Skip to main content

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. നിരവധി പ്രമുഖ സാഹിത്യകാരന്മാരുടെ രചനകൾ അഭ്രപാളിയിലേക്ക്‌ പകർത്തിയ അദ്ദേഹം സാഹിത്യകാരന്മാരുടെ സംവിധായകനായിരുന്നു. വാണിജ്യമൂല്യം മാത്രം ലക്ഷ്യമിട്ടായിരുന്നില്ല അദ്ദേഹം സിനിമയെ സമീപിച്ചത്‌. കലാമൂല്യവും ദൃശ്യമികവും സമംചേരുന്ന ചിത്രങ്ങൾ മലയാളിക്ക്‌ സമ്മാനിച്ചാണ്‌ അദ്ദേഹം വിടവാങ്ങുന്നത്‌. മികച്ച മലയാള സിനിമയ്‌ക്കുള്ള ദേശീയ പുരസ്കാരം നേടിയ ‘സുകൃതം’ ഇതിനുദാഹരണമാണ്‌. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും മലയാള ചലച്ചിത്ര ലോകത്തിന്റെയും വേദനയിൽ ഒപ്പം ചേരുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സഖാവ് ഇ എം എസ് ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ യുഗപുരുഷനും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസിന്റെ വേർപാടിന് 28 വർഷം തികയുകയാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിൽ 1998 മാർച്ച് 19നായിരുന്നു ഇ എം എസിന്റെ വിയോഗം.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്

സ. പിണറായി വിജയൻ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികൻ കാൾ മാർക്‌സ്

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം.