Skip to main content

'കേന്ദ്രം ഇഷ്ടക്കാരെ ഉൾപെടുത്താൻ ശുപാർശ ചെയ്തു' ഗുരുതര വെളിപ്പെടുത്തലുമായി സുപ്രീംകോടതി കൊളീജിയം നിർദേശം നടപ്പാവുന്നില്ല, ശുപാർശകൾ തുടർച്ചയായി നിരസിക്കുന്നു

ജഡ്ജിമാരുടെ നിയമനത്തിൽ കൊളീജിയം ശുപാർശകൾ തുടർച്ചയായി നിരസിക്കുന്നതിനെതിരെ സുപ്രിംകോടതിയിൽ നിന്നും രൂക്ഷമായ വിമർശനമാണ് കേന്ദ്ര സർക്കാർ ഏറ്റുവാങ്ങിയത്. ജഡ്ജി നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും കൊളീജിയത്തിനു മുകളിൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ മോദി സർക്കാർ ശക്തമാക്കിയിരുന്നു. ഇത് കൊളീജിയം സംവിധാനവും ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷനും (എൻജെഎസി) തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചിരിക്കുകയാണ്.

ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം ശുപാർശ അംഗീകരിക്കാതെ പല പേരുകളും കൊളീജിയം പട്ടികയിൽ ഉൾപ്പെടുത്താനായി കേന്ദ്ര സർക്കാർ കോടതിയോട് ശുപാർശ ചെയ്തതായി ബെഞ്ച് വെളിപ്പെടുത്തി. കോടതി നിലപാട് കടുപ്പിച്ചതോടെ ഹൈകോടതികളിലേക്ക് കൊളീജിയം ശുപാർശ ചെയ്ത 104 എണ്ണത്തിൽ ഉടൻ തീരുമാനമെടുക്കാൻ കേന്ദ്രം നിർബന്ധിതമായിരിക്കുകയാണ്‌. നിയമനത്തിനുള്ള കൊളീജിയം ശുപാർശകൾ നടത്താതത്തിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഇടപെടൽ. കൊളീജിയം നൽകുന്ന പേരുകൾ മടക്കി അയക്കുന്ന കേന്ദ്രം കൊളീജിയം തള്ളിയവരെ അംഗീകരിക്കാൻ നിർബന്ധം പിടിക്കുകയാണ്. രണ്ടാമതും മൂന്നാമതും ശുപാർശ ചെയ്യുന്ന പേരുകൾപോലും മടക്കി അയക്കുന്നത് ഗുരുതരമാണ്.

സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ചീഫ്ജസ്റ്റിസുമാരുടെ ഒഴിവുകളിൽ തീരുമാനമെടുക്കാത്തത് ആശങ്കാജനകമാണെന്ന് ബഞ്ച് നിരീക്ഷിച്ചു. നിയമനത്തിനുള്ള കൊളീജിയത്തിന്റെ ശുപാർശ സർക്കാർ വെച്ച് താമസിപ്പിക്കുന്നത് നിയമിക്കാനുള്ള ജഡ്ജിമാരുടെ കാര്യത്തിൽ ഒരു മൂന്നാം കക്ഷിയുടെ ഇടപെടലുണ്ടെന്ന തോന്നലുണ്ടാക്കുമെന്നും ഇത് അസ്വീകാര്യമാണെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. ജഡ്ജി നിയമനത്തിൽ കൊളീജിയമാണ് രാജ്യത്ത് നിലവിലുള്ള നിയമമെന്നും അത് പാലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും ബെഞ്ച് കടുത്ത ഭാഷയിൽ താക്കീത് ചെയ്തതോടെ കേന്ദ്രത്തിന് നിലപാട് മാറ്റേണ്ടിവന്നു. അഭിഭാഷകരെ ജഡ്ജി സ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ അവരുടെ നിലപാടുകളുടെ അടിസ്ഥാനത്തിൽ മാത്രം വിയോജിക്കരുതെന്ന് കോടതി ഓർമിപ്പിച്ചു. ഇക്കാര്യത്തിൽ ജസ്റ്റിസ് കൃഷ്ണയ്യർ മാതൃകയാണെന്ന് കോടതി ഉദാഹരിച്ചു. അഭിഭാഷകനായിരിക്കെ കേരളത്തിൽ ഇടതു സർക്കാരിൽ മന്ത്രിയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കമ്മീഷൻ, സർവ്വകലാശാലകൾ, ചരിത്ര ഗവേഷണ കൗൺസിലുകൾ എന്നിവക്ക് ശേഷം ജുഡിഷ്യറിയെയും കൈപിടിയിലൊതുക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ ഈ നീക്കം കാണാവുന്നതാണ്.

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.