Skip to main content

യുഡിഎഫ്‌ എംപിമാരെക്കൊണ്ട്‌ കേരളത്തിന് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല

പതിനെട്ട്‌ യുഡിഎഫ്‌ എംപിമാരെക്കൊണ്ട്‌ കേരളത്തിന്‌ ഒരു പ്രയോജനവുമുണ്ടായിട്ടില്ല, അവർ നിശ്ശബ്ദരാണ്‌. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോൾ പ്രതികരിക്കാനുള്ളത്‌ രണ്ട്‌ എൽഡിഎഫ്‌ എംപിമാർ മാത്രമാണ്‌. യുഡിഎഫ്‌ എംപിമാർ കേന്ദ്രസർക്കാരിനൊപ്പം നിൽക്കുന്ന കാഴ്‌ചയാണ്‌. കേരളത്തിനുവേണ്ടി യോജിച്ച ശബ്ദം ഉയർത്താനും യുഡിഎഫ്‌ എംപിമാർ ഒരുക്കമല്ല. യുഡിഎഫ്‌ എംപിമാരുടെ എണ്ണം വർധിച്ചതുകൊണ്ട്‌ ഒരു പ്രയോജനവുമില്ലെന്ന്‌ ജനങ്ങളും തിരിച്ചറിഞ്ഞു. അവർ നാടിന്റെ ആവശ്യത്തിനും വികാരത്തിനും ഒപ്പമല്ല. കേരളം നശിക്കുന്നെങ്കിൽ നശിക്കട്ടെ എന്നാണ്‌ അവർ ചിന്തിക്കുന്നത്‌.

പ്രളയം, കോവിഡ്‌ കാലത്തും കേരളത്തിന്‌ അർഹമായ സഹായം കേന്ദ്രത്തിൽനിന്നു ചോദിച്ചുവാങ്ങാൻ യുഡിഎഫ്‌ എംപിമാരെ കണ്ടില്ല. ഇതേ ചിന്തയാണ്‌ സംസ്ഥാനത്തെ കോൺഗ്രസ്‌ നേതൃത്വത്തിനുമുള്ളത്‌. കേരളത്തിൽ പുതിയൊരു പദ്ധതിയും വേണ്ടെന്ന നിലപാടിലാണ്‌ അവർ. സർക്കാരിന്‌ പ്രതിപക്ഷം പിന്തുണ നൽകുന്നില്ലെങ്കിലും ജനങ്ങളുടെ പിന്തുണയുണ്ടെന്നതിന്റെ തെളിവാണ്‌ നവകേരള സദസ്സിലെ വൻ ജനക്കൂട്ടം. അധികാരത്തിൽനിന്നു പിന്തള്ളപ്പെട്ടതു മുതൽ യുഡിഎഫ്‌ നേതാക്കളുടെ ചിന്താഗതി ഈ വിധമാണ്‌. തങ്ങൾ അധികാരത്തിൽ ഇല്ലെങ്കിൽ പിന്നൊന്നും വേണ്ടെന്നാണ്‌ അവർ ആഗ്രഹിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

സഖാവ് ഇ എം എസ് ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ യുഗപുരുഷനും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസിന്റെ വേർപാടിന് 28 വർഷം തികയുകയാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിൽ 1998 മാർച്ച് 19നായിരുന്നു ഇ എം എസിന്റെ വിയോഗം.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്

സ. പിണറായി വിജയൻ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികൻ കാൾ മാർക്‌സ്

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം.