Skip to main content

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; എല്ലാ അധികാരവും ഒരു നേതാവിന്‌ കൈമാറി കേന്ദ്രീകൃത ഏകാധിപത്യസംവിധാനം സൃഷ്ടിക്കാനുള്ള നീക്കം

ആർഎസ്‌എസും ബിജെപിയും മുന്നോട്ടുവച്ച ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’സംവിധാനം എല്ലാ അധികാരവും ഒരു നേതാവിന്‌ കൈമാറി കേന്ദ്രീകൃത ഏകാധിപത്യസംവിധാനം സൃഷ്ടിക്കാനുള്ള നീക്കമാണ്. ഇതിനായി ഭരണഘടന ഭേദഗതിചെയ്യാനുള്ള ഏത്‌ നീക്കത്തെയും സിപിഐ എം നഖശിഖാന്തം പ്രതിരോധിക്കും. ജനാധിപത്യത്തെയും ഫെഡറലിസത്തെയും ബഹുസ്വരതയെയും ആദരിക്കുന്ന എല്ലാ പാർടികളും കേന്ദ്രസര്‍ക്കാരിന്റെ വിനാശകരമായ നടപടിയെ ചെറുക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’ നടപ്പാക്കുന്നത് പാർലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെയും ഫെഡറൽഘടനയുടെയും അടിത്തറ തകർക്കും. മുൻ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്‌ക്കുന്നതും ലോക്‌സഭാ തെരഞ്ഞെടുപ്പുമായി അതിനെ കൂട്ടിയിണക്കുന്നതുമാണ്‌. ഒരു സംസ്ഥാന സർക്കാർ വീഴുകയും നിയമസഭ പിരിച്ചുവിടുകയും ചെയ്‌താൽ സഭയുടെ ശേഷിച്ച കാലയളവിലേക്കുമാത്രം ഇടക്കാല തെരഞ്ഞെടുപ്പ്‌ നടത്തിയാൽ മതി. ഇതുൾപ്പടെയുള്ള കോവിന്ദ്‌ സമിതിയുടെ ശുപാർശകൾ അഞ്ചുവർഷക്കാലത്തേക്ക്‌ ജനങ്ങൾക്ക്‌ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ ഭരണഘടന നൽകിയ അധികാരം കവരുന്നു. മാത്രമല്ല, അവശേഷിച്ച കാലത്തേക്കുമാത്രം ഇടക്കാല തെരഞ്ഞെടുപ്പ്‌ നടത്തിയാൽ മതിയെന്ന ശുപാർശ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ മാതൃകയുടെ ഉദ്ദേശലക്ഷ്യങ്ങൾക്കുനേരെ ചോദ്യചിഹ്നം ഉയർത്തുന്നു. ഇടക്കാല തെരഞ്ഞെടുപ്പിന്‌ പിന്നാലെ അഞ്ചുവർഷ കാലാവധി അവസാനിക്കുന്നതോടെ അടുത്ത തെരഞ്ഞെടുപ്പ്‌ നടത്തേണ്ടി വരും.

പഞ്ചായത്ത്‌, മുൻസിപ്പൽ തെരഞ്ഞെടുപ്പ്‌ ഒന്നിച്ച്‌ നടത്താനുള്ള ശുപാർശയിലാകട്ടെ ഫെഡറലിസത്തിന്‌ നേരെയുള്ള വഞ്ചനാപരമായ കടന്നാക്രമണം കൂടുതൽ പ്രകടം. വികേന്ദ്രീകൃത രീതിയിൽ തീരുമാനങ്ങൾ കൈക്കൊള്ളാൻ അവകാശമുള്ള തദ്ദേശസ്ഥാപനങ്ങളെന്ന സങ്കൽപ്പത്തെതന്നെ തകർക്കുന്നതാണ്‌ ഈ ശുപാർശ. തദ്ദേശതെരഞ്ഞെടുപ്പുകൾ നടത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റവുമാണ്‌. ഇന്ത്യയുടെ മഹാവൈവിധ്യവും ഒരോ സംസ്ഥാനങ്ങളിലെയും വ്യത്യസ്‌ത സാഹചര്യങ്ങളും കണക്കിലെടുക്കാതെയുള്ള ഈ ശുപാർശ ശുദ്ധഅസംബന്ധമാണ്‌

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.