Skip to main content

ഗവർണറുടെ വിരട്ടൽ കേരളത്തിൽ ഏശില്ല

യുഡിഎഫ്‌ ഉന്നയിച്ച ആരോപണങ്ങൾ ഭരണഘടനാ തലവനായ ഗവർണർ എടുത്തു പറയുകയാണ് ഭരണഘടനപരമായി സംസ്ഥാനത്തിന്റെ താത്‌പര്യത്തിനനുസരിച്ച്‌ നിൽക്കേണ്ടയാൾ മറ്റൊരു നിലപാട്‌ എടുക്കുന്നത്‌ നല്ല രീതിയല്ല. കഴിഞ്ഞ ദിവസം എന്തിനാണ്‌ ഗവർണർ ഡൽഹിക്ക്‌ പോയത്‌. ഔദ്യോഗിക കാര്യങ്ങൾക്കായിരുന്നില്ല അദ്ദേഹം പോയത്‌. ആർഎസ്‌എസ്‌ പരിപാടിയിൽ പങ്കെടുക്കാനാണ്‌. അവരെ പ്രീണിപ്പിക്കാൻ വേണ്ടിയാണ്‌ നവകേരളത്തിനെ അപകീർത്തുന്ന പ്രസ്‌താവനകൾ പറയുന്നത്‌. എന്തും വിളിച്ച്‌ പറയാവുന്ന സ്ഥാനത്തല്ല ഗവർണർ ഇരിക്കുന്നതല്ല. അത്‌ അദ്ദേഹം ഓർക്കണം. എതെങ്കിലും വ്യക്തികൾക്ക്‌ അനുകരിക്കാൻ പറ്റാത്ത നിലപാടുകളാണ്‌ അദ്ദേഹം സ്വീകരിക്കുന്നത്‌. മുരളീധരന്റെ സർട്ടിഫിക്കറ്റിന്‌ അനുസരിച്ച്‌ പ്രവർത്തിച്ചാൽ ഇതല്ല, ഇതിനപ്പുറവും സംഭവിക്കുമെന്ന്‌ അദ്ദേഹം മനസിലാക്കണം.

ഗവർണർ ഗവർണായി നിൽക്കണം. അല്ലാതെ വിരട്ടിക്കളയാമെന്ന ധാരണ വേണ്ട. ആ വിരട്ടലൊന്നും കേരളത്തിൽ ഏശില്ലെന്ന്‌ ഗവർണർ മനസിലാക്കണം. എന്തോ വലിയ അധികാരം കയ്യിലുള്ളതിനാൽ എന്തുമങ്ങ്‌ ചെയ്യുമെന്ന മട്ടിലാണ്‌ ചില ഭാഗങ്ങൾ. അതൊന്നും രാജ്യത്ത്‌ പ്രായോഗിക്കാമാക്കാൻ പറ്റില്ലെന്ന്‌ അദ്ദേഹം മനസിലാക്കണം. എന്തും കാണിച്ച്‌ ചെയ്യാമെന്ന്‌ ഗവർണർ വിചാരിക്കരുത്‌. ആ സ്ഥാനത്ത്‌ ഇരിക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ മാത്രമാണ്‌ ചെയ്യേണ്ടത്‌. അതിനാണ്‌ ഭരണഘടന സംരക്ഷണം നൽകുന്നത്‌.

രാഷ്‌ട്രീയ ചരിത്രമെടുത്താൽ അവസരവാദ നിലപാടാണ്‌ ആരിഫ്‌ മുഹമ്മദ്‌ ഖാന്റേതെന്ന്‌ നേരത്തെ തന്നെ വ്യക്തമായതാണ്‌. കേന്ദ്രം കേരളത്തിനെതിരെയുള്ള നടപടിയെടുക്കുമ്പോൾ അത്‌ ജനസമക്ഷം അവതരിപ്പിക്കാനായാണ്‌ ഈ പരിപാടി സംഘടിപ്പിക്കുന്നത്‌. അപ്പോൾ കേന്ദ്രസർക്കാരിന്റെ പ്രതിനിധിയെന്ന നിലയ്ക്ക്‌ അദ്ദേഹം പ്രകോപിതനായാൽ ഞങ്ങൾക്ക്‌ ഒന്നും ചെയ്യാനില്ല. അത്‌ മനസിൽ കൊണ്ട്‌ നടക്കുക എന്ന്‌ മാത്രമേ ചെയ്യാനാകൂ എന്ന്‌ ഗവർണർ മനസിലാക്കണം.

യൂണിവേഴ്‌സിറ്റികളിൽ എത് രീതിയിലാണ്‌ ആളുകളെ നിയമിച്ചത്‌. എവിടുന്ന്‌ കിട്ടിയ പേരുകളാണിത്‌. സർവകലാശാല തന്ന അർഹതയുള്ള ആളുകളെ നിഷേധിക്കാൻ നിങ്ങൾക്ക്‌ എവിടുന്ന്‌, ആരുടെ റിപ്പോർട്ടാണ്‌ കിട്ടിയത്‌. ആർഎസ്‌എസിന്റെയും മറ്റും കേന്ദ്രങ്ങൾ പറയുന്നവരെ ഇതിനായി നിശ്ചയിച്ച്‌ കൊടുക്കുകയാണ്‌. അതുകൊണ്ടാണ്‌ എല്ലാ യോഗ്യതയും ഉള്ള വിദ്യാർഥികളെ ഒഴിവാക്കിയത്‌. ആർഎസ്‌എസ്‌ ഒറ്റ യോഗ്യത മാത്രമാണ്‌ നിയമനത്തിന്‌ അടിസ്ഥാനമാക്കിയത്‌. എന്നാൽ സെനറ്റിൽ അംഗത്വം കൊടുക്കുമ്പോൾ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്‌. അതാണ്‌ ഗവർണർ ലംഘിച്ചത്‌
 

കൂടുതൽ ലേഖനങ്ങൾ

ലെനിൻ; ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി ലെനിന്റെ ഓർമ്മദിവസമാണിന്ന്. പുതിയൊരു ലോകക്രമം എന്ന മനുഷ്യരാശിയുടെ സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാരഥൻ.

ലോകത്താകമാനമുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളുടെ പോരാട്ടങ്ങൾക്ക് ലെനിന്റെ ഐതിഹാസിക സ്മരണ എക്കാലവും പ്രചോദനമാവും

സ. പിണറായി വിജയൻ

മഹാനായ ലെനിന്റെ ഓർമ്മദിനമാണ് ഇന്ന്. മാർക്സിസം കേവലം തത്വചിന്തയല്ലെന്ന കാൾ മാർക്സിൻ്റെ കാഴ്ചപ്പാടിനെ പ്രയോഗവൽക്കരിച്ചു എന്നതാണ് ലെനിൻ്റെ ഏറ്റവും വലിയ സംഭാവന. ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവത്തിലൂടെ മാർക്സിസം - ലെനിനിസം ലോകത്തിൻ്റെ വിപ്ലവ സിദ്ധാന്തമായി വളരുകയായിരുന്നു.

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കേണ്ട വർത്തമാനകാലത്ത് ഇ ബാലാനന്ദന്റെ സ്മരണ നമുക്ക് പുതിയ ഊർജമേകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ശക്തനായ ദേശീയ നേതാവും മികച്ച പാർലമെന്റേറിയനുമായിരുന്നു സ. ഇ ബാലാനന്ദൻ. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 17 വർഷം തികയുന്നു. 2009 ജനുവരി 19 നാണ്‌ അദ്ദേഹം അന്തരിച്ചത്‌. കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായിരുന്നു ഇ ബാലാനന്ദൻ.