Skip to main content

കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ്‌ രാഹുൽ മാങ്ക‍ൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഭവിച്ചിരിക്കുന്നത്

കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ്‌ രാഹുൽ മാങ്ക‍ൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. കോൺഗ്രസ്‌ ര‍ൂപംകൊണ്ടതിന്‌ ശേഷം ഇതുപോലൊരു സംഭവം ഇതാദ്യമാണ്‌. എംഎൽഎ സ്ഥാനത്ത്‌ നിന്ന്‌ രാഹുൽ രാജിവെച്ചില്ലെങ്കിൽ ആ സ്ഥാനത്ത്‌ പ്രവർത്തിക്കാൻ അയാൾക്ക്‌ കഴിയുമെന്നത്‌ തെറ്റിദ്ധാരണയാണ്. ഇതിൽ മാങ്കൂട്ടത്തിന്‌ കോൺഗ്രസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരുപാട്‌ അറിയാം. അതുകൊണ്ടുതന്നെ രാഹുലിനെതിരെ ശരിയായ രീതിയിലുള്ള ഒരു നിലപാട്‌ സ്വീകരിക്കുന്നതിന്‌ ഈ കാര്യം തടസമായി വന്നിരിക്കുകയാണ്.
കോൺഗ്രസിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഇ‍ൗ ജീർണത ഇപ്പോൾ അതിശക്തിയായി ഒരു പെരുമഴ പോലെ ഒരു സംശയത്തിനുമിടയില്ലാത്ത തരത്തിൽ പുറത്തുവന്നത്‌ ഇപ്പോഴാണ്‌. മാധ്യമങ്ങൾ ഉൾപ്പെടെ ആരുവിചാരിച്ചാലും രാഹുലിനെ സംരക്ഷിക്കാൻ പറ്റില്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട്‌ നിരവധി പ്രതിഷേധങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്‌.
കോൺഗ്രസ്‌ നേതൃത്വമാകെ അതിശക്തമായി ആവശ്യപ്പെട്ടത്‌ രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ്‌. എന്നാൽ സസ്‌പെൻഷൻ മുഖേന ഇ‍ൗ പ്രശ്‌നം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ കോൺഗ്രസ്‌. ഇതുപോലൊരു സംഭവം ലോകചരിത്രത്തിൽ തന്നെ അപൂർവമാണ്‌. ഒരു ക്രിമിനൽ വാസനയോടെയാണ്‌ ഇയാൾ ലൈംഗിക പീഡനം നടത്തിയിരിക്കുന്നത്‌. ഇതിനെതിരായി കോൺഗ്രസ്‌ ഉൾപ്പെടെയുള്ള കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി അതിശക്തമായാണ്‌ പ്രതികരിച്ചത്‌. എന്താണ്‌ കോൺഗ്രസ്‌ എടുക്കാൻ പോകുന്ന നിലാപാട്‌ എന്ന്‌ ജനങ്ങൾ ഉറ്റുനോക്കുകയാണ്‌. കേരളത്തിൽ ബിജെപി എംപിയെയും എംഎൽഐയും സൃഷ്ടിച്ച പാർടിയാണ്‌ കോൺഗ്രസ്‌. ഉപതെരഞ്ഞെടുപ്പിന്‌ ഭയക്കുന്നത്‌ കോൺഗ്രസാണ്‌.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.