Skip to main content

യുഡിഎഫിന്റെ നവകേരള സദസ്സ് ബഹിഷ്‌കരണ നിലപാട് ജനം തള്ളി

നവകേരള സദസ്സിനെതിരായ യുഡിഎഫിന്റെ ബഹിഷ്‌കരണ നിലപാട് ജനം സ്വീകരിച്ചിട്ടില്ല. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനം അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്. നവകേരള സദസ്സ് ഇതിനോടകം ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. സദസ്സിലെ ഓരോ പരിപാടിയും ഒന്നിനൊന്ന് മികച്ചതായിരുന്നു.

ചരിത്രത്തില്‍ പുതിയ അധ്യയം രചിച്ച് സദസ്സ് മുന്നേറുകയാണ്. യുഡിഎഫിന്റെ ബഹിഷ്‌കരണ നിലപാട് ഏശിയിട്ടില്ല. മാധ്യമങ്ങളുടേത് ഇടതുപക്ഷ വിരുദ്ധ നിലപാടാണ്. സദസ്സിലേക്ക് മാര്‍ച്ച് ചെയ്യുകയാണ് കണ്ണൂരില്‍ യുഡിഎഫ് ചെയ്തത്. അതിന് പിന്നിലെ കാഴ്ച്ചപ്പാട് വലിയ കുഴപ്പമുണ്ടാക്കാനുള്ള ശ്രമമമാണ്.

പ്രതിഷേധം ആരും വിലക്കിയിട്ടില്ല. ചാവേറുകളെ പോലെ രണ്ടോ മൂന്നോ ആളുകള്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലേക്ക് ചാടിവീഴുകയാണ്. മരണസ്‌ക്വാഡുകള്‍ പോലെ. അത് വളരേ ബോധപൂര്‍വം ചെയ്ത കാര്യങ്ങളാണ്. ഇത്തരത്തിലുള്ള ഒരു പ്രകോപനത്തിനും വശംവദരാകാതെ ആത്മസംയമനത്തോടെ മൂന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും തീരുമാനം.യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ഇത്തരം പരിപാടി ആസൂത്രണം ചെയ്തത് ബൂര്‍ഷ്വ പാര്‍ടികളും വലതുപക്ഷ പാര്‍ടികളും സ്വീകരിക്കുന്ന കള്ളപ്രചരണങ്ങളെ തുറന്നുകാണിക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ പുതിയ രീതിയില്‍ എങ്ങനെ കളവ് ആവര്‍ത്തിക്കാം എന്നാണ് ചര്‍ച്ചകളില്‍ ഉള്‍പ്പെടെ ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണം.

പൊതുവെ എന്തും പറയാന്‍ മടിക്കാത്തവരാണ് സതീശനും സുധാകരനും ഡിസിസി പ്രസിഡന്റുമാരുമൊക്കെ. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പദപ്രയോഗങ്ങള്‍ തന്നെ അതിന്റെ ഉദാഹരണങ്ങളാണ്. കണ്ണടച്ച് ഇടതുപക്ഷ, സര്‍ക്കാര്‍ വിരുദ്ധ, മുഖ്യമന്ത്രി വിരുദ്ധ നിലപാടുകളാണ് മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. യുഡിഎഫ് ഇത്തരത്തില്‍ തെറിവിളിക്കുകയെന്നത് കനുഗോലു സിദ്ധാന്തത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയെ ടാര്‍ഗറ്റ് ചെയ്യുക എന്നതാണ് ആ സിദ്ധാന്തത്തിന്റെ ഒന്നാമത്തെ കാര്യം. മുഖ്യമന്ത്രിയെ ടാര്‍ജറ്റ് ചെയ്യാന്‍ വസ്തുതാപരമായി പറ്റില്ല. അതിനാല്‍ പരിഹസിക്കുക, അപഹസിക്കുക, കളവ് പറയുക എന്നിവയ്ക്ക് ശ്രമിച്ചു. ഇതൊക്കെ തുറന്ന് കാണിച്ചുതന്നെ മുന്നോട്ടുപോകേണ്ടി വരും.

