Skip to main content

ഡൽഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ നിർണായക അധികാരങ്ങൾ ഉയർത്തിപ്പിടിച്ച് അഞ്ചംഗ ഭരണഘടനാ ബെഞ്ച് അടുത്തിടെ പുറപ്പെടുവിച്ച സുപ്രീം കോടതി വിധി അട്ടിമറിക്കാൻ ഓർഡിനൻസ് കൊണ്ടുവന്ന കേന്ദ്ര സർക്കാർ നീക്കം ശക്തമായി അപലപിക്കുന്നു

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

-----------------------------------------------------

ഉദ്യോഗസ്ഥ സംവിധാനത്തിന്റെ നിയന്ത്രണം

ഉൾപ്പെടെയുള്ള ഡൽഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ നിർണായക അധികാരങ്ങൾ ഉയർത്തിപ്പിടിച്ച് അഞ്ചംഗ ഭരണഘടനാ ബെഞ്ച് അടുത്തിടെ പുറപ്പെടുവിച്ച സുപ്രീം കോടതി വിധി അട്ടിമറിക്കാൻ ഓർഡിനൻസ് കൊണ്ടുവന്ന കേന്ദ്ര സർക്കാർ നീക്കം ശക്തമായി അപലപിക്കുന്നു. ഇത് കോടതിയലക്ഷ്യം മാത്രമല്ല, ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തിനും സുപ്രീം കോടതി നിർവചിച്ചിരിക്കുന്ന ജനാധിപത്യ ഭരണത്തിന്റെ മാനദണ്ഡങ്ങൾക്കും നേരെയുള്ള കടന്നാക്രമണവുമാണ്. രാജ്യത്തെ പരമോന്നത കോടതിയോട് കാണിക്കുന്ന ഈ ധിക്കാരം മോദി സർക്കാരിന്റെ നഗ്നമായ സ്വേച്ഛാധിപത്യ സ്വഭാവത്തിന്റെ ഉദാഹരണമാണ്. രാജ്യതാൽപ്പര്യത്തിനു വേണ്ടിയാണ് ഓർഡിനൻസെന്ന കേന്ദ്ര സർക്കാരിന്റെ അവകാശവാദം സുപ്രീം കോടതിയെ അവഹേളിക്കലാണ്. ഈ സുപ്രധാനമായ വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ച് ദേശീയതാൽപ്പര്യത്തെ അവഗണിച്ചു എന്ന മട്ടിലാണ് ഈ വാദങ്ങൾ.

ഇത് ഡൽഹിയിലെ ജനങ്ങളെയും സർക്കാരിനെയും മാത്രമല്ല, ഭരണഘടനാപരമായ ഫെഡറൽ ചട്ടക്കൂട് കേന്ദ്ര സർക്കാർ ബുൾഡോസ് ചെയ്യുന്നതിനെ എതിർക്കുന്ന എല്ലാ പൗരന്മാരെയും ആശങ്കപ്പെടുത്തുന്നു. സ്വേച്ഛാധിപത്യപരമായ ഈ ഓർഡിനൻസ് പിൻവലിക്കണം.

 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.