Skip to main content

ബ്രസീലിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലുല ഡ സിൽവ നേടിയ വിജയം ആവേശകരമാണ്.

ബ്രസീലിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലുല ഡ സിൽവ നേടിയ വിജയം ആവേശകരമാണ്. തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനും നിലവിൽ പ്രസിഡന്റുമായ ബോൾസനാരോയെയാണ് തൊഴിലാളി പാർടിയുടെ ലൂയിസ് ലുല ഡ സിൽവ പരാജയപ്പെടുത്തിയത്. വലിയ വാശിയോടെ നടന്ന തെരഞ്ഞെടുപ്പിൽ അമ്പത്തൊന്നു ശതമാനം വോട്ട് നേടിയാണ് ലുല വിജയിച്ചത്. അന്യായമായ ഒരു കോടതിവിയിലൂടെ 2019 വരെ മുമ്പ് രണ്ടു തവണ പ്രസിഡന്റ് ആയിരുന്ന ലുല ജയിലിൽ ആയിരുന്നു. ബ്രസീലിയൻ സുപ്രീം കോടതിയുടെ ഒരു വിധി അനുസരിച്ചാണ് അദ്ദേഹം ജയിൽ മോചിതനായതും മറ്റൊരു വിധി പ്രകാരം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി ലഭിച്ചതും. ബോൾസനാരോയുടെ അനുയായികളുടെ ഉഗ്രമായ എതിർപ്പിനെ മാത്രമല്ല, ബ്രസീലിയൻ ഭരണകൂടത്തെ ആകെ നേരിട്ടാണ് ലുല വിജയിച്ചത്.

ക്യൂബയിൽവച്ച് അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് സമ്മേളനത്തിലെ ബ്രസീലിയൻ പ്രതിനിധികളോട് സ്ഥിതിഗതികൾ ചർച്ചചെയ്തപ്പോൾ അവർ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചത് വലിയ ആവേശമായിരുന്നു. വോട്ടിംഗിൽ പങ്കെടുക്കുന്നതിനായി അവർ നേരത്തേമടങ്ങുംമുന്നേ വിജയാശംസകൾ ആലിംഗനത്തോടെ സ്വീകരിച്ചാണ് പിരിഞ്ഞത് . ബ്രസീലിലെ ഇടതുപക്ഷ വിജയത്തോടെ ലാറ്റിനമേരിക്ക ഏതാണ്ട് പൂർണ്ണമായി അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആജ്ഞാനുവർത്തികളിൽനിന്ന് വിമുക്തമായിട്ടുണ്ട്.

ലോകത്തെ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ പതാകവാഹകരായ ഡോണൾഡ് ട്രംപ്, ബോറിസ് ജോൺസൺ, നരേന്ദ്ര മോദി, എർദോഗൻ ധാരയിലെ ഒരു നേതാവ് കൂടെ ജനവിധിയാൽ പരാജയപ്പെടുകയാണ്. മോദിയും എർദോഗനും ആണ് ഇനി പരാജയപ്പെടുത്താനുള്ളവർ.

ജനാധിപത്യത്തിനും സോഷ്യലിസത്തിനും സമാധാനത്തിനും വേണ്ടി ലോകമെമ്പാടും നടക്കുന്ന ജനകീയ പ്രസ്ഥാനം മുന്നോട്ട് എന്നാണ് ലുലയുടെ വിജയം ഉയർത്തിക്കാട്ടുന്നത്.

 

കൂടുതൽ ലേഖനങ്ങൾ

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.

ഏവർക്കും സാർവ്വദേശീയ തൊഴിലാളിദിനാശംസകൾ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനമാണ്. മുതലാളിത്തത്തിന്റെ അന്ധമായ ലാഭക്കൊതിക്കും ചൂഷണമനോഭാവത്തിനുമെതിരെ പ്രതികരിച്ചുകൊണ്ടാണ് ചിക്കാഗോയിലെ തൊഴിലാളികൾ തൊഴിലവകാശങ്ങൾക്കുവേണ്ടി സംഘടിച്ചത്. എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടി ചിക്കാഗോയിൽ നടന്ന ഐതിഹാസിക പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു പങ്കെടുത്തത്.

ലോകത്തെ മാറ്റിത്തീർക്കുന്ന, ചൂഷണങ്ങൾക്കെതിരായി നിലകൊള്ളുന്ന മുഴുവൻ മനുഷ്യർക്കും മെയ്ദിനാശംസകൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എല്ലാ സമ്പത്തും സൃഷ്ടിച്ച് ദരിദ്രനായിക്കഴിയേണ്ടിവരുന്ന തൊഴിലാളിയെ കുറിച്ച് മാർക്സ് എഴുതുന്നുണ്ട്. എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച് വിരൂപനായിക്കഴിയേണ്ട അവസ്ഥ, എല്ലാ ഐശ്വര്യങ്ങളും ഉല്‍പ്പാദിപ്പിച്ച് നിസ്വരായി ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന അവസ്ഥ.

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.