Skip to main content

ഗാസയിൽ ഇസ്രായേൽ സേന നടത്തിയ കൂട്ടക്കൊല ഞെട്ടിപ്പിക്കുന്നത്, ശക്തമായി അപലപിക്കുന്നു

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
___________________________________
ഗാസ നഗരത്തിൽ 112 പലസ്തീനികളെ വെടിവെച്ച് കൊല്ലുകയും നിരവധി പേരെ പരിക്കേല്പിക്കുകയും ചെയ്ത ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരകൃത്യം ഞെട്ടിപ്പിക്കുന്നതാണ്. ഈ കൂട്ടക്കൊലയെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു. പ്രദേശത്ത് ഭക്ഷണവുമായി എത്തിയ സഹായ വിതരണ ട്രക്കുകളുടെ അടുത്തേക്ക് ചെന്ന പട്ടിണി കിടന്നിരുന്നവരെയാണ് ഇസ്രായേൽ സൈന്യം കൊന്നൊടുക്കിയത്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ ഇതുവരെ കൊല്ലപ്പെട്ടത് 30,000ത്തിലേറെ പലസ്തീനികളാണ്.

കൂട്ടക്കൊലകൾ നടക്കുമ്പോഴും മൗനം പാലിക്കുന്ന ഇന്ത്യൻ സർക്കാരിന്റെ നടപടി അങ്ങേയറ്റം ഖേദകരമാണ്. ഗാസയ്ക്കു നേരെയുള്ള ഇസ്രായേലിന്റെ യുദ്ധത്തിൽ അമേരിക്ക സ്വീകരിക്കുന്ന അതേ നിലപാട് പിന്തുടരുക എന്ന മോദി സർക്കാരിന്റെ നടപടി അവസാനിപ്പിക്കണം.

ദക്ഷിണാഫ്രിക്ക, ബ്രസീൽ, അറബ് രാജ്യങ്ങൾ തുടങ്ങിയ "ഗ്ലോബൽ സൗത്ത്" രാജ്യങ്ങളുമായി ഒരുമിച്ച് പ്രവർത്തിച്ച് സ്ഥിരമായ വെടിനിർത്തൽ ഉടൻ നടപ്പിലാക്കുമെന്ന് ഉറപ്പുവരുത്താനുള്ള നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കേണ്ടത്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് ഇ എം എസ് ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ യുഗപുരുഷനും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസിന്റെ വേർപാടിന് 28 വർഷം തികയുകയാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിൽ 1998 മാർച്ച് 19നായിരുന്നു ഇ എം എസിന്റെ വിയോഗം.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്

സ. പിണറായി വിജയൻ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികൻ കാൾ മാർക്‌സ്

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം.