Skip to main content

വർഗീയ ധ്രുവീകരണത്തിൽ നിന്നും ആക്രമണങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെയും മാധ്യമങ്ങളെയും സംരക്ഷിക്കാൻ ബം​ഗ്ലാദേശിലെ ഇടക്കാല സർക്കാർ അടിയന്തര നടപടിയെടുക്കണം

വർഗീയ ധ്രുവീകരണത്തിൽ നിന്നും ആക്രമണങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെയും മാധ്യമങ്ങളെയും സംരക്ഷിക്കാൻ ബം​ഗ്ലാദേശിലെ ഇടക്കാല സർക്കാർ അടിയന്തര നടപടിയെടുക്കണം. സമൂഹത്തെ വർഗീയമായി ധ്രുവീകരിച്ചും ന്യൂനപക്ഷങ്ങളെയും അനുകൂലമല്ലാത്ത മാധ്യമ സ്ഥാപനങ്ങളെയും ആക്രമിച്ചും ബംഗ്ലാദേശിൽ സ്വാധീനം വികസിപ്പിക്കാൻ മതമൗലികവാദികൾ ശ്രമിക്കുന്നു. മതമൗലികവാദ ശക്തികളുടെ വളർച്ച ബംഗ്ലാദേശിൽ മാത്രമല്ല എല്ലായിടത്തും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.

അതിർത്തിയുടെ ഇരുവശങ്ങളിലും വർഗീയ ശക്തികൾ വിദ്വേഷം പ്രചരിപ്പിച്ച് സാഹചര്യം മുതലെടുത്തേക്കാം. സാമൂഹിക ഐക്യവും ജനാധിപത്യവും നിലനിർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ പരീക്ഷണ ഘട്ടങ്ങളിൽ ബംഗ്ലാദേശിലെ ജനങ്ങൾ ഐക്യത്തോടെ തുടരുമെന്നും 1971 ലെ വിമോചന സമരത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും സിപിഐ എമ്മിന് ഉറപ്പുണ്ട്.

വർഗീയ ശക്തികളെ നിയന്ത്രിക്കുന്നതിനും അക്രമകാരികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ആവശ്യമായ എല്ലാ നടപടികളും ഇടക്കാല സർക്കാർ സ്വീകരിക്കണം. ജനങ്ങൾക്ക് ഭയമില്ലാതെ വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യമുണ്ടെന്നും സ്വതന്ത്രവും നീതിയുക്തവുമായ രീതിയിൽ തെരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ടെന്നും അധികൃതർ ഉറപ്പാക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് ഇ എം എസ് ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ യുഗപുരുഷനും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസിന്റെ വേർപാടിന് 28 വർഷം തികയുകയാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിൽ 1998 മാർച്ച് 19നായിരുന്നു ഇ എം എസിന്റെ വിയോഗം.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്

സ. പിണറായി വിജയൻ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികൻ കാൾ മാർക്‌സ്

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം.