Skip to main content

ഇന്ത്യൻ ഉൽപന്നങ്ങൾക്ക്‌ 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഭീഷണിയെ അപലപിക്കുന്നു

ഇന്ത്യൻ ഉൽപന്നങ്ങൾക്ക്‌ 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഭീഷണിയെ അപലപിക്കുന്നു. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം തരംതാഴ്‌ത്തണമെന്നും എണ്ണ വാങ്ങുന്നത്‌ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുകയാണ്‌ ട്രംപ്‌. ഇത്തരം സമ്മർദ്ദങ്ങൾക്കെതിരെ കേന്ദ്രസർക്കാർ ഉറച്ച നിലപാട്‌ സ്വീകരിക്കുകയും ഇന്ത്യൻ ജനതയുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യണം.

അമേരിക്കൻ കോർപറേറ്റുകളുടെ ചൂഷണത്തിനായി ഇന്ത്യ കാർഷിക, ക്ഷീര, ഔഷധനിർമാണം തുടങ്ങി മേഖലകൾ തുറന്നുകൊടുത്തില്ലെങ്കിൽ കനത്ത തീരുവ ചുമത്തുമെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ തുടർച്ചയായി ഭീഷണിപ്പെടുത്തുകയാണ്‌. അമേരിക്കൻ സർക്കാരിനെ പ്രീതിപ്പെടുത്താൻ ഇന്ത്യ ഇതിനകം അവരുമായി പ്രതിരോധ, എണ്ണ കരാറുകൾ ഒപ്പിട്ടു; നൂറുകണക്കിന്‌ കോടി ഡോളറിന്റെ ആയുധങ്ങളും എണ്ണയും വാങ്ങുകയാണ്‌. അമേരിക്ക കൂടുതൽ സൗജന്യങ്ങൾ ഇന്ത്യയോട്‌ ആവശ്യപ്പെടുന്നു.

അമേരിക്കയുടെ സമ്മർദ്ദത്തിന്‌ കേന്ദ്രസർക്കാർ വഴങ്ങരുത്. ഇന്ത്യൻ കൃഷിയെയും വ്യവസായത്തെയും തകർക്കുംവിധം രാജ്യത്തെ വിപണിയും സമ്പദ്‌ഘടനയും അമേരിക്കൻ ചൂഷണത്തിന്‌ തുറന്നുകൊടുക്കരുത്‌. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാനും അമേരിക്കൻ ഭീഷണി തള്ളാനും ബിജെപി സർക്കാർ ഉറച്ച നിലപാട്‌ സ്വീകരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.