Skip to main content

മുൻ മന്ത്രിയും മുസ്ലീംലീഗ്‌ നേതാവുമായ കെ കുട്ടി അഹമ്മദ്‌കുട്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

മുൻ മന്ത്രിയും മുസ്ലീംലീഗ്‌ നേതാവുമായ കെ കുട്ടി അഹമ്മദ്‌കുട്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്‌ അംഗം, നിയമസഭാംഗം, മന്ത്രി എന്നീ നിലകളിലെല്ലാം മികച്ച പ്രവർത്തനം കാഴ്‌ചവെക്കാൻ സാധിച്ച നേതാവായിരുന്നു അദ്ദേഹം. മികച്ച തൊഴിലാളി നേതാവുകൂടിയായിരുന്നു കുട്ടി അഹമ്മദ്‌കുട്ടി. ആശയ ഭിന്നതകൾക്കപ്പുറം സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞ അദ്ദേഹത്തിന്റെ വിയോഗം പൊതു സമൂഹത്തിനാകെ വലിയ നഷ്ടമാണ്‌. കെ കുട്ടി അഹമ്മദ്‌ കുട്ടിയുടെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സഖാവ് ഇ എം എസ് ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ യുഗപുരുഷനും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസിന്റെ വേർപാടിന് 28 വർഷം തികയുകയാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിൽ 1998 മാർച്ച് 19നായിരുന്നു ഇ എം എസിന്റെ വിയോഗം.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്

സ. പിണറായി വിജയൻ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികൻ കാൾ മാർക്‌സ്

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം.