Skip to main content

ഏക സിവിൽ കോഡ്‌; കോൺഗ്രസിന് ഇനിയും വ്യക്തത വന്നിട്ടില്ല

ഏക സിവിൽ കോഡ്‌ നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കേരളം മുന്നിൽത്തന്നെയുണ്ടാകും. ഏക സിവിൽ കോഡ് വൈവിധ്യമാർന്ന ഇന്ത്യയെ ഇല്ലാതാക്കുന്നതാണ്‌. ഇക്കാര്യങ്ങളെല്ലാം ചർച്ചചെയ്യാനാണ് 15ന് കോഴിക്കോട്ട്‌ സെമിനാർ സംഘടിപ്പിക്കുന്നത്‌. അതിൽ വർഗീയവാദികൾക്ക് പ്രവേശനമില്ലെന്ന് കൃത്യമായി പറഞ്ഞതാണ്. കോൺഗ്രസിന് ക്ഷണമുണ്ടോ എന്നാണ് അടുത്ത ചോദ്യം. അവർക്ക്‌ ഇതുസംബന്ധിച്ച് ഒരു വ്യക്തതയും ഇനിയുമുണ്ടായിട്ടില്ല. ചിദംബംരം പറയുന്നതല്ല രാഹുൽ പറയുന്നത്. കേരളത്തിൽപ്പോലും വാദങ്ങൾ പലതാണ്‌. മുസ്ലിംലീഗ് ഇപ്പോൾ യുഡിഎഫിന്റെ ഭാഗമാണ്. ബാക്കി കാര്യങ്ങൾ അവരെടുക്കുന്ന നിലപാടിനനുസരിച്ചാണ്‌.

കേരളത്തിൽ സിപിഐ എമ്മിനെതിരെ മാധ്യമശൃംഖലകൾചേർന്ന് അട്ടിമറി സൃഷ്ടിക്കുകയാണ്. കോടികൾ വിന്യസിച്ച് ഇവന്റ് മാനേജ്മെന്റ് കമ്പനികളാണ് കള്ള പ്രചാരവേല നടത്തുന്നത്. കോൺഗ്രസ് പാർടിയുടെ ക്യാപ്ഷൻപോലും ഇപ്പോൾ അവരാണ് തീരുമാനിക്കുന്നത്. മാധ്യമങ്ങൾ ഉണ്ടാക്കിയ എല്ലാ വ്യാജവിവാദങ്ങളും കരിഞ്ഞമരും. മാധ്യമ അജൻഡയുടെയും കള്ളങ്ങളുടെയും പിന്നാലെ പോകലല്ല പാർടിയുടെ പണി.

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.