Skip to main content

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ആദ്യമായി പങ്കെടുത്ത പൊതുയോഗം അനശ്വര രക്തസാക്ഷികളായ സഖാക്കള്‍ ഹഖിന്റെയും മിഥിലാജിന്‍റെയും അനുസ്മരണ സമ്മേളനമായിരുന്നു

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ആദ്യമായി പങ്കെടുത്ത പൊതുയോഗം അനശ്വര രക്തസാക്ഷികളായ സഖാക്കള്‍ ഹഖിന്റെയും മിഥിലാജിന്‍റെയും അനുസ്മരണ സമ്മേളനമായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ഇതേ ദിനമാണ് സഖാക്കളെ കോണ്‍ഗ്രസ് അക്രമികള്‍ കൊലപ്പെടുത്തിയത്. വെഞ്ഞാറമ്മൂട് പ്രദേശത്ത് കോവിഡ് കാലത്തടക്കം സേവനസന്നദ്ധതയുടെ മാതൃകകളായ സഖാക്കളെ ഇല്ലാതാക്കി പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താമെന്നായിരുന്നു കൊലയാളികള്‍ ലക്ഷ്യമിട്ടത്.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ഈ വേട്ടയാടല്‍. രാഷ്ട്രീയ എതിരാളികളുടെയും ഭരണകൂടത്തിന്‍റെയും കടന്നാക്രമണങ്ങള്‍ക്ക് തളര്‍ത്താനാകാത്ത സമരവീര്യത്താല്‍ വളര്‍ന്നുപന്തലിച്ചതാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം. കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പനുമായി ഇന്നലെ രാത്രി സംസാരിച്ചിരുന്നു. ഹൃദയരക്തം കൊണ്ട് ചെറുത്തുമുന്നേറിയവരിലെ ജീവിക്കുന്ന ഇതിഹാസമാണ് സഖാവ്.

കൊല്ലപ്പെട്ടവന്‍ കമ്യൂണിസ്റ്റെങ്കില്‍ അവന്‍റെ ജീവനറ്റ ദേഹത്തെപ്പോലും ക്രൂശിക്കാനും കൊലയാളികളെ വിശുദ്ധരാക്കി അവതരിപ്പിക്കാനും എതിരാളികള്‍ ശ്രമിക്കുന്ന കാലമാണിത്. ജനപക്ഷ രാഷ്ട്രീയവുമായി മുന്നോട്ടുപോകാന്‍, രക്തസാക്ഷികളുടെ ഉജ്വല സ്മരണകള്‍ തന്നെയാണ് നമുക്ക് വഴിവിളക്കായി മുന്നിലുള്ളത്.

പ്രിയ സഖാക്കള്‍ ഹഖിനും മിഥിലാജിനും ഓര്‍മ്മയുടെ ഹൃദയാഭിവാദ്യങ്ങൾ

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.