Skip to main content

ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവയുടെ വിയോഗത്തിൽ യാക്കോബായ സുറിയാനി സഭാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും വേദനയിൽ ഒപ്പംചേരുന്നു

യാക്കോബായ സഭയുടെയും സമൂഹത്തിന്റെയാകെയും ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിച്ച വലിയ ഇടയനാണ്‌ യാക്കോബായ സുറിയാനി സഭാധ്യക്ഷൻ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവ. പ്രതിസന്ധി ഘട്ടത്തിൽ സഭയെ ഒരുമിപ്പിച്ച്‌ ചേർത്തുപിടിക്കാൻ അദ്ദേഹത്തിനായി. യാക്കോബായ സുറിയാനി സഭയുടെ ആസ്ഥാനമായ പുത്തൻകുരിശിലെ പാത്രിയാർക്കീസ്‌ സെന്ററടക്കം നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനാണ്‌. ധ്യാന കേന്ദ്രങ്ങൾ, മിഷൻ സെന്ററുകൾ, പള്ളികൾ, വിദ്യാലയങ്ങൾ എന്നിവയെല്ലാം ബാവയുടെ നേതൃത്വത്തിലാണ്‌ സ്ഥാപിച്ചത്‌.

ജീവിതംകൊണ്ടും ആശയംകൊണ്ടും പകരം വെക്കാനില്ലാത്ത നേതൃത്വമാണ് ബാവയുടെ നിര്യാണത്തോടെ യാക്കോബായ സുറിയാനി സഭയ്‌ക്ക്‌ നഷ്ടമാകുന്നത്‌. സഭയുടെ അവകാശങ്ങൾ നേടിയെടുക്കാൻ വിശ്രമരഹിതമായ പ്രവർത്തനങ്ങളാണ്‌ തന്റെ പൗരോഹിത്യ ജീവിതത്തിലുടനീളം അദ്ദേഹം നടത്തിയത്‌. പ്രതികൂല സാഹചര്യങ്ങളെ ആത്മസമർപ്പണത്തോടെ സധൈര്യം നേരിടാൻ അദ്ദേഹത്തിന്‌ സാധിച്ചു. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരുമായി ആഴത്തിലുള്ള സൗഹൃദം പുലർത്താനും അദ്ദേഹത്തിനായിരുന്നു. യാക്കോബായ സഭയ്‌ക്ക്‌ നികത്താനാകാത്ത വിടവാണുണ്ടായിരിക്കുന്നത്‌.

അദ്ദേഹത്തിന്റെ വിയോഗത്തിൽ യാക്കോബായ സുറിയാനി സഭാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും വേദനയിൽ ഒപ്പംചേരുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ജയചന്ദ്രൻ്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരൻ്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. ജയചന്ദ്രൻ്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം.

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സംഗീതാരാധാകർ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു ജയചന്ദ്രൻ. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി.

ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംഭവബഹുലമായ 2024 നോട് വിട പറഞ്ഞ് പുതുവർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ജനങ്ങൾ പുതുവർഷത്തെ വരവേറ്റത്.

സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു. 'വെള്ളത്തിൽ മീനുകളെന്നപോൽ, ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും, പഴമയുടെ പുതുവായനകൾ, സ്മരണകൾ സമരായുധങ്ങൾ' എന്നിവയാണ്‌ പ്രകാശിപ്പിച്ചത്‌.