Skip to main content

സംസ്ഥാനത്തിന്‌ അർഹമായ സാമ്പത്തികവിഹിതം നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ ധനമന്ത്രാലയത്തിന്‌ യോജിച്ച്‌ നിവേദനം നൽകുന്നതിൽനിന്ന്‌ യുഡിഎഫ്‌ എംപിമാർ വീണ്ടും ഒഴിഞ്ഞുമാറി

യുഡിഎഫ് എംപിമാർ കേരള ജനതയെ ഒരിക്കൽക്കൂടി വഞ്ചിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്‌ അർഹമായ സാമ്പത്തികവിഹിതം നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ ധനമന്ത്രാലയത്തിന്‌ യോജിച്ച്‌ നിവേദനം നൽകുന്നതിൽനിന്ന്‌ യുഡിഎഫ്‌ എംപിമാർ വീണ്ടും ഒഴിഞ്ഞുമാറി. ഒരാഴ്‌ച കാത്തശേഷം ഇന്നലെ എൽഡിഎഫ്‌ എംപിമാർ ധനമന്ത്രി നിർമല സീതാരാമനെ കണ്ട്‌ നിവേദനം നൽകി. കഴിഞ്ഞ സമ്മേളനകാലത്തും യുഡിഎഫ്‌ എംപിമാർ സംസ്ഥാനതാൽപര്യം മാനിക്കാതെ ഇതേനിലപാട്‌ സ്വീകരിച്ചിരുന്നു.

തടഞ്ഞുവച്ചിരിക്കുന്ന ഗ്രാന്റുകൾ ഉടൻ നൽകുക, കടമെടുപ്പ്‌ പരിധി വെട്ടിക്കുറച്ചത്‌ പിൻവലിക്കുക, ദേശീയപാത നിർമാണത്തിനായി കേരളം ചെലവിട്ട തുകകൂടി പരിഗണിച്ച് സമയബന്ധിതമായി അധിക വായ്‌പയെടുക്കാൻ അനുവദിക്കുക, യുജിസി ശമ്പളപരിഷ്‌കാരം നടപ്പാക്കാനുള്ള കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം കേരള എംപിമാർ മുഴുവൻ യോജിച്ച് നൽകാൻ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ ഉണ്ടായ ഈ ധാരണയുടെ അടിസ്ഥാനത്തിൽ നിവേദനം തയ്യാറാക്കി കഴിഞ്ഞയാഴ്‌ച യുഡിഎഫ്‌ എംപിമാർക്ക്‌ കൈമാറി. സംസ്ഥാന സർക്കാരിനെ പ്രശംസിക്കുന്ന ഭാഗമുണ്ടെന്ന്‌ ആരോപിച്ച്‌ രണ്ട്‌ ദിവസത്തിനുശേഷം യുഡിഎഫ്‌ എംപിമാർ നിവേദനം മടക്കിനൽകി. ഈ ഭാഗം ഒഴിവാക്കി വീണ്ടും നൽകി. എന്നാൽ ഇതും രണ്ട്‌ ദിവസം കയ്യിൽവച്ചശേഷം സംസ്ഥാന ധനവകുപ്പിനെ കുറ്റപ്പെടുത്തുന്ന വരികൾ ചേർത്താൽ മാത്രമേ നിവേദനം നൽകാൻ സഹകരിക്കൂ എന്ന് യുഡിഎഫ്‌ എംപിമാർ ശഠിച്ചു. സംസ്ഥാനത്തിന്റെ പൊതുതാൽപര്യത്തിന്‌ വിരുദ്ധമായ ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന്‌ അറിയിച്ച്‌ എൽഡിഎഫ്‌ അംഗങ്ങൾ ചേർന്ന്‌ ധനമന്ത്രി നിർമലാ സീതാരാമനെ കണ്ട് നിവേദനം സമർപ്പിച്ചു. എൽഡിഎഫ്‌ എംപിമാരയ എളമരം കരീം, ബിനോയ്‌ വിശ്വം, ജോസ്‌ കെ മാണി, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്‌, എ എ റഹിം, പി സന്തോഷ്‌കുമാർ, എ എം ആരിഫ്‌, തോമസ് ചാഴികാടൻ എന്നിവർ സംയുകതമായാണ് നിവേദനം സമർപ്പിച്ചത്.

സങ്കുചിത രാഷ്ട്രീയ ചിന്തകൾക്ക് അടിമപ്പെട്ട് സംസ്ഥാനത്തിന്റ വികസന സ്വപ്നങ്ങൾക്ക് തുരങ്കംവെക്കുന്ന നയമാണ് യുഡിഎഫ് എംപിമാർ സ്വീകരിച്ചുവരുന്നത്. കേരളത്തിന്റെ പൊതുതാൽപര്യങ്ങൾക്ക് വിരുദ്ധമായ ആരോപണങ്ങളും നിരന്തരമായി ഇവർ പാർലമെന്റിൽ ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ഈ നിലയിൽ കേരള ജനതയെ പിന്നിൽ നിന്നും കുത്തുന്ന നിലപാട് യുഡിഎഫ്‌ എംപിമാർ അവസാനിപ്പിക്കണം.
 

കൂടുതൽ ലേഖനങ്ങൾ

പുതിയ ജിഎസ്‌ടി നിരക്ക്; കേരളത്തിന്‌ നഷ്‌ടം 10,000 കോടി

സ. കെ എൻ ബാലഗോപാൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായി പ്രഖ്യാപിച്ച പുതിയ ജിഎസ്ടി നിരക്കുകൾ നിലവിൽ വരുന്നതോടെ കേരളത്തിന് വർഷം എണ്ണായിരം കോടി രൂപ മുതൽ പതിനായിരം കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകും. ജിഎസ്ട‌ി നിരക്കുകൾ കുറച്ചതിൽ തെറ്റില്ല.

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു

സ. കെ എൻ ബാലഗോപാൽ

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു. അമേരിക്കയിലെ ശിശു മരണനിരക്ക് 5.6 ആണെങ്കിൽ കേരളത്തിലത് 5 ആണ്. ഇന്ത്യയിലെ ശരാശരി 25 ഉം ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ശിശു മരണനിരക്ക് 37 മാണ്.

നിർണായക സന്ദർഭങ്ങളിലെല്ലാം ബി ജെ പിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോ?

സ. എം ബി രാജേഷ്

രാജ്യം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് ബിഹാറിൽ നടക്കുകയാണ്. എല്ലാ കുത്സിത തന്ത്രങ്ങളും പയറ്റിയിട്ടും ബി ജെ പിയാകെ അടിപതറി, അങ്കലാപ്പിലാണ്. ഇന്ത്യാ സഖ്യം ബിഹാറിനെ ഇളക്കിമറിച്ച പ്രചാരണത്തിലൂടെ ആത്മവിശ്വാസത്തിൻ്റെ നെറുകയിലും.

ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ന് ശ്രീനാരായണഗുരു ജയന്തി. ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു.