Skip to main content

പിആർ വിദഗ്‌ധർ കോൺഗ്രസിന്റെ രാഷ്ട്രീയ നേതൃത്വമായി മാറി

പിആർ വിദഗ്‌ധർ കോൺഗ്രസിന്റെ രാഷ്ട്രീയ നേതൃത്വമായി മാറി. കെപിസിസി ഉന്നതാധികാര സമിതി യോഗത്തിൽപ്പോലും ഇത്തരം ആളുകൾ പങ്കെടുക്കുന്ന സാഹചര്യമാണ്. പ്രതിപക്ഷ നേതാക്കളുടെ പെരുമാറ്റം എങ്ങനെയാകണമെന്ന്‌ തീരുമാനിക്കാനാണ്‌ കോടിക്കണക്കിനു രൂപ നൽകി സുനിൽ കനഗോലുവിനെ കൊണ്ടുവന്നത്‌. വി ഡി സതീശന്‌ കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നത്‌ ഇദ്ദേഹമാണ്‌. ദിവസവും പത്രത്തിൽ വരേണ്ടത്‌ എന്താണ്‌, പ്രസ്താവന എന്തായിരിക്കണം, മുഖ്യമന്ത്രിക്കെതിരെ എന്തെല്ലാം പറയണം എന്നെല്ലാം ഇവർ തീരുമാനിക്കുന്നു. കർണാടകം പിടിച്ചതുപോലെ കേരളവും പിടിക്കാനാണ്‌ നോക്കുന്നത്‌. ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചനയും ഇവർ ഉപയോഗിച്ചിട്ടുണ്ട്‌. മന്ത്രിയുടെ പിഎയ്‌ക്കെതിരായ ആരോപണം തെറ്റാണെന്ന്‌ ഇപ്പോൾ തെളിഞ്ഞിട്ടുണ്ട്‌. നേരത്തെ ജോറായി ചാനൽ ചർച്ച നടത്തിയവർ അബദ്ധംപറ്റിയെന്ന്‌ പറയാൻ തയ്യാറായിട്ടില്ല.

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.