Skip to main content

മനോരമ എൽഡിഎഫ്‌ സർക്കാരിന്‌ 55 മാർക്ക്‌ കൊടുത്താൽ അത്‌ 90ന് സമമാണ്‌

എൽഡിഎഫ്‌ സർക്കാരിന്റെ നാലാം വാർഷികം ജനങ്ങൾ ആഘോഷമാക്കി മാറ്റി. പ്രോഗ്രസ് റിപ്പോർട്ട് സർക്കാരിന്റെ ജനകീയ സമീപനമാണ്‌. വാർഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ജനങ്ങളുമായി പ്രത്യേകമായി സംവദിച്ചു. സർക്കാർ മുന്നോട്ട്‌ വെച്ച പദ്ധതികൾ രാജ്യം അംഗീകരിക്കുന്ന പദ്ധതികളായി മാറി. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായ രീതിയില്‍ മുന്നോട്ട് പോകാന്‍ ഇടതുപക്ഷ സര്‍ക്കാരിന് സാധിച്ചു. മതനിരപേക്ഷതയെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രവര്‍ത്തനമായരുന്നു സംസ്ഥാന സര്‍ക്കാരിന്റേത്. സര്‍ക്കാരിന്റെ 5-ാം വര്‍ഷത്തിലേക്കുള്ള പ്രവേശനം ജനങ്ങള്‍ വലിയ ആഘോഷമാക്കിയിരിക്കുകയാണ്. അതിദാരിദ്ര്യം ഇല്ലാതാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്‌. കേന്ദ്രം കേരളത്തിനുള്ള വിവിധ വിഹിതം ഇപ്പോഴും വെട്ടിക്കുറയ്ക്കുകയാണ്. എന്നാൽ ഫെഡറൽ സംവിധാനത്തെ സംരക്ഷിക്കാൻ എൽഡിഎഫ്‌ സർക്കാർ ശക്തമായ ഇടപെടലുകളാണ്‌ നടത്തുന്നത്‌. കേന്ദ്ര ഏജൻസികളെ മറ്റു സംസഥാനങ്ങളിൽ പ്രതിപക്ഷത്തിനെതിരായി ഉപയോഗിക്കുമ്പോൾ അതിനെതിരെ പ്രതിഷേധിക്കുകയും എന്നാൽ കേരളത്തിൽ ഈ ഏജൻസികൾ ഇടപെടുമ്പോൾ അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന നിലപാടാണ്‌ യുഡിഎഫ്‌ രാഷ്‌ട്രീയ കാരണങ്ങൾ കൊണ്ട്‌ സ്വീകരിക്കുന്നത്‌.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.