Skip to main content

ജയ്‌പുർ – മുംബൈ ട്രെയിനിലെ കൂട്ടക്കൊലയ്ക്ക് പിന്നിൽ വിദ്വേഷ പ്രചാരണം

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________________________

ജയ്‌പുർ – മുംബൈ ട്രെയിനിൽ റെയിൽവേ സുരക്ഷാസേന (ആർപിഎഫ്‌) കോൺസ്‌റ്റബിൾ നടത്തിയ വിദ്വേഷ കൂട്ടക്കൊല ഹിന്ദുത്വ ശക്തികളുടെ വിഷലിപ്‌ത അജണ്ടയുടെ സൃഷ്ടിയാണ്. അങ്ങേയറ്റം അപലപനീയമായ സംഭവം രാജ്യത്തിനുള്ള ജാഗ്രത മുന്നറിയിപ്പാണ്‌. അധികൃതർ നൽകിയ പ്രാഥമിക വിശദീകരണം പോലെ സമനില തെറ്റിയ ഒരാളുടെ പ്രവൃത്തി മാത്രമായി ഇതിനെ കാണാൻ കഴിയില്ല. ആർപിഎഫിലെ മുതിർന്ന ഉദ്യോഗസ്ഥനും മൂന്ന്‌ യാത്രക്കാരുമാണ്‌ കൊല്ലപ്പെട്ടത്‌. ഈ യാത്രക്കാരെല്ലാം മുസ്ലിങ്ങളാണ്‌. മുസ്ലിങ്ങളെ തെരഞ്ഞ്‌ ഈ കോൺസ്‌റ്റബിൾ ബോധപൂർവം ഒരു കോച്ചിൽനിന്ന്‌ മറ്റൊന്നിലേയ്‌ക്ക്‌ പോകുകയായിരുന്നു. അധികാരസ്ഥാനങ്ങളിലുള്ളവർ മുസ്ലിങ്ങളെ ഭീകരരായി ചിത്രീകരിച്ച്‌ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന വിദ്വേഷ പ്രചാരണത്തിന്റെ പ്രത്യക്ഷ ഫലമാണിത്‌. വർഗീയതയുടെ നിഘണ്ടുവിലുള്ള എല്ലാ അധിക്ഷേപ വാക്കുകളും മുസ്ലിങ്ങൾക്കെതിരായി പ്രയോഗിക്കപ്പെടുന്നു. മുസ്ലിങ്ങളെ നയിക്കുന്നത്‌ പാകിസ്ഥാനാണെന്നും ഇന്ത്യയിൽ കഴിയണമെങ്കിൽ അവർ മോദിക്കും യോഗിക്കും വോട്ട്‌ ചെയ്യണമെന്നും കോൺസ്‌റ്റബിൾ പറയുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്‌. അതേസമയം ഈ വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. ബിജെപി നേതാക്കളുടെ ഭാഷയാണ്‌ ഇയാൾ ഏറ്റുപിടിച്ചത്‌.

വിദ്വേഷ പ്രചാരണം രാജ്യത്ത്‌ വിനാശകരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഇതിനെതിരെ കർശന നടപടി വേണമെന്നും സുപ്രീംകോടതി ആവർത്തിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്‌. സുരക്ഷ നൽകാൻ ചുമതലപ്പെട്ടവരെപ്പോലും വർഗീയ ചിന്താഗതി ബാധിച്ചുവെന്ന്‌ വ്യക്തമാക്കുന്ന ഈ സംഭവം തികച്ചും ആശങ്കാജനകമാണ്‌. അഗാധമായ ഗർത്തത്തിലേയ്‌ക്ക്‌ ഹിന്ദുത്വ ശക്തികൾ രാജ്യത്തെ നയിക്കുകയാണ്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.