Skip to main content

കേരളത്തിൽ വർഗീയ സംഘർഷമുണ്ടാക്കാൻ ആർഎസ്എസ് ശ്രമിച്ചാൽ നടക്കില്ല

കേന്ദ്ര അധികാരമുപയോഗിച്ച്‌ ആർഎസ്‌എസും സംഘപരിവാറും ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. മതന്യൂനപക്ഷങ്ങളെ രാജ്യത്ത്‌ തുടരാൻ അനുവദിക്കില്ല എന്നതാണ്‌ അവരുടെ നയം. കർണാടകയിൽ ഭീകര ക്രൈസ്‌തവ വേട്ട നടന്നു. രാമനവമി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ പലയിടങ്ങളിലും സംഘർഷം സൃഷ്ടിച്ചു. വർഗീയ സംഘർഷങ്ങൾ ഉയർത്തികൊണ്ടുവരിക, അതിന് പിന്നിലേക്ക് ആളുകളെ തള്ളി വിടുക, ഇതുവഴി വോട്ട് ശേഷി വർധിപ്പിക്കുക എന്നതാണ്‌ ബിജെപിയുടെ തന്ത്രം.

ഈസ്‌റ്റർ ദിനത്തിൽ പ്രധാനമന്ത്രി ഡൽഹിയിൽ ക്രിസ്‌ത്യൻ ദേവാലയം സന്ദർശിച്ചു. ഇതുവരെ ചെയ്തതിനെല്ലാം പ്രായശ്ചിത്തമാകുമെങ്കിൽ സന്ദർശനം നല്ലതാണ്‌. കേരളത്തിലെ ബിജെപി നേതാക്കളും അരമനകൾ സന്ദർശിച്ചു. അതുകൊണ്ട്‌ ദോഷമില്ല. കാരണം, കേരളത്തിന് പുറത്താണ്‌ ക്രൈസ്‌തവ വേട്ട. ഇവിടെ വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചാൽ നടക്കില്ല. ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.

ബിജെപി അധികാരത്തിൽനിന്ന്‌ ഇറങ്ങണമെന്നതിൽ ആർക്കും തർക്കമില്ല. ഇന്നത്തെ അവസ്ഥയിൽ ഒരു പൊതുമുന്നണി രൂപീകരിക്കാനുള്ള സാധ്യത വിരളമാണ്‌. മുൻ തെരഞ്ഞെടുപ്പുകളിലേതുപോലെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കൂട്ടുകെട്ടുകൾക്ക്‌ നേതൃത്വം നൽകാൻ പലസംസ്ഥാനങ്ങളിലും ശേഷിയും ജനപിന്തുണയുമുള്ള പ്രാദേശിക രാഷ്ട്രീയകക്ഷികളുണ്ട്‌. അവരുടെ നേതൃത്വത്തിൽ കൂട്ടുകെട്ടുണ്ടാകണം. ബിജെപിയെ എതിർക്കാൻ തയ്യാറുള്ളവരെ ആ സംസ്ഥാനങ്ങളിൽ അണിനിരത്തി ബിജെപിയുടെ സാന്നിധ്യം കുറച്ചുകൊണ്ടുവരണം. അങ്ങനെ വന്നാൽ ബിജെപിയെ പരാജയപ്പെടുത്താം.

കേന്ദ്രത്തിൽ സർക്കാർ എങ്ങനെ വേണമെന്ന്‌ തെരഞ്ഞടുപ്പിനുശേഷം ആലോചിക്കാം. ഇക്കാര്യത്തിൽ കോൺഗ്രസ്‌ വിശാല സമീപനം സ്വീകരിക്കണം. എന്നാൽ, സിപിഐ എമ്മിനെ നേരിടാൻ ബിജെപിയെ സഹകരിപ്പിക്കണമെന്നാണ്‌ കോൺഗ്രസ്‌ ആഗ്രഹിക്കുന്നത്‌. അതാണ്‌ കോൺഗ്രസിനെ അധഃപതനത്തിലേക്ക്‌ തള്ളിവിടുന്നത്‌.

 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.