Skip to main content

പ്രമുഖ കലാകാരിയും വിപ്ലവ ഗായികയുമായിരുന്ന മച്ചാട്ട് വാസന്തിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

പ്രമുഖ കലാകാരിയും വിപ്ലവ ഗായികയുമായിരുന്ന മച്ചാട്ട് വാസന്തിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഒരു കാലഘട്ടത്തിന്റെ ജനകീയ പാട്ടുകാരിയായിരുന്ന അവരുടെ ഗാനങ്ങൾ പതിറ്റാണ്ടുകളോളം കമ്യൂണിസ്റ്റ് പാർടി സമ്മേളനങ്ങളിലും നാടകവേദികളിലും നിറ സാന്നിധ്യമായിരുന്നു.

പാട്ട്‌ പാടുന്നതിനോടൊപ്പം നിരവധി നാടകങ്ങളിലും വാസന്തി അഭിനയിച്ചിട്ടുണ്ട്‌. കാൽനൂറ്റാണ്ടിലധികം അവർ ആകാശവാണിയിലെ സ്ഥിരം ഗായികയുമായിരുന്നു. കണ്ണൂരിൽ നടന്ന കിസാൻ സഭാ സമ്മേളന വേദിയിലാണ്‌ ആദ്യമായി വാസന്തി പാടുന്നത്‌. അന്ന്‌ പാടാൻ തയ്യാറായി മുന്നോട്ടു വന്ന ഒൻപത്‌ വയസുള്ള വാസന്തിയെ സദസിൽ നിന്ന്‌ സഖാവ് ഇ കെ നായനാരാണ് വേദിയിലേക്ക്‌ എടുത്ത്‌ കയറ്റിയത്.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തന്റെ വിപ്ലവഗാനങ്ങളിലൂടെ കൂടുതൽ ജനകീയമാക്കിയ മച്ചാട്ട് വാസന്തിയുടെ വിയോഗം പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങൾക്കും സിപിഐ എമ്മിനും വലിയ നഷ്ടമാണ്. കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

യുഡിഎഫ് സർക്കാർ നിയമസഭയിൽവച്ച ധവളപത്രം തയ്യാറാക്കിയത് എഐ വഴിയാണ്, രഹസ്യരേഖകൾ സ്വകാര്യ പ്ലാറ്റ്ഫോമുകൾക്ക് ലഭിച്ചു

സ. ടി എം തോമസ് ഐസക്

യുഡിഎഫ് സർക്കാർ നിയമസഭയിൽവച്ച ധവളപത്രം തയ്യാറാക്കിയത് നിർമിത ബുദ്ധി (എഐ) വഴിയാണ്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം ഇത്തരത്തിൽ പരിശോധിച്ചു. ഇതോടെ ഈ രഹസ്യരേഖകൾ സ്വകാര്യ പ്ലാറ്റ്ഫോമുകൾക്ക് ലഭിച്ചു. ഇത് ​ഗുരുതരമായ വിഷയമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ മറുപടി നൽകണം.

പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പാക്കിക്കൊണ്ട്, മനോഹരമായൊരു ലോകത്തെ വരുംകാലത്തിന് സമ്മാനിക്കുവാൻ നമുക്കേവർക്കും കൈകോർക്കാം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അവിഭാജ്യമായ ബന്ധം ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ഓരോ പരിസ്ഥിതിദിനവും കടന്നുവരുന്നത്.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ സുദൃഢമാക്കേണ്ടതിൻ്റെ പ്രാധാന്യമാണ് പരിസ്ഥിതി ദിനം നമ്മെ ഓർമിപ്പിക്കുന്നത്

സ. പിണറായി വിജയൻ

ഇന്ന് ലോക പരിസ്ഥിതിദിനം.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ സുദൃഢമാക്കേണ്ടതിൻ്റെ പ്രാധാന്യമാണ് പരിസ്ഥിതി ദിനം നമ്മെ ഓർമിപ്പിക്കുന്നത്.

നുണകളുടെ പെരുമഴക്കാലം തീർത്ത യുഡിഎഫിന് ഒടുവിൽ ചില സത്യങ്ങൾ സമ്മതിക്കേണ്ടിവന്നു എന്നതാണ് അവർതന്നെ നിയമസഭയിൽവെച്ച ധവളപത്രത്തിലൂടെ സംഭവിച്ചത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നുണകളുടെ പെരുമഴക്കാലം തീർത്ത യുഡിഎഫിന് ഒടുവിൽ ചില സത്യങ്ങൾ സമ്മതിക്കേണ്ടിവന്നു എന്നതാണ് അവർതന്നെ നിയമസഭയിൽവെച്ച ധവളപത്രത്തിലൂടെ സംഭവിച്ചത്.