Skip to main content

ഒക്ടോബർ 20 - സ. സി എച് കണാരൻ ദിനം

പാർടിയുടെ അതുല്യ സംഘാടകനും അനീതിക്കും സാമ്രാജ്യത്വത്തിനുമെതിരെ അവിശ്രമം പൊരുതിയ ധീര വിപ്ലവകാരിയുമായ സഖാവ് സി എച്ച് കണാരൻ ഓർമയായിട്ട് അരനൂറ്റാണ്ടാവുകയാണ്. കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് രൂപപ്പെടുത്തിയെടുക്കുന്നതിൽ മൂല്യവത്തായ പങ്കാണ് സഖാവ് നിർവഹിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പ്രസംഗിച്ചതിന് അറസ്റ്റ് വരിച്ച് കൊണ്ടാണ് സി. എച്ച് പൊതു രാഷ്ട്രീയത്തിന്റെ ഭാഗമാവുന്നത്. 1957ലെ നിയമസഭയിൽ നാദാപുരം മണ്ഡലത്തെ പ്രതിനിധീകരിച്ച സഖാവ് കേരള ഭൂപരിഷ്കാരണ ബില്ലിന്റെ ശില്പികളിൽ പ്രധാനിയാണ്. പാർടി രൂപം കൊണ്ട 1964 മുതൽ മരിക്കും വരെ സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് സി എച്ച്, അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ സമര പതാകയേന്തിയ വിപ്ലവകാരിയായിരുന്നു. ഈ സാമൂഹിക വിപത്തിനെതിരെ കേരള സമൂഹം മറ്റൊരു ജനകീയ പോരാട്ടത്തിന് സജ്ജമാക്കേണ്ട പശ്ചാത്തലത്തിലാണ് സഖാവിനെ സ്മരിക്കുന്നത്. ത്യാഗ നിർഭരമായ രാഷ്ട്രീയ ജീവിതത്തിലൂടെ സമര വീര്യമായി മാറിയ സഖാവ് സി എച്ച് കണാരന്റെ ജ്വലിക്കുന്ന ഓർമ്മകൾ വരും പോരാട്ടങ്ങൾക്ക് നിരന്തരം ഊർജ്ജം പകരും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.