Skip to main content

കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ്‌ രാഹുൽ മാങ്ക‍ൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഭവിച്ചിരിക്കുന്നത്

കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ്‌ രാഹുൽ മാങ്ക‍ൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. കോൺഗ്രസ്‌ ര‍ൂപംകൊണ്ടതിന്‌ ശേഷം ഇതുപോലൊരു സംഭവം ഇതാദ്യമാണ്‌. എംഎൽഎ സ്ഥാനത്ത്‌ നിന്ന്‌ രാഹുൽ രാജിവെച്ചില്ലെങ്കിൽ ആ സ്ഥാനത്ത്‌ പ്രവർത്തിക്കാൻ അയാൾക്ക്‌ കഴിയുമെന്നത്‌ തെറ്റിദ്ധാരണയാണ്. ഇതിൽ മാങ്കൂട്ടത്തിന്‌ കോൺഗ്രസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരുപാട്‌ അറിയാം. അതുകൊണ്ടുതന്നെ രാഹുലിനെതിരെ ശരിയായ രീതിയിലുള്ള ഒരു നിലപാട്‌ സ്വീകരിക്കുന്നതിന്‌ ഈ കാര്യം തടസമായി വന്നിരിക്കുകയാണ്.
കോൺഗ്രസിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഇ‍ൗ ജീർണത ഇപ്പോൾ അതിശക്തിയായി ഒരു പെരുമഴ പോലെ ഒരു സംശയത്തിനുമിടയില്ലാത്ത തരത്തിൽ പുറത്തുവന്നത്‌ ഇപ്പോഴാണ്‌. മാധ്യമങ്ങൾ ഉൾപ്പെടെ ആരുവിചാരിച്ചാലും രാഹുലിനെ സംരക്ഷിക്കാൻ പറ്റില്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട്‌ നിരവധി പ്രതിഷേധങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്‌.
കോൺഗ്രസ്‌ നേതൃത്വമാകെ അതിശക്തമായി ആവശ്യപ്പെട്ടത്‌ രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ്‌. എന്നാൽ സസ്‌പെൻഷൻ മുഖേന ഇ‍ൗ പ്രശ്‌നം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ കോൺഗ്രസ്‌. ഇതുപോലൊരു സംഭവം ലോകചരിത്രത്തിൽ തന്നെ അപൂർവമാണ്‌. ഒരു ക്രിമിനൽ വാസനയോടെയാണ്‌ ഇയാൾ ലൈംഗിക പീഡനം നടത്തിയിരിക്കുന്നത്‌. ഇതിനെതിരായി കോൺഗ്രസ്‌ ഉൾപ്പെടെയുള്ള കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി അതിശക്തമായാണ്‌ പ്രതികരിച്ചത്‌. എന്താണ്‌ കോൺഗ്രസ്‌ എടുക്കാൻ പോകുന്ന നിലാപാട്‌ എന്ന്‌ ജനങ്ങൾ ഉറ്റുനോക്കുകയാണ്‌. കേരളത്തിൽ ബിജെപി എംപിയെയും എംഎൽഐയും സൃഷ്ടിച്ച പാർടിയാണ്‌ കോൺഗ്രസ്‌. ഉപതെരഞ്ഞെടുപ്പിന്‌ ഭയക്കുന്നത്‌ കോൺഗ്രസാണ്‌.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.

ഏവർക്കും സാർവ്വദേശീയ തൊഴിലാളിദിനാശംസകൾ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനമാണ്. മുതലാളിത്തത്തിന്റെ അന്ധമായ ലാഭക്കൊതിക്കും ചൂഷണമനോഭാവത്തിനുമെതിരെ പ്രതികരിച്ചുകൊണ്ടാണ് ചിക്കാഗോയിലെ തൊഴിലാളികൾ തൊഴിലവകാശങ്ങൾക്കുവേണ്ടി സംഘടിച്ചത്. എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടി ചിക്കാഗോയിൽ നടന്ന ഐതിഹാസിക പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു പങ്കെടുത്തത്.

ലോകത്തെ മാറ്റിത്തീർക്കുന്ന, ചൂഷണങ്ങൾക്കെതിരായി നിലകൊള്ളുന്ന മുഴുവൻ മനുഷ്യർക്കും മെയ്ദിനാശംസകൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എല്ലാ സമ്പത്തും സൃഷ്ടിച്ച് ദരിദ്രനായിക്കഴിയേണ്ടിവരുന്ന തൊഴിലാളിയെ കുറിച്ച് മാർക്സ് എഴുതുന്നുണ്ട്. എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച് വിരൂപനായിക്കഴിയേണ്ട അവസ്ഥ, എല്ലാ ഐശ്വര്യങ്ങളും ഉല്‍പ്പാദിപ്പിച്ച് നിസ്വരായി ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന അവസ്ഥ.

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.