Skip to main content

മെയ് 19 സഖാവ്‌ ഇ കെ നായനാർ ദിനം സമുചിതമായി ആചരിക്കുക

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

-------------------------------------------------------------

മുൻ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവുമായിരുന്ന സ. ഇ കെ നായനാരുടെ പത്തൊമ്പതാം ചരമവാർഷിക ദിനം മെയ് 19ന്‌ സമുചിതം ആചരിക്കണം. പാർടി പതാക ഉയർത്തിയും ഓഫീസ്‌ അലങ്കരിച്ചും അനുസ്‌മരണ യോഗം സംഘടിപ്പിച്ചും സ്മരണ പുതുക്കണം.

കേരളത്തിൽ തൊഴിലാളിവർഗ പ്രസ്ഥാനങ്ങളും കമ്യൂണിസ്‌റ്റ് പാർടിയും കെട്ടിപ്പടുക്കുന്നതിൽ മഹത്തായ സംഭാവന നൽകിയ നേതാവാണ് സ. നായനാർ. നന്നേ ചെറുപ്പത്തിൽ പൊതുപ്രവർത്തനരംഗത്തെത്തി, സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും ഭാഗമായി. അന്ന്‌ അദ്ദേഹടക്കമുള്ള നേതാക്കൾ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക്‌ ക്ഷതമേൽപ്പിച്ച്‌ ജനാധിപത്യ ധ്വംസനം നടത്തുന്ന ബിജെപിക്കെതിരെ ശക്‌തമായ പ്രതിരോധമുയർത്തേണ്ട സാഹചര്യത്തിലാണ്‌ നായനാർ സ്‌മരണ പുതുക്കുന്നത്‌.

ദുർബല ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിൽ നേതൃപരമായ പങ്ക്‌ വഹിച്ച സ. നായനാർ ജാതിമേൽക്കോയ്മയ്‌ക്കും നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരെ പൊരുതി. ദൈനംദിന ജീവിതപ്രശ്നങ്ങൾ ഉയർത്തിയുള്ള പ്രക്ഷോഭങ്ങളെ സാമ്രാജ്യത്വവിരുദ്ധ രാഷ്‌ട്രീയവുമായി യോജിപ്പിച്ചു. മികച്ച സംഘാടകൻ, പ്രക്ഷോഭകാരി, പ്രഭാഷകൻ, പത്രപ്രവർത്തകൻ, ഭരണാധികാരി എന്നീ നിലകളിലെല്ലാം നിറഞ്ഞുനിന്ന നേതാവായിരുന്നു സ. നായനാർ.

 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

മുസ്ലിം ലീഗ് മന്ത്രിയെക്കൊണ്ടുതന്നെ പിഎം ശ്രീയിൽ ഒപ്പിടുവിക്കും എന്ന് കെ സുരേന്ദ്രൻ പറഞ്ഞത് തികച്ചും ശരിയാണെന്ന് കെ എം ഷാജി തെളിയിക്കുന്നു

സ. എം വി ജയരാജൻ

അസാധാരണമായ രണ്ട് സംഭവവികാസങ്ങളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് (2026 ജൂൺ 29ന്) അരങ്ങേറിയത്. ഒന്ന്, കാപ്പ കേസിലെ പ്രതിയെ സംരക്ഷിക്കാൻ വനിതകളടങ്ങുന്ന പ്രതിപക്ഷ കൗൺസിലർമാർക്ക് നേരെ നടത്തിയ ഗുണ്ടാരാജ്.

രാജ്യം തകരാതിരിക്കാനും സകല മനുഷ്യർക്കും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാർ വാഴ്ചയ്ക്കെതിരെ പൊരുതുകയല്ലാതെ മറ്റു വഴികളില്ല

സ. എം സ്വരാജ്

രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഒട്ടും അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്ന അനുഭവങ്ങളാണുണ്ടാവുന്നത്.
എല്ലാ വിയോജിപ്പുകളെയും തുടച്ചുനീക്കാനും ആജ്ഞാനുവർത്തികളുടെ മതരാഷ്ട്രം സൃഷ്ടിക്കുവാനുമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രിയുടെ ഫോട്ടോ അടക്കമുള്ള ലോഗോ എന്ന ചാപ്പ വീടുകളിൽ പതിക്കുന്നത് പോലെ, എൽഡിഎഫ് കാലത്ത് നിയമിക്കപ്പെട്ട അഭിഭാഷകരുടെ മേൽ ഒരു ചാപ്പ കുത്താനുള്ള നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്

സ. എം വി ജയരാജൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പരാതിയിന്മേലുള്ള കേസിൽ പ്രതിയായ ഒരാൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചപ്പോൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തെളിയിച്ചത് തന്റെ രാഷ്ട്രീയ കൂറാണ്. അല്ലാതെ നിയമത്തോടും നിയമവ്യവസ്ഥയോടുമുള്ള കൂറല്ല.