Skip to main content

അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ച യുവജന-വിദ്യാർത്ഥി നേതാക്കളെ മർദ്ദിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം

19.06.2022

അഗ്നിപഥ് പദ്ധതിക്കെതിരെ ന്യൂഡൽഹിയിൽ പ്രതിഷേധ മാർച്ച് നടത്തിയ ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനും രാജ്യസഭാംഗവുമായ എ എ റഹിം ഉൾപ്പെടെയുള്ള യുവജന, വിദ്യാർഥി നേതാക്കളെ മർദ്ദിച്ച നടപടിയിൽ പ്രതിഷേധിക്കുന്നു. സൈനിക മേഖല കരാർവൽകരിക്കുന്നത് വഴി രാജ്യത്ത് പലവിധത്തിലുള്ള അപകടങ്ങൾ വരുത്തും. രാജ്യത്തെ യുവസമൂഹം ഒന്നടങ്കം ഈ പദ്ധതിക്ക് എതിരാണ്. ആ പ്രതിഷേധം ഇന്ന് ഇന്ത്യയാകെ അലയടിക്കുന്നു. ആ വികാരമാണ് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ തലസ്ഥാനത്ത് പ്രകടിപ്പിച്ചത്. ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച പ്രവർത്തകരെ മർദ്ദിച്ചും അറസ്റ്റ് ചെയ്തും ഒതുക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്, ഇത് രാജ്യത്തോട് തന്നെയുള്ള വെല്ലുവിളിയാണ്. യുവനേതാക്കളെ മർദ്ദിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സഖാവ് ഇ എം എസ് ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ യുഗപുരുഷനും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസിന്റെ വേർപാടിന് 28 വർഷം തികയുകയാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിൽ 1998 മാർച്ച് 19നായിരുന്നു ഇ എം എസിന്റെ വിയോഗം.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്

സ. പിണറായി വിജയൻ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികൻ കാൾ മാർക്‌സ്

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം.