Skip to main content

ബിജെപി യുഗത്തിന്‌ അന്ത്യമാകും

ബിജെപി യുഗത്തിന്‌ അന്ത്യം കുറിയ്ക്കുന്നതായിരിക്കും പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ ഫലം. രാജ്യം രാഷ്‌ട്രീയ മാറ്റത്തിന്റെ ദിശയിലേക്ക്‌ നീങ്ങുകയാണ്‌. ബിജെപിക്ക്‌ ഭൂരിപക്ഷം കിട്ടാൻ സാധ്യതയില്ലെന്നാണ്‌ അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളുടെയടക്കം വിലയിരുത്തൽ. പരാജയഭീതി കാരണമാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി അംബാനിയെയും അദാനിയെയും തള്ളിപ്പറഞ്ഞത്‌.

ലോക്‌സഭയിൽ 430 വരെ സീറ്റ്‌ കിട്ടുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. ഇപ്പോൾ 250 സീറ്റ്‌ പോലും കിട്ടില്ലെന്ന അവസ്ഥയിലാണ്‌. കേരളത്തിൽ ബിജെപിക്ക്‌ ഒരു സീറ്റും ലഭിക്കില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി ഏറെ പിറകോട്ടുപോകും. ഉത്തരേന്ത്യയിലും ബിജെപിക്ക്‌ നേട്ടമുണ്ടാക്കാനാവില്ല. അവിടെ കഴിഞ്ഞ തവണത്തെ സീറ്റ്‌ നിലനിർത്താനുമാകില്ല. ഈ സാഹചര്യത്തിലാണ്‌ മോദി പച്ചയ്‌ക്ക്‌ വർഗീയം പറയാൻ തുടങ്ങിയത്‌. വികസനം പറഞ്ഞ്‌ വോട്ടുപിടിക്കാനാവില്ലെന്ന്‌ ബോധ്യപ്പെട്ടതിനാലാണ്‌ വർഗീയ കാർഡ്‌ പുറത്തിറക്കിയത്‌. മോദിയെപോലെ ഇത്ര തരംതാഴ്‌ന്ന നിലയിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തിയ പ്രധാനമന്ത്രി വേറെയില്ല. ഇലക്ടറൽ ബോണ്ട്‌, വോട്ടിങ്‌ ശതമാനത്തിലെ ഇടിവ്‌, കെജ്‌രിവാളിന്റെ അറസ്‌റ്റും ജാമ്യവുമെല്ലാം ബിജെപിക്കെതിരായ ഘടകങ്ങളാണ്‌. മോദിയുടെ 10 വർഷ ഭരണത്തിൽ ഫാസിസം പടികടന്ന്‌ വീടിന്റെ വാതിലിന്‌ മുന്നിലെത്തി. ഇനിയൊരിക്കൽകൂടി അധികാരത്തിൽ വന്നാൽ അടിമുടി ആയുധവൽക്കരിക്കപ്പെട്ട ഫാസിസ്‌റ്റ്‌ ഭരണ വ്യവസ്ഥയാണുണ്ടാകുക.

നാട്‌ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള പോരാട്ടങ്ങൾക്ക്‌ ഇനിയും സാധ്യതയുണ്ടെന്നാണ്‌ ഹരിയാന, ഡൽഹി, പഞ്ചാബ്‌ സംസ്ഥാനങ്ങളിൽ നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾ തെളിയിക്കുന്നത്‌. ബിജെപിക്ക്‌ ഒറ്റ റാലി പോലും നടത്താൻ പറ്റാത്ത അവസ്ഥയാണ്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.

ഏവർക്കും സാർവ്വദേശീയ തൊഴിലാളിദിനാശംസകൾ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനമാണ്. മുതലാളിത്തത്തിന്റെ അന്ധമായ ലാഭക്കൊതിക്കും ചൂഷണമനോഭാവത്തിനുമെതിരെ പ്രതികരിച്ചുകൊണ്ടാണ് ചിക്കാഗോയിലെ തൊഴിലാളികൾ തൊഴിലവകാശങ്ങൾക്കുവേണ്ടി സംഘടിച്ചത്. എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടി ചിക്കാഗോയിൽ നടന്ന ഐതിഹാസിക പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു പങ്കെടുത്തത്.

ലോകത്തെ മാറ്റിത്തീർക്കുന്ന, ചൂഷണങ്ങൾക്കെതിരായി നിലകൊള്ളുന്ന മുഴുവൻ മനുഷ്യർക്കും മെയ്ദിനാശംസകൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എല്ലാ സമ്പത്തും സൃഷ്ടിച്ച് ദരിദ്രനായിക്കഴിയേണ്ടിവരുന്ന തൊഴിലാളിയെ കുറിച്ച് മാർക്സ് എഴുതുന്നുണ്ട്. എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച് വിരൂപനായിക്കഴിയേണ്ട അവസ്ഥ, എല്ലാ ഐശ്വര്യങ്ങളും ഉല്‍പ്പാദിപ്പിച്ച് നിസ്വരായി ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന അവസ്ഥ.

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.