Skip to main content

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിൽ സിപിഐ എം നിയമപോരാട്ടത്തിന്. വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും. തെരഞ്ഞെടുപ്പ് കമീഷനെ ഉപയോ​ഗിച്ച് ഒരുവിഭാ​ഗം വോട്ടർമാരെ ഒഴിവാക്കുന്നതിനുള്ള ബോധപൂർവമായ പ്രവർത്തനമാണ് രാജ്യത്തുടനീളം ബിജെപി മുൻകൈ എടുത്ത് നടത്തുന്നത്.

സംസ്ഥാനത്ത് ബിഎൽഒമാരുൾപ്പെടെ ഒന്നരലക്ഷത്തോളം ജീവനക്കാർ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്. ആ സാഹചര്യത്തിൽ ഫോം വിതരണംപോലും ഫലപ്രദമായി നടത്താൻ സാധിച്ചിട്ടില്ല. 80 ശതമാനത്തിലധികം ഫോം വിതരണം ചെയ്തുവെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ പറയുന്നത്. അത് കേവലമായ കണക്കാണ്. എല്ലാവർക്കും വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കും എന്നതിന് ​ഗ്യാരന്റി വേണമെന്നാണ് സിപിഐ എം ആവശ്യപ്പെടുന്നത്.

എസ്ഐആർ) നീട്ടിവയ്‌ക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹെെക്കോടതിയിൽ ഹർജി നൽകിപ്പോൾ സുപ്രീംകോടതിയെ സമീപിക്കുന്നതാകും ഉചിതമെന്നാണ് കോടതി നിർദേശിച്ചത്. എത്രത്തോളം വേണോ അത്രത്തോളം നിയമയുദ്ധം മുന്നോട്ടുപോകണം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ എസ്ഐആർ നടപടികൾക്ക് സാവകാശം നൽകി മാറ്റിവെക്കണമെന്ന് ഇന്നത്തെ സർവകക്ഷിയോഗത്തിൽ ബിജെപി ഉൾപ്പെടെയുള്ള എല്ലാ പാർടികളും ആവശ്യപ്പെട്ടു. എന്നാൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോ​ഗസ്ഥർക്ക് രാഷ്ട്രീയ പാർടികൾ ഉന്നയിച്ച ആശങ്കകൾക്ക് മറുപടിയുണ്ടായില്ല.

ഈ പശ്ചാത്തലത്തിൽ വോട്ടർപട്ടിക പുതുക്കുന്ന പ്രക്രിയയിൽനിന്ന് ഒരാളും ഒഴിഞ്ഞുനിൽക്കാതെ ഇടപെടേണ്ടതുണ്ട്. എസ്ഐആറിൽ നിയമപോരാട്ടം നടക്കുന്നു എന്നതുകൊണ്ട് വോട്ടർപട്ടിക നിർമാണത്തിൽനിന്ന് വിട്ടുനിന്നാൽ വലിയതോതിലുള്ള വോട്ടുചോർച്ചയുണ്ടായേക്കാം. വോട്ടർമാരെ ചേർക്കുന്നതിനും ഫോം പൂരിപ്പിക്കുന്നതിനും എല്ലാ പാർടികളും ഫലപ്രദമായി ഇടപെടണം.
 

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