Skip to main content

സംഘടിതമായ പ്രയത്നവും തളരാത്ത മനോവീര്യവും ഒരു ജനതയെ എങ്ങനെ ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്തുമെന്നതിന്റെ തെളിവാണ് കേരളം

മനുഷ്യപക്ഷ മുന്നേറ്റത്തിന്റെ ഹൃദയത്തുരുത്തിന് ഇന്ന് പിറന്നാൾ. ഐക്യകേരളമെന്ന ചിരകാല സ്വപ്നം 68 വർഷങ്ങൾക്കപ്പുറം യാഥാർത്ഥ്യമായ ദിനം. സംഘടിതമായ പ്രയത്നവും തളരാത്ത മനോവീര്യവും ഒരു ജനതയെ എങ്ങനെ ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്തുമെന്നതിന്റെ തെളിവാണ് കേരളം. മാനവിക വികാസത്തിന്റെ സകല മാനകങ്ങളിലും മാതൃകയാണ് നമ്മുടെ സംസ്ഥാനം. രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാളും എല്ലാ മേഖലകളിലും കേരളം കുതിക്കുകയാണ്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ തന്നെ ഐക്യ കേരളത്തെ കുറിച്ചുള്ള സംവാദങ്ങൾ സജീവമായിരുന്നു. ആ ചർച്ചകളിൽ ഉയർന്നു വന്ന ഇടതുപക്ഷ വീക്ഷണങ്ങൾ ശ്രദ്ധേയമായിരുന്നു.സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളോടൊപ്പം തന്നെ കമ്യൂണിസ്റ്റ് പാർടി നയിച്ചത് നാടുവാഴിത്തത്തിനെതിരായ പോരാട്ടം കൂടിയായിരുന്നു. കേവല സ്വാതന്ത്ര്യമല്ല സമൂഹത്തിന്റെ സമ്പൂർണ വിമോചനമായിരുന്നു പാർടി ലക്ഷ്യമിട്ടത്. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പ്രവർത്തനങ്ങളെല്ലാം ഈ തത്വത്തെ അടിസ്ഥാനപ്പെടുത്തിയിരുന്നു. കേരളത്തിന്റെ സാമൂഹിക മാറ്റത്തിന് നാന്ദി കുറിച്ച കർഷക ബന്ധ ബില്ല്, അറിവിനെ ഏത് സാധാരണക്കാരനും ലഭ്യമാക്കുന്നതിന് തുടക്കമിട്ട വിദ്യാഭ്യാസ ബില്ല്, അധികാരവികേന്ദ്രീകരണം സംബന്ധിച്ച ആദ്യ കാഴ്ചപ്പാടുകൾ തുടങ്ങി കേരളത്തെ കേരളമാക്കിയ നാഴികക്കല്ലുകളായിരുന്നു അത്. ആ ജനകീയ മുന്നേറ്റത്തിന്റെ ചരിത്ര പിൻബലത്തിലാണ് കേരളമിന്നും കുതിപ്പ് തുടരുന്നത്. വിജ്ഞാന സമ്പദ് വ്യവസ്ഥയിലൂടെ ആധുനിക നവകേരളം സൃഷ്ടിക്കുവാനുള്ള പ്രയാണത്തിലാണ് നാം. അടിസ്ഥാന സൗകര്യ വികസനവും അഭിമാനകരമായ ആരോഗ്യ സംരക്ഷണ മികവും പൊതുവിദ്യാഭ്യാസ മുന്നേറ്റവും വ്യവസായക്കുതിപ്പും സ്ത്രീശാക്തീകരണവുമുൾപ്പെടെ സർവ്വമേഖലയിലും സംസ്ഥാനം സമാനതകളില്ലാത്ത ഉയരങ്ങൾ കീഴടക്കുകയാണ്. ഏത് പ്രതിസന്ധിക്കും തടയാനാവാത്ത ഈ ജെെത്രയാത്രയ്ക്ക് കരുത്ത് ലോകമെമ്പാടുമുള്ള മലയാളികളാണ്. കേരളം മലയാളികളുടെ അഭിമാന ഭൂമിയായ് ലോകത്തെ വിസ്മയിപ്പിക്കുകയാണ്. വികസിതവും ആധുനികവുമായ നവകേരളം സൃഷ്ടിക്കുവാനുള്ള ആർജ്ജവത്തോടെയുള്ള നമ്മുടെ പ്രയാണങ്ങൾക്ക് ഈ കേരളപ്പിറവി ദിനത്തിൽ ഗതിവേഗം കൂട്ടാം. ഏവർക്കും കേരളപ്പിറവി ആശംസകൾ.

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

മുസ്ലിം ലീഗ് മന്ത്രിയെക്കൊണ്ടുതന്നെ പിഎം ശ്രീയിൽ ഒപ്പിടുവിക്കും എന്ന് കെ സുരേന്ദ്രൻ പറഞ്ഞത് തികച്ചും ശരിയാണെന്ന് കെ എം ഷാജി തെളിയിക്കുന്നു

സ. എം വി ജയരാജൻ

അസാധാരണമായ രണ്ട് സംഭവവികാസങ്ങളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് (2026 ജൂൺ 29ന്) അരങ്ങേറിയത്. ഒന്ന്, കാപ്പ കേസിലെ പ്രതിയെ സംരക്ഷിക്കാൻ വനിതകളടങ്ങുന്ന പ്രതിപക്ഷ കൗൺസിലർമാർക്ക് നേരെ നടത്തിയ ഗുണ്ടാരാജ്.

രാജ്യം തകരാതിരിക്കാനും സകല മനുഷ്യർക്കും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാർ വാഴ്ചയ്ക്കെതിരെ പൊരുതുകയല്ലാതെ മറ്റു വഴികളില്ല

സ. എം സ്വരാജ്

രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഒട്ടും അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്ന അനുഭവങ്ങളാണുണ്ടാവുന്നത്.
എല്ലാ വിയോജിപ്പുകളെയും തുടച്ചുനീക്കാനും ആജ്ഞാനുവർത്തികളുടെ മതരാഷ്ട്രം സൃഷ്ടിക്കുവാനുമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രിയുടെ ഫോട്ടോ അടക്കമുള്ള ലോഗോ എന്ന ചാപ്പ വീടുകളിൽ പതിക്കുന്നത് പോലെ, എൽഡിഎഫ് കാലത്ത് നിയമിക്കപ്പെട്ട അഭിഭാഷകരുടെ മേൽ ഒരു ചാപ്പ കുത്താനുള്ള നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്

സ. എം വി ജയരാജൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പരാതിയിന്മേലുള്ള കേസിൽ പ്രതിയായ ഒരാൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചപ്പോൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തെളിയിച്ചത് തന്റെ രാഷ്ട്രീയ കൂറാണ്. അല്ലാതെ നിയമത്തോടും നിയമവ്യവസ്ഥയോടുമുള്ള കൂറല്ല.