Skip to main content

കേരളത്തോട് വീണ്ടും കടുത്ത അവഗണന

രാജ്യത്ത് പുതിയ നഴ്സിംഗ് കോളേജുകൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് സ. എളമരം കരീം എംപി പ്രധാനമന്ത്രിക്ക് കത്ത് നൽകി. 157 പുതിയ നഴ്സിംഗ് കൊളേജുകൾക്കാണ് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അനുമതി നൽകിയത്. ഇതിലൂടെ പതിനയ്യായിരത്തി എഴുന്നൂറോളം നഴ്സിംഗ് സീറ്റുകളുടെ വർധനവാണ് രാജ്യത്ത് ഉണ്ടാകാൻ പോകുന്നത്. എന്നാൽ ഇതിൽ കേരളത്തിന്‌ ഒരു സീറ്റ് പോലും അധികമായി അനുവദിക്കാത്തത് നരേന്ദ്ര മോദി സർക്കാർ കേരളത്തോട് തുടർന്നുവരുന്ന ചിറ്റമ്മ നയത്തിന്റെ ഭാഗമായാണ്.

രാജ്യത്തിനു മാതൃകയായ ആരോഗ്യ പരിചരണ സംവിധാനമാണ് കേരളത്തിലുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുകയും ആഗോള പ്രശംസ നേടിയെടുക്കുകയും ചെയ്ത വിഭാഗമാണ് മലയാളി നഴ്സുമാർ. ഇന്ത്യയിലെ എല്ലാ പ്രമുഖ നഴ്സിംഗ് കോളേജുകളിലും മലയാളി വിദ്യാർഥികളാണ് ഭൂരിപക്ഷവും. ഈ വസ്തുതകളെല്ലാം മുന്നിൽ നിൽക്കെ, പുതിയ നഴ്സിംഗ് കോളേജുകൾ അനുവദിച്ചപ്പോൾ കേരളത്തെ പൂർണമായും അവഗണിച്ച നടപടി അധാർമികവും അത്യന്തം പ്രതിഷേധാർഹവുമാണ്. അതിനാൽ എത്രയും വേഗത്തിൽ കേരളത്തിലും പുതിയ നഴ്സിംഗ് കോളേജുകൾ അനുവദിക്കണമെന്നും നഴ്സിംഗ് സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.