Skip to main content

ശബരിമലയുടെ കാര്യത്തിൽ രാഷ്ട്രീയം കലർത്തുന്നത് അനഭിലഷണീയം

ശബരിമലയിൽ കുഴപ്പമുണ്ടെന്ന് വരുത്തി ജനലക്ഷങ്ങളെ പരിഭ്രാന്തിയിലാക്കുകയാണ് യുഡിഎഫ്. കേന്ദ്ര സർക്കാർ ഇടപെടണമെന്ന്‌ പറഞ്ഞ് യുഡിഎഫ് എം പിമാർ ഡൽഹിയിൽ സമരം ചെയ്യുന്നു. രാഷ്ട്രീയ ലക്ഷ്യമാണ് ഇതിനു പിന്നിൽ. കോൺഗ്രസിന്റെ പ്രത്യേക അജൻഡയാണിത്. അവർക്ക് ഉപദേശങ്ങളുമായി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഏജൻസി പഠിപ്പിക്കുന്നു. സംസ്ഥാനത്തിന് പുറത്തേക്കും തെറ്റായ സന്ദേശം നൽകുന്നു. ശബരിമലയുടെ കാര്യത്തിൽ രാഷ്ട്രീയം കലർത്തുന്നത് അനഭിലഷണീയമാണ്.

സർക്കാർ ആലോചന നടത്തിയില്ല, മുന്നൊരുക്കം നടത്തിയില്ല എന്നൊക്കെയാണ് പ്രചാരണം. ശബരിമല ഒരുക്കങ്ങൾക്കായി ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ നിരവധി യോഗങ്ങൾ നടന്നു. മറ്റ് വകുപ്പ് മന്ത്രിമാരും തനതായി യോഗം ചേർന്നു. ഒക്ടോബർ 18ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് യോഗം ചേർന്നു. ഇതെല്ലാം മറച്ചുവെക്കേണ്ടത് യുഡിഎഫിന്റെ ആവശ്യമായിരിക്കാം. തീർഥാടനകാലം സുഗമമാക്കാൻ ഹൈക്കോടതി നിർദ്ദേശം കൂടി പാലിച്ചാണ് നടപടി സ്വീകരിക്കുന്നത്. ആവശ്യമായ ശുചിമുറി ഇല്ലെന്നാണ് പ്രചാരണം. സന്നിധാനത്തും പമ്പയിലുമടക്കം 2,350 ശുചിമുറികൾ സജ്ജീകരിച്ചു. ശുചീകരണവും മാലിന്യ സംസ്കരണവും ഒരുക്കി. ആവശ്യത്തിന് ആംബുലൻസുകൾ ഉണ്ട്. റോഡുകൾ മുഴുവൻ നേരത്തെ ഒരുക്കി.

പൊലീസ് സേനയെ കാണാനില്ലെന്ന് പറയുന്നു. 2019-20 കോവിഡ്കാലത്ത് സന്നിധാനത്തടക്കം 11,415 പൊലീസുകാരെ വിന്യസിച്ചു. കഴിഞ്ഞ വർഷം 16,076 പൊലീസുകാരെ നിയോഗിച്ചു. ഇക്കൊല്ലം 16,118 പൊലീസുകാരുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അവരിൽനിന്ന് വിട്ടുവന്നയാൾ എന്നതു കൊണ്ട് അദ്ദേഹത്തെയും അവഹേളിക്കുന്നു. തീർഥാടകരുടെ എണ്ണം വർധിച്ചതുകൊണ്ടാണ് തിരക്ക് കൂടിയത്. നിലവിൽ അവിടെ കൈകാര്യം ചെയ്യാൻ കഴിയാത്ത ഒരു പ്രശ്നവുമില്ല. ദർശന സമയം ഒരു മണിക്കൂർ വർധിപ്പിച്ചു. കെഎസ്ആർടിസി 48,119 ട്രിപ്പുകൾ സർവീസുണ്ട്. 5,000 ചെയിൻ സർവീസും നടത്തുന്നുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇഡി എടുത്തത് 193 കേസുകൾ, അതില്‍ ശിക്ഷിക്കപ്പെട്ടത് രണ്ട് കേസുകള്‍

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ രാഷ്ട്രീയപാര്‍ടി നേതാക്കന്മാര്‍ക്കെതിരായി ഇല്ലാക്കഥയുണ്ടാക്കി കേസുണ്ടാക്കുക. ഭരണകക്ഷിയുടെ ഭാഗമായിട്ടുള്ള പ്രമുഖരായ ആളുകള്‍ വലിയ സാമ്പത്തിക കുറ്റം തന്നെ ചെയ്താലും പ്രതികളെ രക്ഷപ്പെടുത്തുക. സ്വന്തമായി പണമുണ്ടാക്കാനായി കോടിക്കണക്കിന് രൂപ കൈക്കൂലി ചോദിച്ചു വാങ്ങുക.

കരുവന്നൂര്‍ കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിക്ക് പിന്നിൽ രാഷ്ട്രീയ ​ഗൂഢാലോചന

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കരുവന്നൂര്‍ കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടിക്ക് പിന്നിൽ രാഷ്ട്രീയ ​ഗൂഢാലോചനയാണ്. ഇല്ലാക്കഥ പറഞ്ഞ് കേരളത്തിലെ എല്‍ഡിഎഫിനെയും സിപിഐ എമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താം എന്നാണ് ഇഡി ധരിക്കുന്നതെങ്കില്‍ അതിനെല്ലാം കൃത്യമായ മറുപടി കേരളത്തിലെ ജനങ്ങള്‍ നല്‍കും.

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

ഇലക്ടറൽ ബോണ്ടിന്റെ പേരിൽ സിപിഐ എമ്മിനെതിരെ വ്യാജ വാർത്ത നൽകിയ മലയാള മനോരമക്കെതിരെ പാർടി നിയമ നടപടി ആരംഭിച്ചു

ഇലക്ടറൽ ബോണ്ടിന്റെ പേരിൽ സിപിഐ എമ്മിനെതിരെ വ്യാജ വാർത്ത നൽകിയ മലയാള മനോരമക്കെതിരെ പാർടി നിയമ നടപടി ആരംഭിച്ചു.