Skip to main content

ഡൽഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ നിർണായക അധികാരങ്ങൾ ഉയർത്തിപ്പിടിച്ച് അഞ്ചംഗ ഭരണഘടനാ ബെഞ്ച് അടുത്തിടെ പുറപ്പെടുവിച്ച സുപ്രീം കോടതി വിധി അട്ടിമറിക്കാൻ ഓർഡിനൻസ് കൊണ്ടുവന്ന കേന്ദ്ര സർക്കാർ നീക്കം ശക്തമായി അപലപിക്കുന്നു

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

-----------------------------------------------------

ഉദ്യോഗസ്ഥ സംവിധാനത്തിന്റെ നിയന്ത്രണം

ഉൾപ്പെടെയുള്ള ഡൽഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ നിർണായക അധികാരങ്ങൾ ഉയർത്തിപ്പിടിച്ച് അഞ്ചംഗ ഭരണഘടനാ ബെഞ്ച് അടുത്തിടെ പുറപ്പെടുവിച്ച സുപ്രീം കോടതി വിധി അട്ടിമറിക്കാൻ ഓർഡിനൻസ് കൊണ്ടുവന്ന കേന്ദ്ര സർക്കാർ നീക്കം ശക്തമായി അപലപിക്കുന്നു. ഇത് കോടതിയലക്ഷ്യം മാത്രമല്ല, ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തിനും സുപ്രീം കോടതി നിർവചിച്ചിരിക്കുന്ന ജനാധിപത്യ ഭരണത്തിന്റെ മാനദണ്ഡങ്ങൾക്കും നേരെയുള്ള കടന്നാക്രമണവുമാണ്. രാജ്യത്തെ പരമോന്നത കോടതിയോട് കാണിക്കുന്ന ഈ ധിക്കാരം മോദി സർക്കാരിന്റെ നഗ്നമായ സ്വേച്ഛാധിപത്യ സ്വഭാവത്തിന്റെ ഉദാഹരണമാണ്. രാജ്യതാൽപ്പര്യത്തിനു വേണ്ടിയാണ് ഓർഡിനൻസെന്ന കേന്ദ്ര സർക്കാരിന്റെ അവകാശവാദം സുപ്രീം കോടതിയെ അവഹേളിക്കലാണ്. ഈ സുപ്രധാനമായ വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ച് ദേശീയതാൽപ്പര്യത്തെ അവഗണിച്ചു എന്ന മട്ടിലാണ് ഈ വാദങ്ങൾ.

ഇത് ഡൽഹിയിലെ ജനങ്ങളെയും സർക്കാരിനെയും മാത്രമല്ല, ഭരണഘടനാപരമായ ഫെഡറൽ ചട്ടക്കൂട് കേന്ദ്ര സർക്കാർ ബുൾഡോസ് ചെയ്യുന്നതിനെ എതിർക്കുന്ന എല്ലാ പൗരന്മാരെയും ആശങ്കപ്പെടുത്തുന്നു. സ്വേച്ഛാധിപത്യപരമായ ഈ ഓർഡിനൻസ് പിൻവലിക്കണം.

 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.