Skip to main content

സർക്കാർ സൗജന്യങ്ങൾക്കെതിരായ പ്രധാനമന്ത്രിയുടെ ക്യാമ്പയിന്റെ ഒരു പ്രധാനപ്പെട്ട ഉന്നം തൊഴിലുറപ്പ് പദ്ധതിയാണ്

സർക്കാർ സൗജന്യങ്ങൾക്കെതിരായ പ്രധാനമന്ത്രിയുടെ ക്യാമ്പയിന്റെ ഒരു പ്രധാനപ്പെട്ട ഉന്നം തൊഴിലുറപ്പ് പദ്ധതിയാണ്. 2014-ൽ അധികാരത്തിലേറിയതിനെത്തുടർന്ന് തൊഴിലുറപ്പ് പദ്ധതിക്കു വിരാമമിടാനുള്ള നീക്കങ്ങൾക്കെതിരെ വലിയ ചെറുത്തുനിൽപ്പാണ് ഉണ്ടായത്. തുടർന്ന് മോദി തൊഴിലുറപ്പ് പദ്ധതി തുടരുമെന്നു പാർലമെന്റിൽ പ്രഖ്യാപിച്ചു. കാരണം “കോൺഗ്രസ് സർക്കാരിന്റെ മഠയത്തരത്തിന്റെ സ്മാരകമായി അത് നിലനിൽക്കട്ടെ”.

അപര്യാപ്തമാണെങ്കിൽപ്പോലും വാർഷിക അടങ്കൽ വർദ്ധിച്ചുകൊണ്ടുമിരുന്നു. കോവിഡ് കാലത്ത് 75000 കോടി രൂപയിൽ നിന്നും 1.11 ലക്ഷം കോടി രൂപയായി അടങ്കൽ ഉയർന്നു. എന്നാൽ കഴിഞ്ഞ വർഷം 62000 കോടി രൂപയായി ചെലവ് താഴ്ന്നു. അങ്ങനെയിരിക്കെയാണ് സർക്കാർ സൗജന്യങ്ങളെക്കുറിച്ചുള്ള വിവാദത്തിനു പ്രധാനമന്ത്രി തുടക്കംകുറിച്ചത്. ബിജെപി നേതാക്കളിൽ ഒരാൾ സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യ ഹർജിയും കൊടുത്തു. അതിൽ അദ്ദേഹം അനാവശ്യ സൗജന്യത്തിന് ദൃഷ്ടാന്തമായി ചൂണ്ടിക്കാണിച്ചത് തൊഴിലുറപ്പാണ്.

തൊഴിലുറപ്പ് സംരക്ഷിക്കുന്നതിനുവേണ്ടി ഒക്ടോബർ 12ന് തൊഴിലുറപ്പ് തൊഴിലാളികൾ രാജ്ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ച് ചെയ്യുകയാണ്. ഇന്ത്യാ രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ നൽകിക്കൊണ്ടിരുന്ന ത്രിപുരയിൽ (85 ദിവസത്തിലേറെ) ബിജെപി ഭരണത്തിനുകീഴിൽ തൊഴിൽദിനങ്ങളുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ താഴ്ന്ന് 46 ദിവസങ്ങളായി ചുരുങ്ങി.

 

 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.