Skip to main content

1966 ൽ പ്രസിദ്ധീകരിച്ച വിചാരധാര സംഘപരിവാർ ഇന്നും ഉയർത്തിപ്പിടിക്കുന്നു

തലശ്ശേരി ബിഷപ്പ് പാംപ്ലാനി റബറിന് 300 രൂപ താങ്ങുവില നിശ്ചയിച്ചാൽ ബിജെപിക്ക് പിന്തുണ നൽകുമെന്ന് പറഞ്ഞതു കേട്ടപ്പോൾ ലോകവ്യാപാര കരാറും ആസിയാൻ കരാറും റബർ കൃഷിക്കാരെ കുടുക്കിയ മരണക്കെണിയുടെ വികാരതള്ളിച്ചയിൽ പറഞ്ഞ ഒന്നായേ കണക്കിലെടുത്തുള്ളൂ. എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയായി കണ്ടത് വിചാരധാരയുടെ ന്യായീകരണമാണ് - “വിചാരധാരയിൽ പറയുന്നത് അന്നത്തെ സാഹചര്യം”.

എന്നത്തെ സാഹചര്യം? എം.ടി. രമേശിന്റെ പ്രസ്താവനയിൽ കണ്ടത് “നാല്പതുകളിലും അൻപതുകളിലും ഗോൾവാൾക്കർ പറഞ്ഞ കാര്യങ്ങളാണ് വിചാരധാരയിലുള്ളത്. അതൊന്നും ഇപ്പോൾ ഞങ്ങൾ പൊക്കിപ്പിടിച്ച് നടക്കുന്നില്ല.” ഈ രണ്ടു വാചകങ്ങളും കള്ളമാണ്.

ഒന്ന്, ഗോൾവാൾക്കർ വിചാരധാര എഴുതി പ്രസിദ്ധീകരിച്ചത് 1966-ലാണ്. രണ്ട്, സംഘപരിവാർ ഡൽഹിയിൽ സംഘടിപ്പിച്ച ആഗോള ഹിന്ദുകോൺഗ്രസ് സമർത്ഥിക്കുന്നത് അഞ്ച് ശത്രുക്കൾ ഉണ്ടെന്നാണ്. മാർക്സിസം, മെറ്റീരിയലിസം, മെക്കാളെയിസം, മിഷണറികൾ, മുസ്ലിംതീവ്രവാദം എന്നിവയാണവ. ഇംഗ്ലീഷ് അക്ഷരമാലയിലെ എം-ൽ നിന്ന് എല്ലാ ശത്രുക്കളുടെയും പേരുകൾ പ്രാസം ഒപ്പിക്കാൻ വേണ്ടി ക്രിസ്ത്യാനികളെ മിഷണറി എന്നു വിളിച്ചൂവെന്നേയുള്ളൂ.

ബഹുമാന്യനായ ബിഷപ്പ് ഒരുകാര്യം മനസിലാക്കുക. ഇവിടുത്തെ ബിജെപി പ്രവർത്തകർ എന്തു തന്നെ അങ്ങോട്ടു പറഞ്ഞിട്ടുണ്ടെങ്കിലും പാർലമെന്റിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ കൃത്യമായ ഉത്തരം നൽകിക്കഴിഞ്ഞു. ആഗോള കരാറുകളിൽ റബർ വ്യവസായ ഉല്പന്നമായിട്ടാണ് നിർവ്വചിച്ചിരിക്കുന്നത്. അതുകൊണ്ട് റബറിനു താങ്ങുവില നിശ്ചയിക്കാനാവില്ല. താങ്ങുവില പോട്ടെ, കേരളം ഇന്നു നിശ്ചയിച്ചിട്ടുള്ള 170 രൂപയിൽ നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരു രൂപ കൂടുതൽ ധനസഹായം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. റബറിന്റെ സബ്സിഡി എത്ര വേണമെങ്കിലും ഉയർത്താം. പകുതി കേന്ദ്രം, പകുതി സംസ്ഥാനം. ഇതൊന്നും ചെവികൊള്ളാൻ കേന്ദ്രം തയ്യാറല്ല. അവരാണ് ഇനി 300 രൂപ തരാൻ പോകുന്നത്. ബിജെപിയും കോൺഗ്രസും അല്ല റബർ വിലയ്ക്കുള്ള ഉത്തരം. അവരുടെ നയങ്ങളാണ് ഈ വിലത്തകർച്ച സൃഷ്ടിച്ചത്.

സഹായിച്ചില്ലെങ്കിൽ പോട്ടേ, ഇനിയും ദ്രോഹിക്കാതിരിക്കുകയെങ്കിലും ചെയ്യുക. ബിജെപി ചെയ്യുന്നത് നോക്കൂ - കേരളത്തിനു പുറത്ത് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ഒരു ബദൽ റബർ ഉല്പാദന മേഖല സൃഷ്ടിക്കാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. റബർ വില കുത്തനെ ഇടിയുന്ന കാലത്താണ് ഈ നയം ആവിഷ്കരിച്ചിട്ടുള്ളതെന്നത് ഓർക്കണം. കേരളത്തിലെ പ്രായമേറിയ റബർ തോട്ടങ്ങൾക്ക് റീപ്ലാന്റിംഗ് സബ്സിഡി നിഷേധിച്ചിരിക്കുന്നു. അതേസമയം, പുതിയ തോട്ടങ്ങൾക്ക് പ്ലാന്റിംഗ് സബ്സിഡി നൽകുന്നു. ഇതാണ് ബിജെപി ചെയ്യുന്നത്. എന്നാലും ചിലർക്ക് എന്തൊരു വലിയ വ്യാമോഹമാണ്.

 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.