Skip to main content

കേന്ദ്രം വൻതോതിൽ ഫണ്ട്‌ കുറച്ചിട്ടും കേരളത്തിൽ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ കോട്ടമുണ്ടായില്ല.

കേന്ദ്രം വൻതോതിൽ ഫണ്ട്‌ വെട്ടിക്കുറച്ചിട്ടും കേരളത്തിൽ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ കോട്ടമുണ്ടായില്ല.

കേന്ദ്രം 2022ൽ 822 കോടി രൂപ പദ്ധതിത്തുകയിൽ കുറച്ചു. എന്നാൽ, സംസ്ഥാനത്ത്‌ 2021ൽ 10.23 കോടി തൊഴിൽദിനങ്ങളായിരുന്നെങ്കിൽ 2022ൽ 10.59 കോടിയായി. ദേശീയതലത്തിൽ ഇത്‌ 389 കോടിയിൽ നിന്ന്‌ 361 കോടിയായി കുറഞ്ഞു. ദേശീയതലത്തിൽ ഒരു കുടുംബത്തിന്‌ ലഭിച്ചത് ശരാശരി 50 തൊഴിൽദിനമാണ്‌. കേരളത്തിൽ അത് 64 ആയി. നൂറുദിവസം തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ ദേശീയ ശരാശരി 8 ശതമാനം മാത്രവും കേരളത്തിൽ അത് 31 ശതമാനവുമാണ്.

പട്ടികവർഗവിഭാഗത്തിലുള്ളവർക്ക് ലഭിച്ച തൊഴിൽ ദിനങ്ങളുടെ ദേശീയ ശരാശരി 57ഉം കേരളത്തിൽ 86ഉം ആണ്. സംസ്ഥാന ഖജനാവിൽനിന്ന്‌ പണം വിനിയോഗിച്ച്‌ പട്ടികവർഗകുടുംബങ്ങൾക്ക്‌ നൂറിലധികം തൊഴിൽദിനം ഉറപ്പാക്കുന്ന ഏക സംസ്ഥാനം കേരളമാണ്‌. 2021– 22ൽ 7 കോടി തൊഴിൽദിനങ്ങൾക്കുള്ള അനുമതിയാണ്‌ കേരളത്തിന്‌ ആദ്യഘട്ടം ലഭിച്ചത്‌. കാര്യക്ഷമമായി നടപ്പാക്കിയതിനാൽ അത്‌ 10 കോടിയായി ഉയർത്താൻ കേന്ദ്രസർക്കാർ നിർബന്ധിതമായി.

പദ്ധതി കൃത്യമായി ഓഡിറ്റിങ്‌ നടത്തി കാര്യക്ഷമമാക്കാനാണ്‌ ജനപങ്കാളിത്തത്തോടെ സോഷ്യൽ ഓഡിറ്റ്‌ നിർബന്ധമാക്കിയത്‌. സമ്പൂർണ സോഷ്യൽ ഓഡിറ്റിങ്‌ കൈവരിക്കുന്ന ആദ്യസംസ്ഥാനമായി കേരളം മാറി. ഭാവിയിൽ ഓരോ വർഷവും രണ്ടുതവണയാണ്‌ സോഷ്യൽ ഓഡിറ്റിങ്‌ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. 

 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.