Skip to main content

അസമത്വം വർധിക്കുന്ന ഇന്ത്യ രാജ്യത്തിന്റെ പകുതിയോളം സമ്പത്ത് ഒരു ശതമാനത്തിന്റെ കയ്യിൽ

ഇന്ത്യയിലെ വർധിക്കുന്ന സാമ്പത്തിക അസമത്വം വ്യക്തമാക്കി ഒക്‌സ്‌ഫാം റിപ്പോർട്ട്‌. രാജ്യത്തെ മൊത്തം സമ്പത്തിന്റെ 40 ശതമാനവും കൈവശം വയ്ക്കുന്നത് അതിസമ്പന്നരായ ഒരു ശതമാനം പേരാണ്. അതേസമയം ആകെ സമ്പത്തിന്റെ മൂന്ന്‌ ശതമാനം മാത്രമാണ് ജനസംഖ്യയുടെ പകുതിയോളം പേർ പങ്കിടുന്നത്. രാജ്യത്ത്‌ രണ്ട്‌ വർഷത്തിനിടെ ശതകോടീശ്വരന്മാരുടെ എണ്ണം 102ൽ നിന്നും 166 ആയും വർധിച്ചു.

ഇന്ത്യയിലെ പത്ത് അതിസമ്പന്നർക്ക് അഞ്ച്‌ ശതമാനം നികുതി ചുമത്തിയാൽ രാജ്യത്തെ പഠനം മുടങ്ങിയ എല്ലാ കുട്ടികളെയും സ്‌കൂളിൽ തിരിച്ചെത്തിക്കാൻ ആവശ്യമായ തുക ലഭിക്കും. കോവിഡ്‌ ആരംഭിച്ചശേഷം കഴിഞ്ഞ നവംബർവരെ ശതകോടീശ്വരന്മാരുടെ സ്വത്ത്‌ 121 ശതമാനം വർധിച്ചു. ദിവസേന 3608 കോടി രൂപ ഇവരുടെ ആസ്‌തിയിൽ വർധനയുണ്ടാകുമ്പോഴും ഇവരിൽനിന്ന്‌ ജിഎസ്ടി ഇനത്തിൽ സർക്കാരിന് ലഭിക്കുന്നത് തുച്ഛമായ തുക മാത്രം. 2021–22ൽ ജിഎസ്‌ടി ഇനത്തിൽ സർക്കാരിന്‌ ലഭിച്ചത്‌ 14.83 ലക്ഷം കോടി രൂപയാണ്‌. ഇതിൽ മേൽത്തട്ടിലുള്ള 10 ശതമാനം പേരിൽനിന്നുള്ള വിഹിതം വെറും മൂന്ന്‌ ശതമാനം മാത്രം. താഴെത്തട്ടിലുള്ള 50 ശതമാനമാണ്‌ 64 ശതമാനം വിഹിതവും സംഭാവന ചെയ്‌തത്‌

സമ്പന്നരുടെ നിലനിൽപ്പ് മാത്രം ഉറപ്പാക്കുന്ന സംവിധാനമാണ്‌ ഇന്ത്യയിലുള്ളത്. ദളിത് വിഭാഗങ്ങൾ, ആദിവാസികൾ, മുസ്ലിങ്ങൾ, സ്ത്രീകൾ, അനൗപചാരിക മേഖലയിലെ തൊഴിലാളികൾ തുടങ്ങിയവർ ഇന്ത്യയിൽ ദുരിതമനുഭവിക്കുകയാണ്. ഇന്ത്യയിലെ 100 അതിസമ്പന്നരുടെ സ്വത്തിന്റെ മൂല്യം 54.12 ലക്ഷം കോടി രൂപയാണ്. ഇത്‌ ഒന്നരവർഷത്തെ കേന്ദ്ര ബജറ്റിന്‌ തുല്യമായ തുകയാണ്. ഗൗതം അദാനി

2017–2021ൽ ആർജിച്ച സ്വത്തിന്‌ ഒറ്റത്തവണ നികുതി ചുമത്തിയാൽ 1.79 ലക്ഷം കോടി രൂപ സമാഹരിക്കാം. ഈ തുക ഉപയോഗിച്ച്‌ വർഷത്തിൽ 50 ലക്ഷം പ്രൈമറി അധ്യാപകരെ നിയമിക്കാൻ സാധിക്കും. രാജ്യത്തെ ശതകോടീശ്വരന്മാർക്ക് രണ്ട്‌ ശതമാനം നികുതി ചുമത്തിയാൽ മൂന്ന് വർഷത്തേക്ക് രാജ്യത്തെ പോഷകാഹാരക്കുറവ്‌ പരിഹരിക്കാനുള്ള 40,423 കോടി രൂപ ലഭിക്കും. കൂലി ലഭ്യതയിലും വലിയ അസമത്വം നിലനിൽക്കുന്നുണ്ട്. പുരുഷന്‌ ഒരു രൂപ ലഭിക്കുമ്പോൾ അതേ മേഖലയിൽ സ്‌ത്രീക്ക്‌ ലഭിക്കുന്നത്‌ 63 പൈസ മാത്രമാണെന്നും ഒക്‌സ്‌ഫാം റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.