Skip to main content

നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസം വരെ അപേക്ഷ നല്‍കി വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കാമെന്ന ഉറപ്പ്‌ പാലിക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തയ്യാറാകണം

നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസം വരെ അപേക്ഷ നല്‍കി വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കാമെന്ന ഉറപ്പ്‌ പാലിക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തയ്യാറാകണം. മാര്‍ച്ച്‌ 15-ന്‌ ശേഷമുള്ള അപേക്ഷകള്‍ പരിഗണിക്കില്ലെന്ന്‌ വ്യക്തമാക്കിയുള്ള തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ വാര്‍ത്താക്കുറിപ്പ്‌, വോട്ടവകാശമെന്ന ഭരണഘടനാപരമായ അവകാശത്തിന്‌ മേലുള്ള കടന്നുകയറ്റമാണ്‌. ലക്ഷക്കണക്കിന്‌ പേര്‍ക്ക്‌ വോട്ടവകാശം നിഷേധിക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ഈ തീരുമാനം കാരണമാകും.

നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസം വരെ വോട്ട്‌ കൂട്ടിച്ചേര്‍ക്കാനുള്ള അവസരം 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 23 പൗരന്മാര്‍ക്ക്‌ നല്‍കുന്നു. ഈ തീയതി വരെ അവസരമുണ്ടാവുമെന്ന്‌ തെരഞ്ഞെടുപ്പ്‌ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തിലും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നു. ഈ ഉറപ്പിന്‌ വിപരീതമായ പത്രക്കുറിപ്പാണ്‌ ഇന്നലെ പുറത്തിറക്കിയത്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട്‌ ചേര്‍ക്കാനുള്ള അവസാന തീയതി മുന്‍കൂട്ടി പൊതുജനങ്ങളെ അറിയിക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ ഉത്തരവാദിത്തമുണ്ട്‌. നിശ്ചയിച്ച അവസാന തീയതിക്ക്‌ ഒരാഴ്‌ചയ്‌ക്ക്‌ ശേഷം ഈ വിവരം അറിയിക്കുന്നത്‌ നീതികേടാണ്‌.

എസ്‌ഐആറിന്റെ പേരില്‍ ദശലക്ഷക്കണക്കിന്‌ പേരെയാണ്‌ വോട്ടര്‍പ്പട്ടികയില്‍ നിന്ന്‌ നീക്കം ചെയ്‌തത്‌. ആനുപാതികമായ കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായിട്ടുമില്ല. ഇതിന്‌ പിന്നാലെയാണ്‌ നിയമപരമായ സാധ്യത ഉണ്ടായിട്ടും ആയിരക്കണക്കിന്‌ പേരെ ഒഴിവാക്കാനുള്ള ഈ നീക്കം. പരമാവധി ആളുകളെ വോട്ടവകാശം വിനിയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കേണ്ട തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍, അതിന്‌ വിരുദ്ധമായാണ്‌ പെരുമാറുന്നത്‌. ഈ നീക്കത്തില്‍ നിന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പിന്മാറണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.

ഏവർക്കും സാർവ്വദേശീയ തൊഴിലാളിദിനാശംസകൾ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനമാണ്. മുതലാളിത്തത്തിന്റെ അന്ധമായ ലാഭക്കൊതിക്കും ചൂഷണമനോഭാവത്തിനുമെതിരെ പ്രതികരിച്ചുകൊണ്ടാണ് ചിക്കാഗോയിലെ തൊഴിലാളികൾ തൊഴിലവകാശങ്ങൾക്കുവേണ്ടി സംഘടിച്ചത്. എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടി ചിക്കാഗോയിൽ നടന്ന ഐതിഹാസിക പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു പങ്കെടുത്തത്.

ലോകത്തെ മാറ്റിത്തീർക്കുന്ന, ചൂഷണങ്ങൾക്കെതിരായി നിലകൊള്ളുന്ന മുഴുവൻ മനുഷ്യർക്കും മെയ്ദിനാശംസകൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എല്ലാ സമ്പത്തും സൃഷ്ടിച്ച് ദരിദ്രനായിക്കഴിയേണ്ടിവരുന്ന തൊഴിലാളിയെ കുറിച്ച് മാർക്സ് എഴുതുന്നുണ്ട്. എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച് വിരൂപനായിക്കഴിയേണ്ട അവസ്ഥ, എല്ലാ ഐശ്വര്യങ്ങളും ഉല്‍പ്പാദിപ്പിച്ച് നിസ്വരായി ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന അവസ്ഥ.

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.