Skip to main content

ജമ്മു കശ്മീരിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക

ഡൽഹിയിൽ ചേർന്ന സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തിൽ അംഗീകരിച്ച പ്രമേയം
________________________________________
370-ാം വകുപ്പ്‌ റദ്ദാക്കി ജമ്മു – കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രണ്ട്‌ കേന്ദ്രഭരണ പ്രദേശങ്ങളായി വിഘടിപ്പിക്കുകയും ചെയ്‌തിട്ട്‌ നാല്‌ വർഷമായി. ഭരണഘടനയ്‌ക്കും ഫെഡറലിസത്തിനും നേരെ ഉണ്ടായ ഈ കടന്നാക്രമണത്തിനുശേഷം ജമ്മു – കശ്‌മീർ ജനതയുടെ എല്ലാ അവകാശങ്ങളും കവർന്നെടുത്തു.

കേന്ദ്ര ഭരണത്തിൽ സ്ഥിരവാസ നിയമങ്ങളും ഭൂമി നിയമങ്ങളും ഭേദഗതി ചെയ്‌ത്‌ ജമ്മു – കശ്‌മീരിന്റെ തനിമ മാറ്റിമറിക്കാനുള്ള നടപടികൾ സ്വീകരിച്ചു. ഇവിടത്തെ ജനസംഖ്യാ ഘടന തന്നെ മാറ്റിമറിക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
യുഎപിഎ, പൊതു സുരക്ഷാനിയമം തുടങ്ങിയ കിരാതനിയമങ്ങൾ ഉപയോഗിച്ച്‌ രാഷ്‌ട്രീയ നേതാക്കളെയും പ്രവർത്തകരെയും വൻതോതിൽ തടവിലാക്കി. നൂറുകണക്കിന്‌ രാഷ്‌ട്രീയ തടവുകാർ ഇപ്പോഴും മോചിതരായിട്ടില്ല; ഇവരിൽ പലരും സംസ്ഥാനത്തിന്‌ പുറത്തുള്ള ജയിലുകളിലാണ്‌.

കേന്ദ്രസർക്കാർ വലിയ അവകാശവാദങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും സാമ്പത്തികനില വഷളായി, തൊഴിലില്ലായ്‌മ നിരക്ക്‌ ഇവിടെ ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്‌. ആപ്പിൾ കർഷകരും ചെറുകിട സംരംഭകരും കടുത്ത ദുരിതത്തിലാണ്.
മാധ്യമങ്ങളെ അടിച്ചമർത്തുകയാണ്‌. കടുത്ത സെൻസർഷിപ്പ്‌ നിലനിൽക്കുന്നു. അഭിപ്രായപ്രകടന സ്വാതന്ത്ര്യമില്ല. മാധ്യമപ്രവർത്തകരെയും കൂട്ടത്തോടെ ജയിലിൽ അടച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ്‌ നടത്താത്തതു കാരണം ജമ്മു – കശ്‌മീർ ജനതയുടെ അടിസ്ഥാന ജനാധിപത്യ അവകാശം ഹനിക്കപ്പെട്ടിരിക്കുന്നു. കശ്‌മീർ താഴ്‌വരയിൽനിന്നുള്ള ജനപ്രതിനിധികളുടെ എണ്ണം കുറച്ച്‌, ബിജെപി താൽപര്യങ്ങൾക്ക്‌ അനുസൃതമായി മണ്ഡലം പുനർനിർണയം നടത്തിയശേഷവും നിയമസഭ തിരഞ്ഞെടുപ്പ്‌ നടത്താൻ കേന്ദ്രം തയ്യാറല്ല.

എല്ലാ അർത്ഥത്തിലും ജമ്മു – കശ്‌മീർ ജനത രണ്ടാം തരം പൗരന്മാരായി തരംതാഴ്‌ത്തപ്പെട്ടിരിക്കുകയാണ്. അതിനാൽ, ജമ്മു കശ്മീർ നിയമസഭയിലേക്ക് ഉടൻ തിരഞ്ഞെടുപ്പ് നടത്തണം.

ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുകയും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും അടിച്ചമർത്താൻ നിർദ്ധയമായ നിയമങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുകയും വേണം.

ജമ്മു – കശ്മീരിലെ സ്ഥിരനിവാസികളുടെ അവകാശവും ജനങ്ങളുടെ ഭൂസ്വത്ത് അവകാശങ്ങളും ഹനിക്കുന്ന നടപടികൾ കേന്ദ്രസർക്കാർ തിരുത്തണം.

അവകാശങ്ങൾ പുനഃസ്ഥാപിച്ച്‌ കിട്ടാനായി പൊരുതുന്ന ജമ്മു – കശ്‌മീർ ജനതയ്‌ക്കും ജനാധിപത്യ ശക്തികൾക്കും അതിനു വേണ്ടി പ്രയത്നിക്കുന്ന ജനാധിപത്യ ശക്തികളോടും ഐക്യദാർഢ്യം അറിയിക്കുന്നു. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.