വൈകുന്നേരത്തെ ചര്‍ച്ച മുഖ്യമന്ത്രിക്കെതിരെയാണ്, സര്‍ക്കാരിനെതിരെയാണ്. അത്തരം ചര്‍ച്ചകളില്‍ ഇടതുപക്ഷ വക്താക്കളെ ചേര്‍ത്ത് പോകണോ എന്ന് ആലോചിക്കും. നിങ്ങള്‍ നിങ്ങളുടെ രീതിയില്‍ ചര്‍ച്ച നടത്തുന്നതല്ലെ നല്ലത് എന്ന കാര്യം ഗൗരവമായി ആലോചിക്കേണ്ട ഘട്ടത്തില്‍ മാധ്യമശൃഖലയുടെ ഒരു വലിയ വിഭാഗം എത്തിയിരിക്കുന്നു.മാധ്യമങ്ങള്‍ ശക്തിയായി എതിര്‍ക്കുന്നത് സര്‍ക്കാരിന്റെ ജനകീയ സ്വാധീനം കൂടാനെ കാരണമാവുകയുള്ളു.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സഖാവ് സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച്‌ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി ടൗൺഹാളിൽ സംഘടിപ്പിച്ച സർവകക്ഷി അനുശോചനയോഗത്തിൽ പാർടി പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ മുഖ്യഅനുസ്‌മരണ പ്രഭാഷണം നടത്തി

സഖാവ് സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച്‌ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി ടൗൺഹാളിൽ സംഘടിപ്പിച്ച സർവകക്ഷി അനുശോചനയോഗത്തിൽ പാർടി പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ മുഖ്യഅനുസ്‌മരണ പ്രഭാഷണം നടത്തി. യോഗത്തിൽ പാർടി ജില്ലാ സെക്രട്ടറി സ. സി എൻ മോഹനൻ അധ്യക്ഷനായി. പ്രൊഫ.

പൊലീസിനെയും പട്ടാളത്തെയും ഉപകരണമാക്കിമാറ്റി രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കുകയല്ല, മറിച്ച് അത്തരം സംവിധാനങ്ങളെ ജനകീയമാക്കി മാറ്റുക എന്നതാണ് പാർടിയുടെ നയം

സ. പുത്തലത്ത് ദിനേശൻ

1957ൽ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ ഭരണത്തിൽ വന്ന സംസ്ഥാന സർക്കാർ പൊലീസിനോട് സ്വീകരിക്കേണ്ട നയം സംബന്ധിച്ച് വ്യക്തമായ കാഴ്‌ചപ്പാട് രൂപീകരിച്ചിരുന്നു. 1957 ജൂലൈ 12ന് പാർടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ ഇങ്ങനെ പറയുന്നുണ്ട്:

സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം പാർടി കേന്ദ്രകമ്മിറ്റി അംഗം സ. എ കെ ബാലൻ ഉദ്ഘാടനം ചെയ്തു

സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം പാർടി കേന്ദ്രകമ്മിറ്റി അംഗം സ. എ കെ ബാലൻ ഉദ്ഘാടനം ചെയ്തു.

വയനാട്‌ മുണ്ടകൈ ദുരിതബാധിതര്‍ക്ക്‌ ലഭിക്കാനിടയുള്ള കേന്ദ്ര സഹായം പോലും തകര്‍ക്കുന്നവിധം വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട്‌ സാംസ്‌കാരിക കേരളത്തിന്‌ അപമാനം

സ. ടി പി രാമകൃഷ്‌ണന്‍

വയനാട്‌ മുണ്ടകൈ ദുരിതബാധിതര്‍ക്ക്‌ ലഭിക്കാനിടയുള്ള കേന്ദ്ര സഹായം പോലും തകര്‍ക്കുന്നവിധം വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട്‌ സാംസ്‌കാരിക കേരളത്തിന്‌ അപമാനമാണ്.