ നമുക്ക്‌ കുതിക്കേണ്ടത്‌. സന്തോഷവും സമൃദ്ധിയും ആഘോഷവും സമൂഹത്തിലെ എല്ലാ മനുഷ്യർക്കും പ്രാപ്തമാകണം. ആ നല്ല നാളിലേക്കുള്ള യാത്രയിൽ നവകേരള സൃഷ്ടിക്കായുള്ള പോരാട്ടങ്ങളിൽ നമുക്ക്‌ കൈകോർക്കാം.

എല്ലാവർക്കും ഓണാശംസകൾ!

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.