Skip to main content

ഗവർണർ പറയുന്നതും പ്രവർത്തിക്കുന്നതും ഭരണഘടനാ വിരുദ്ധം

ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം തീർത്തും ഭരണഘടനാ വിരുദ്ധമാണ്. അതുകൊണ്ടാണ്‌ കോടതിക്കുമുന്നിൽ കൈയുംകെട്ടിനിന്ന്‌ ഉത്തരം പറയേണ്ടിവരുന്നത്‌. ഇനിയും ഓരോന്നിനും കൃത്യമായി മറുപടി പറയേണ്ടിവരും. വിദ്യാഭ്യാസമേഖലയാകെ കാവിവൽക്കരിക്കാനാണ്‌ ഗവർണറുടെ ശ്രമം. കലിക്കറ്റ്‌ സർവകലാശാലയിലെ സെനറ്റ്‌ നോമിനേഷനിൽ ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കുന്നതിനുള്ള കോ-ഓഡിനേറ്ററായി പ്രവർത്തിച്ചു. കേരള സർവകലാശാലയിലാകട്ടെ, കഴിവും ശേഷിയുമില്ലാത്ത ആർഎസ്‌എസ്സുകാരെയും ബിജെപിക്കാരെയും എബിവിപിക്കാരെയും തിരുകിക്കയറ്റി. കൊലക്കേസ്‌ പ്രതിയുടെ ഭാര്യയെന്ന ഒറ്റക്കാരണത്താൽപോലും സെനറ്റ്‌ അംഗമാക്കി. ഇതെല്ലാംകൊണ്ടാണ്‌ എസ്‌എഫ്‌ഐ ശക്തമായി പ്രതിഷേധിക്കുന്നത്‌. രാജ്‌ഭവനുമുന്നിലും അല്ലാതെയുമെല്ലാം പ്രതിഷേധമുണ്ടാകും. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്‌. നവകേരള സദസ്സിനെതിരായ പ്രതിഷേധത്തെ ആരും എതിർക്കുന്നില്ല. ചാവേറായി ചാടിവീഴുന്നതിനെമാത്രമാണ്‌ എതിർക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.