Skip to main content

സഖാവ് രജിലാലിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു

പ്രിയ സഖാവും നാട്ടുകാരനുമായ രജിലാലിൻ്റെ വേർപാട് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാനാവാത്ത വേദനയാണ്. കണ്ണൂർ എഞ്ചിനീയറിങ് കോളേജ് പഠന കാലത്തെ എസ്എഫ്ഐ സംഘടനാ പ്രവർത്തനവും കോളേജ് യൂണിയൻ ചെയർമാൻ എന്ന നിലയിലുള്ള ഇടപെടലുകളും തൊട്ട് പ്രവാസ ജീവിതം നയിക്കുമ്പോൾ വരെ രജിലാലുമായി അടുത്ത ആത്മബന്ധമായിരുന്നു. സൗമ്യമായ സഖാവിൻ്റെ ഇടപെടൽ എന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നതാണ്. വിദ്യാർത്ഥി കാലഘട്ടത്തിൽ രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായി പിന്നീട് മാറിവരുന്ന ജീവിത സാഹചര്യത്തിൽ ഉയർന്ന ജോലി ചെയ്യുമ്പോഴും ഇടതു രാഷ്ട്രീയപ്രവർത്തനം ജീവിതത്തിന്റെ മുഖ്യ പ്രമേയമായി നിലനിർത്തുന്നത് എങ്ങനെയെന്ന് സഖാവ് രജിലാലിന്റെ ജീവിതത്തിൽ നിന്നും പഠിക്കാം. ഒമാനിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ്ങിന്റെ കൺവീനറായിരിന്ന കാലത്ത് രജിലാലിന്റെ നേതൃത്വത്തിൽ മലയാളികളെ കേന്ദ്രീകരിച്ചു നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു. രജിലാലിന്റെ വിയോഗം പ്രവാസി മലയാളി സമൂഹത്തിനും പുരോഗമന പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണ്. സഖാവിൻ്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അഗാധമായ ദുഃഖത്തിൽ പങ്കു ചേരുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സ. ജ്യോതിബസുവിന്റെ മരിക്കാത്ത ഓര്‍മകള്‍ക്ക്‌ മുന്‍പില്‍ രക്തപുഷ്പങ്ങൾ

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന സഖാവ് ജ്യോതിബസുവിന്റെ പതിനാറാം ചരമവാർഷിക ദിനമാണ് ഇന്ന്.

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടന്നു

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം നടന്നു.