Skip to main content

തൊഴിലാളികളുടെയും കൃഷിക്കാരുടെയും അധ്വാനവും രാജ്യത്തിൻറെ സമ്പത്തും കോർപറേറ്റുകളുടെ ഇഷ്ടത്തിന് ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ വിട്ടുകൊടുക്കുന്നു

തൊഴിലാളി എന്ന വാക്ക് മറന്നുപോയ ഭരണാധികാരികളാണ് രാജ്യം ഭരിക്കുന്നത്. തൊഴിലാളികളുടെയും കൃഷിക്കാരുടെയും
അധ്വാനവും രാജ്യത്തിൻറെ സമ്പത്തും കോർപറേറ്റുകളുടെ ഇഷ്ടത്തിന് ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ വിട്ടുകൊടുക്കുന്നു. തൊഴിൽ നിയമങ്ങളെല്ലാം മാറ്റിയിരിക്കുന്നു. 90 കോടി ആളുകളിൽ 58 കോടി പേർക്ക് മാത്രമാണ് തൊഴിലുള്ളത്. സ്ഥിരം ജോലിയുള്ളത് 5 ശതമാനം പേർക്ക് മാത്രം. 25 കോടി കർഷക തൊഴിലാളികൾക്ക് മിനിമം കൂലിയോ ജോലിയിൽ സമയ പരിധിയോ ഇല്ല. യാതൊരു ക്ഷേമ പദ്ധതികളും അവർക്കില്ല. കേരളത്തിൽ മാത്രമേ ഇക്കാര്യത്തിൽ വ്യത്യാസമുള്ളൂ.

പ്രതിവർഷം രണ്ട് കോടി തൊഴിൽ വാഗ്ദാനം ചെയ്ത ബിജെപി സർക്കാർ ഉള്ള ഒഴിവുകളൊന്നും നികത്തുന്നില്ല. ചെറുകിട കൃഷിക്കാരുടെ കാര്യം കഷ്ടമാണ്. ഉത്പന്നങ്ങൾക്ക് വിലയില്ല. കൃഷിക്കാരുടെ അധ്വാന ഫലം ചുളു വിലക്ക് കോർപറേറ്റുകൾക്ക് ലഭിക്കാൻ അവസരമൊരുക്കുന്നു. രാജ്യത്ത് രൂക്ഷമായ വിലക്കയറ്റമാണ്. ക്രൂഡോയിൽ വില താഴ്ന്നപ്പോഴും റഷ്യയിൽ നിന്നും കുറഞ്ഞ വിലക്ക് എണ്ണ കിട്ടിയപ്പോഴും ഇവിടെ വിലകുറക്കാത്തത് കുത്തകകൾക്ക് വേണ്ടിയാണ്.

ഇത്തരം വിഷയങ്ങൾ ജനം തിരിച്ചറിയാതിരിക്കാൻ മാധ്യമങ്ങൾ പരമാവധി ശ്രമം നടത്തുന്നുണ്ട്. പ്രതികരിക്കുന്ന തൊഴിലാളിക്ക് എന്തെങ്കിലും ചെറിയ വീഴ്ച ഉണ്ടായാൽ അതിനെ പർവതീകരിച്ച് വികസന വിരുദ്ധരാക്കും. മറ്റു ജനവിഭാഗങ്ങളെ വർഗീയത പടർത്തി വിഭജിക്കും. ഈ സാഹചര്യങ്ങളിൽ മാറ്റമുണ്ടാകണമെങ്കിൽ ബദൽ നയമുള്ള സർക്കാരുണ്ടാവണം. അത് സാധ്യമാണെന്ന് കേരളം തെളിയിക്കുന്നു

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.