Skip to main content

സംഘടിതമായ പ്രയത്നവും തളരാത്ത മനോവീര്യവും ഒരു ജനതയെ എങ്ങനെ ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്തുമെന്നതിന്റെ തെളിവാണ് കേരളം

മനുഷ്യപക്ഷ മുന്നേറ്റത്തിന്റെ ഹൃദയത്തുരുത്തിന് ഇന്ന് പിറന്നാൾ. ഐക്യകേരളമെന്ന ചിരകാല സ്വപ്നം 68 വർഷങ്ങൾക്കപ്പുറം യാഥാർത്ഥ്യമായ ദിനം. സംഘടിതമായ പ്രയത്നവും തളരാത്ത മനോവീര്യവും ഒരു ജനതയെ എങ്ങനെ ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്തുമെന്നതിന്റെ തെളിവാണ് കേരളം. മാനവിക വികാസത്തിന്റെ സകല മാനകങ്ങളിലും മാതൃകയാണ് നമ്മുടെ സംസ്ഥാനം. രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാളും എല്ലാ മേഖലകളിലും കേരളം കുതിക്കുകയാണ്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ തന്നെ ഐക്യ കേരളത്തെ കുറിച്ചുള്ള സംവാദങ്ങൾ സജീവമായിരുന്നു. ആ ചർച്ചകളിൽ ഉയർന്നു വന്ന ഇടതുപക്ഷ വീക്ഷണങ്ങൾ ശ്രദ്ധേയമായിരുന്നു.സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളോടൊപ്പം തന്നെ കമ്യൂണിസ്റ്റ് പാർടി നയിച്ചത് നാടുവാഴിത്തത്തിനെതിരായ പോരാട്ടം കൂടിയായിരുന്നു. കേവല സ്വാതന്ത്ര്യമല്ല സമൂഹത്തിന്റെ സമ്പൂർണ വിമോചനമായിരുന്നു പാർടി ലക്ഷ്യമിട്ടത്. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പ്രവർത്തനങ്ങളെല്ലാം ഈ തത്വത്തെ അടിസ്ഥാനപ്പെടുത്തിയിരുന്നു. കേരളത്തിന്റെ സാമൂഹിക മാറ്റത്തിന് നാന്ദി കുറിച്ച കർഷക ബന്ധ ബില്ല്, അറിവിനെ ഏത് സാധാരണക്കാരനും ലഭ്യമാക്കുന്നതിന് തുടക്കമിട്ട വിദ്യാഭ്യാസ ബില്ല്, അധികാരവികേന്ദ്രീകരണം സംബന്ധിച്ച ആദ്യ കാഴ്ചപ്പാടുകൾ തുടങ്ങി കേരളത്തെ കേരളമാക്കിയ നാഴികക്കല്ലുകളായിരുന്നു അത്. ആ ജനകീയ മുന്നേറ്റത്തിന്റെ ചരിത്ര പിൻബലത്തിലാണ് കേരളമിന്നും കുതിപ്പ് തുടരുന്നത്. വിജ്ഞാന സമ്പദ് വ്യവസ്ഥയിലൂടെ ആധുനിക നവകേരളം സൃഷ്ടിക്കുവാനുള്ള പ്രയാണത്തിലാണ് നാം. അടിസ്ഥാന സൗകര്യ വികസനവും അഭിമാനകരമായ ആരോഗ്യ സംരക്ഷണ മികവും പൊതുവിദ്യാഭ്യാസ മുന്നേറ്റവും വ്യവസായക്കുതിപ്പും സ്ത്രീശാക്തീകരണവുമുൾപ്പെടെ സർവ്വമേഖലയിലും സംസ്ഥാനം സമാനതകളില്ലാത്ത ഉയരങ്ങൾ കീഴടക്കുകയാണ്. ഏത് പ്രതിസന്ധിക്കും തടയാനാവാത്ത ഈ ജെെത്രയാത്രയ്ക്ക് കരുത്ത് ലോകമെമ്പാടുമുള്ള മലയാളികളാണ്. കേരളം മലയാളികളുടെ അഭിമാന ഭൂമിയായ് ലോകത്തെ വിസ്മയിപ്പിക്കുകയാണ്. വികസിതവും ആധുനികവുമായ നവകേരളം സൃഷ്ടിക്കുവാനുള്ള ആർജ്ജവത്തോടെയുള്ള നമ്മുടെ പ്രയാണങ്ങൾക്ക് ഈ കേരളപ്പിറവി ദിനത്തിൽ ഗതിവേഗം കൂട്ടാം. ഏവർക്കും കേരളപ്പിറവി ആശംസകൾ.

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.