Skip to main content

കേരളത്തോട് വീണ്ടും കടുത്ത അവഗണന

രാജ്യത്ത് പുതിയ നഴ്സിംഗ് കോളേജുകൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് സ. എളമരം കരീം എംപി പ്രധാനമന്ത്രിക്ക് കത്ത് നൽകി. 157 പുതിയ നഴ്സിംഗ് കൊളേജുകൾക്കാണ് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അനുമതി നൽകിയത്. ഇതിലൂടെ പതിനയ്യായിരത്തി എഴുന്നൂറോളം നഴ്സിംഗ് സീറ്റുകളുടെ വർധനവാണ് രാജ്യത്ത് ഉണ്ടാകാൻ പോകുന്നത്. എന്നാൽ ഇതിൽ കേരളത്തിന്‌ ഒരു സീറ്റ് പോലും അധികമായി അനുവദിക്കാത്തത് നരേന്ദ്ര മോദി സർക്കാർ കേരളത്തോട് തുടർന്നുവരുന്ന ചിറ്റമ്മ നയത്തിന്റെ ഭാഗമായാണ്.

രാജ്യത്തിനു മാതൃകയായ ആരോഗ്യ പരിചരണ സംവിധാനമാണ് കേരളത്തിലുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുകയും ആഗോള പ്രശംസ നേടിയെടുക്കുകയും ചെയ്ത വിഭാഗമാണ് മലയാളി നഴ്സുമാർ. ഇന്ത്യയിലെ എല്ലാ പ്രമുഖ നഴ്സിംഗ് കോളേജുകളിലും മലയാളി വിദ്യാർഥികളാണ് ഭൂരിപക്ഷവും. ഈ വസ്തുതകളെല്ലാം മുന്നിൽ നിൽക്കെ, പുതിയ നഴ്സിംഗ് കോളേജുകൾ അനുവദിച്ചപ്പോൾ കേരളത്തെ പൂർണമായും അവഗണിച്ച നടപടി അധാർമികവും അത്യന്തം പ്രതിഷേധാർഹവുമാണ്. അതിനാൽ എത്രയും വേഗത്തിൽ കേരളത്തിലും പുതിയ നഴ്സിംഗ് കോളേജുകൾ അനുവദിക്കണമെന്നും നഴ്സിംഗ് സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

 

കൂടുതൽ ലേഖനങ്ങൾ

സഖാവ് സുശീല ഗോപാലൻ ദിനം, സഖാവ് എ കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 24 വർഷവും സ. എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 21 വർഷവുമാകുന്നു.

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും

സ. കെ രാധാകൃഷ്ണൻ എംപി

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധത

സ. പിണറായി വിജയൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് കേന്ദ്ര സർക്കാർ അവഗണന

സ. കെ രാധാകൃഷ്ണൻ എംപി

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് വീണ്ടും കേന്ദ്ര സർക്കാരിന്റെ അവഗണന. സമഗ്രശിക്ഷ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തിന് 2024-25 സാമ്പത്തിക വർഷത്തിൽ അനുവദിക്കേണ്ട 428.89 കോടിയിൽ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല എന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയിൽ മറുപടി നൽകേണ്ടി വന്നു.