Skip to main content

ഡൽഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ നിർണായക അധികാരങ്ങൾ ഉയർത്തിപ്പിടിച്ച് അഞ്ചംഗ ഭരണഘടനാ ബെഞ്ച് അടുത്തിടെ പുറപ്പെടുവിച്ച സുപ്രീം കോടതി വിധി അട്ടിമറിക്കാൻ ഓർഡിനൻസ് കൊണ്ടുവന്ന കേന്ദ്ര സർക്കാർ നീക്കം ശക്തമായി അപലപിക്കുന്നു

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

-----------------------------------------------------

ഉദ്യോഗസ്ഥ സംവിധാനത്തിന്റെ നിയന്ത്രണം

ഉൾപ്പെടെയുള്ള ഡൽഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ നിർണായക അധികാരങ്ങൾ ഉയർത്തിപ്പിടിച്ച് അഞ്ചംഗ ഭരണഘടനാ ബെഞ്ച് അടുത്തിടെ പുറപ്പെടുവിച്ച സുപ്രീം കോടതി വിധി അട്ടിമറിക്കാൻ ഓർഡിനൻസ് കൊണ്ടുവന്ന കേന്ദ്ര സർക്കാർ നീക്കം ശക്തമായി അപലപിക്കുന്നു. ഇത് കോടതിയലക്ഷ്യം മാത്രമല്ല, ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തിനും സുപ്രീം കോടതി നിർവചിച്ചിരിക്കുന്ന ജനാധിപത്യ ഭരണത്തിന്റെ മാനദണ്ഡങ്ങൾക്കും നേരെയുള്ള കടന്നാക്രമണവുമാണ്. രാജ്യത്തെ പരമോന്നത കോടതിയോട് കാണിക്കുന്ന ഈ ധിക്കാരം മോദി സർക്കാരിന്റെ നഗ്നമായ സ്വേച്ഛാധിപത്യ സ്വഭാവത്തിന്റെ ഉദാഹരണമാണ്. രാജ്യതാൽപ്പര്യത്തിനു വേണ്ടിയാണ് ഓർഡിനൻസെന്ന കേന്ദ്ര സർക്കാരിന്റെ അവകാശവാദം സുപ്രീം കോടതിയെ അവഹേളിക്കലാണ്. ഈ സുപ്രധാനമായ വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ച് ദേശീയതാൽപ്പര്യത്തെ അവഗണിച്ചു എന്ന മട്ടിലാണ് ഈ വാദങ്ങൾ.

ഇത് ഡൽഹിയിലെ ജനങ്ങളെയും സർക്കാരിനെയും മാത്രമല്ല, ഭരണഘടനാപരമായ ഫെഡറൽ ചട്ടക്കൂട് കേന്ദ്ര സർക്കാർ ബുൾഡോസ് ചെയ്യുന്നതിനെ എതിർക്കുന്ന എല്ലാ പൗരന്മാരെയും ആശങ്കപ്പെടുത്തുന്നു. സ്വേച്ഛാധിപത്യപരമായ ഈ ഓർഡിനൻസ് പിൻവലിക്കണം.

 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.