Skip to main content

ഇന്ത്യൻ ഉൽപന്നങ്ങൾക്ക്‌ 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഭീഷണിയെ അപലപിക്കുന്നു

ഇന്ത്യൻ ഉൽപന്നങ്ങൾക്ക്‌ 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഭീഷണിയെ അപലപിക്കുന്നു. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം തരംതാഴ്‌ത്തണമെന്നും എണ്ണ വാങ്ങുന്നത്‌ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുകയാണ്‌ ട്രംപ്‌. ഇത്തരം സമ്മർദ്ദങ്ങൾക്കെതിരെ കേന്ദ്രസർക്കാർ ഉറച്ച നിലപാട്‌ സ്വീകരിക്കുകയും ഇന്ത്യൻ ജനതയുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യണം.

അമേരിക്കൻ കോർപറേറ്റുകളുടെ ചൂഷണത്തിനായി ഇന്ത്യ കാർഷിക, ക്ഷീര, ഔഷധനിർമാണം തുടങ്ങി മേഖലകൾ തുറന്നുകൊടുത്തില്ലെങ്കിൽ കനത്ത തീരുവ ചുമത്തുമെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ തുടർച്ചയായി ഭീഷണിപ്പെടുത്തുകയാണ്‌. അമേരിക്കൻ സർക്കാരിനെ പ്രീതിപ്പെടുത്താൻ ഇന്ത്യ ഇതിനകം അവരുമായി പ്രതിരോധ, എണ്ണ കരാറുകൾ ഒപ്പിട്ടു; നൂറുകണക്കിന്‌ കോടി ഡോളറിന്റെ ആയുധങ്ങളും എണ്ണയും വാങ്ങുകയാണ്‌. അമേരിക്ക കൂടുതൽ സൗജന്യങ്ങൾ ഇന്ത്യയോട്‌ ആവശ്യപ്പെടുന്നു.

അമേരിക്കയുടെ സമ്മർദ്ദത്തിന്‌ കേന്ദ്രസർക്കാർ വഴങ്ങരുത്. ഇന്ത്യൻ കൃഷിയെയും വ്യവസായത്തെയും തകർക്കുംവിധം രാജ്യത്തെ വിപണിയും സമ്പദ്‌ഘടനയും അമേരിക്കൻ ചൂഷണത്തിന്‌ തുറന്നുകൊടുക്കരുത്‌. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാനും അമേരിക്കൻ ഭീഷണി തള്ളാനും ബിജെപി സർക്കാർ ഉറച്ച നിലപാട്‌ സ്വീകരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.