Skip to main content

മഹാരാഷ്‌ട്രയിലെ ബിജെപി സർക്കാർ കൊണ്ടുവന്ന പുതിയ പൊതുസുരക്ഷാബിൽ ജനാധിപത്യ അവകാശങ്ങൾക്ക്‌ നേരെയുള്ള കടന്നാക്രമണമാണ്

മഹാരാഷ്‌ട്രയിലെ ബിജെപി സർക്കാർ കൊണ്ടുവന്ന പുതിയ പൊതുസുരക്ഷാബിൽ ജനാധിപത്യ അവകാശങ്ങൾക്ക്‌ നേരെയുള്ള കടന്നാക്രമണമാണ്. വിയോജിപ്പുകളും വിമർശനങ്ങളും ഉന്നയിക്കുന്ന ആരെയും രാജ്യദ്രോഹിയാക്കി മുദ്ര കുത്താനുള്ള വ്യവസ്ഥകള്‍ ബില്ലിലുണ്ട്‌. ‘തീവ്ര ഇടതുപക്ഷ ശക്തികൾ’ എന്നാൽ എന്താണെന്ന കൃത്യമായ നിർവചനം ബില്ലിലില്ല. പ്രതിപക്ഷത്തെ അടിച്ചമർത്താനുള്ള ആയുധമായി ബിൽ മാറാൻ വലിയ സാധ്യതയുണ്ട്‌. ജനാധിപത്യവിരുദ്ധ ഈ ബില്ലിനെതിരെ പ്രക്ഷോഭങ്ങൾ നടത്തണം. വർഷകാലസമ്മേളനത്തിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കാൻ സാധ്യതയുള്ള ആണവനിയമഭേദഗതികളെ സിപിഐ എം എതിർക്കും. അമേരിക്കയുടെയും മറ്റ്‌ വിദേശരാജ്യങ്ങളുടെയും സ്വകാര്യകോർപറേറ്റുകൾക്ക്‌ രാജ്യത്തിന്റെ ആണവമേഖല തീറെഴുതാനാണ്‌ ഭേദഗതികൾ. ധാതുസമ്പത്ത്‌ കോർപറേറ്റുകൾക്ക്‌ ചൂഷണം ചെയ്യാൻ അവസരമൊരുക്കുന്ന മൈൻസ്‌ ആൻഡ്‌ മിനറൽസ്‌ ആക്‌റ്റ്‌ ഭേദഗതിയെയും പാർടി ശക്തമായി ചെറുക്കും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.