Skip to main content

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

01.06.2022

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ എല്ലാ പാർടി ഓഫീസുകളിലോ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലോ പൊതു സ്ഥാപനങ്ങളിലോ എല്ലാ പാർടി ഘടകങ്ങളും വൃക്ഷതൈ വെച്ചുപിടിപ്പിക്കണം. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ലോകത്തെമ്പാടും ആപത്കരമായ രീതിയിൽ താപവർദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇത് നമ്മുടെ രാജ്യത്തെ പ്രളയക്കെടുതികളിലേക്കും ഉരുൾ പൊട്ടലുകളിലേക്കും മണ്ണിടിച്ചിലിലേക്കും കടലാക്രമണത്തിലേക്കുമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ആപത്കരമായ സ്ഥിതിവിശേഷം വർദ്ധിച്ചുവരുന്നത് പരിസ്ഥിതി കലാവസ്ഥാ സംരക്ഷണ വ്യതിയാനത്തിന്റെ ഫലമായാണ്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ മാനവരാശി നേരിടുന്ന ഈ പ്രശ്നത്തെ നേരിടാനാകൂ. 2030 ആകുന്നതോടെ 50% എന്ന കണക്കിന് കാർബണിന്റെ പുറംതള്ളൽ കുറച്ചുകൊണ്ടുമാത്രമേ ഈ പ്രശ്നത്തിന് തടയിടാനാകൂ എന്നിരിക്കെ 16% വർദ്ധിക്കുന്ന ആപത്കരമായ സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് പ്രധാന കാരണമായ സാമ്രാജ്യത്വശക്തികളാകട്ടെ ഇവ പരിഹരിക്കുന്നതിന് ഇടപെടുന്നതിന് പകരം ഉത്തരവാദിത്വം മുഴുവൻ മൂന്നാംലോക രാജ്യങ്ങളുടെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നത്. ഉഷ്ണമേഖല പ്രദേശമായ നമ്മുടെ സംസ്ഥാനത്ത് ഇതിന്റെ കെടുതികൾ ഇപ്പോൾ തന്നെ സജീവമായിട്ടുണ്ട്. കാർബൺ പുറംതള്ളൽ തടയുന്ന വിധത്തിലുള്ള ഗതാഗത സംവിധാനങ്ങൾ ഉൾപ്പെടെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ മുന്നോട്ടു വച്ചുകൊണ്ട് മാത്രമേ ഇതിനെ നേരിടാനാകൂ. അതിനുള്ള ജാഗ്രത ജനങ്ങളിൽ ഉണ്ടാക്കിയെടുക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടികൾ ഇതോടൊപ്പം സംഘടിപ്പിക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.