Skip to main content

മികവിലേക്ക് കുതിക്കുന്ന കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയെ ഗവർണറെ ഉപയോഗപ്പെടുത്തി തകർക്കാനുള്ള സംഘപരിവാർ നീക്കം നേരിടാൻ ഏതറ്റം വരെയും പോകും

മികവിലേക്ക്‌ കുതിക്കുന്ന കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയെ ഗവർണറെ ഉപയോഗപ്പെടുത്തി തകർക്കാനുള്ള സംഘപരിവാർ നീക്കം നേരിടാൻ ഏതറ്റം വരെയും പോകും. ഉത്തരേന്ത്യയിൽ ചെയ്യുന്ന പോലെ വർഗീയ ധ്രുവീകരണത്തിന്‌ വിദ്യാഭ്യാസമേഖലയെ എങ്ങനെ ഉപയോഗിക്കാമെന്ന ഗവേഷണമാണ്‌ കേരളത്തിലും ആർഎസ്‌എസ്‌ നടത്തുന്നത്‌. ഇത്തരം പ്രവണതകൾ ഭരണഘടനാപരമായും നിയമപരമായും നേരിടും. ഇക്കാര്യത്തിൽ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കും. ബിജെപിയുടെയും ആർഎസ്‌എസിന്റെയും ഗവർണറുടെയും രാഷ്ട്രീയ നീക്കങ്ങളെ ജനങ്ങൾക്കു മുന്നിൽ തുറന്നുകാണിക്കും.

ഗവർണറുടെ ചാൻസലർപദവി തുടരേണ്ടതുണ്ടോ എന്നത്‌ ചർച്ച ചെയ്യേണ്ട സാഹചര്യമാണുള്ളത്‌. ബില്ലുകൾ അനന്തമായി തടഞ്ഞുവയ്‌ക്കുന്നതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത്‌ ആലോചിക്കും. മതനിരപേക്ഷ ഉള്ളടക്കവും ജനാധിപത്യ മൂല്യങ്ങളും തകർത്ത്‌ വൈസ്‌ ചാൻസലർമാരെയും പ്രൊ വൈസ്‌ചാൻസലർമാരെയും തിരുകിക്കയറ്റി തങ്ങളുടെ അജൻഡകൾ നടപ്പാക്കാനാണ്‌ സംഘപരിവാർ ശ്രമം. കോൺഗ്രസും ബിജെപിയും മറ്റു വർഗീയശക്തികളുമെല്ലാം ഇതിനെ പിന്തുണയ്‌ക്കുന്നു. കേന്ദ്ര സർക്കാർ ഇടപെടലുകളെ കോൺഗ്രസ്‌ കേന്ദ്രനേതൃത്വം എതിർക്കുമ്പോൾ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ ഗവർണർക്കായി വാദിക്കുന്നു. ഇതിന്റെ ഭാഗമാണ്‌ സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ ആവശ്യപ്പെടണമെന്ന കെ സുധാകരന്റെ പ്രസ്താവന. നിലപാടിൽനിന്ന്‌ മലക്കംമറിഞ്ഞെങ്കിലും പറഞ്ഞതെല്ലാം പകൽവെളിച്ചംപോലെ വ്യക്തമാണ്‌. യുഡിഎഫിലെ ലീഗും ആർഎസ്‌പിയും കേരളത്തിലെ കോൺഗ്രസിന്റെ നിലപാടിനോട്‌ യോജിക്കുന്നില്ല.

 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.