Skip to main content

സെപ്റ്റംബർ 23 സ. അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനം സമുചിതം ആചരിക്കുക

സഖാവ് അഴീക്കോടൻ രാഘവന്റെ 52-ാം രക്തസാക്ഷിത്വ ദിനം സെപ്റ്റംബർ 23 തിങ്കളാഴ്ച സമുചിതം ആചരിക്കണം. പതാക ഉയർത്തിയും പാർടി ഓഫീസുകൾ അലങ്കരിച്ചും അനുസ്മരണ സമ്മേളനം ചേർന്നും മുഴുവൻ പാർടി ഘടകങ്ങളും ദിനാചരണം സംഘടിപ്പിക്കണം.

1972 സെപ്‌തംബർ 23നാണ് കോൺഗ്രസ് പിന്തുണയോടെ തീവ്രവാദ പൊയ്‌മുഖമണിഞ്ഞ ഒരുസംഘം അദ്ദേഹത്തെ അരുംകൊല ചെയ്തത്. കമ്യൂണിസ്റ്റ് പാർടിയും വർഗബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കാനും നയിക്കാനും സുപ്രധാന പങ്കാണ് സഖാവ് അഴീക്കോടൻ രാഘവൻ വഹിച്ചത്‌. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും ഇടതുമുന്നണി കൺവീനറായും പ്രവർത്തിച്ചു. പാർടിയിൽ ഉയർന്നുവന്ന ഇടതുതീവ്രവാദ നിലപാടുകൾക്കും വലതു പരിഷ്കരണവാദത്തിനും എതിരെ പൊരുതി. ശരിയായ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ച് പ്രസ്ഥാനത്തെ നയിച്ചു.

ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തെ ഇല്ലാതാക്കി ഹിന്ദുത്വരാഷ്‌ട്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്‌ സംഘപരിവാർ നിയന്ത്രിത മോദി സർക്കാർ. ഒറ്റത്തെരഞ്ഞെടുപ്പിലൂടെ ഏകാധിപത്യം കൊണ്ടുവരാനുള്ള നടപടികളിലാണിപ്പോൾ. ജനതയെ വർഗീയമായി വേർതിരിച്ചും തമ്മിലടിപ്പിച്ചും സംസ്ഥാനങ്ങളെ സംഘർഷഭരിതമാക്കിയും നേട്ടം കൊയ്യാനാണ്‌ ശ്രമം. വഴങ്ങാത്ത സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നു. ജനക്ഷേമഭരണം നടത്തുന്ന എൽഡിഎഫ്‌ സർക്കാരിനെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുകയാണ്‌ കേന്ദ്രം. വലിയ ദുരന്തം നേരിട്ടിട്ടും സഹായിക്കുന്നില്ല. ദുരിതാശ്വാസ സഹായം പോലും മുടക്കാനുള്ള ശ്രമമാണ്‌ യുഡിഎഫിന്റേതും ബിജെപിയുടേതും.

കള്ളവാർത്തകൾ ചമച്ച്‌ അവർക്ക്‌ പിന്തുണ നൽകുകയാണ്‌ വലതുപക്ഷ മാധ്യമങ്ങൾ. ജനവിരുദ്ധമാണ്‌ ഇവരുടെ പ്രവർത്തനമെന്ന്‌ കേരളം തിരിച്ചറിയുന്നുണ്ട്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടു പോകുന്നത്, ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സ.

നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയിൽ നിന്ന് 5,900 കോടി രൂപ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടി ഫെഡറൽ മര്യാദകളുടെ ലംഘനമാണ്

സ. കെ എൻ ബാലഗോപാൽ

നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയിൽ നിന്ന് 5,900 കോടി രൂപ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടി ഫെഡറൽ മര്യാദകളുടെ ലംഘനമാണ്. യാതൊരുവിധത്തിലും ഇത് നീതീകരിക്കാൻ കഴിയില്ല. മലയാളികളോടുള്ള കേന്ദ്രസർക്കാരിന്റെ യുദ്ധപ്രഖ്യാപനമാണിത്.

കാലത്തിൻ്റെ അക്കരെ അക്കരെ അക്കരെ നിന്നും ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യ പ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മലയാളികളുടെ ചിന്തകളെയും ഭാവനയെയും നർമ്മബോധത്തെയും ആഴത്തിൽ സ്പർശിച്ച അയാൾ കഥയെഴുത്ത് നിർത്തി. കാലത്തിൻ്റെ അക്കരെ അക്കരെ അക്കരെ നിന്നും ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യ പ്രചോദനമാകും.

സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാവുന്ന കരട് വോട്ടർ പട്ടികയിൽ നിന്നും 25 ലക്ഷം പേർ പുറത്തായി എന്ന മാധ്യമ വാർത്ത ആശങ്ക സൃഷ്ടിക്കുന്നത്

സ. പിണറായി വിജയൻ

സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാവുന്ന കരട് വോട്ടർ പട്ടികയിൽ നിന്നും 25 ലക്ഷം പേർ പുറത്തായി എന്ന മാധ്യമ വാർത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്.